പേജുകള്‍‌

2011, ഫെബ്രുവരി 26, ശനിയാഴ്‌ച

ഖത്തറില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ 36 ഇന്ത്യക്കാര്‍ ജയില്‍

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ:  കഴിഞ്ഞവര്‍ഷം 2448 പേരെ ഡീപോര്‍ട്ടേഷന്‍ സെന്ററിലേക്കയച്ചു. ഇവരില്‍ 154 പേര്‍ സ്ത്രീകളണ്. നിലവില്‍ അഞ്ച് സ്ത്രീകളടക്കം 94 ഇന്ത്യക്കാരാണ് ഡീപോര്‍ട്ടേഷന്‍ ക്യാമ്പിലുള്ളത്. അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ 36 ഇന്ത്യക്കാര്‍ ജയിലിലുണ്ട്. 432 തൊഴിലാളികളുടെ പരാതികള്‍ തുടര്‍നടപടികള്‍ക്കായി എംബസിയില്‍ നിന്ന് തൊഴില്‍ വകുപ്പിന് കൈമാറിയെന്നും എംബസി അധികൃതര്‍ അറിയിച്ചു .ഇന്നലെ എംബസിയില്‍ നടന്ന ഓപ്പണ്‍ ഫോറത്തോടനുബന്ധിച്ച് എംബസി അധികൃതര്‍ മാധ്യമപ്രവര്‍ത്തകരോട് സംരിക്കുകയായിരുന്നു.
2009ല്‍ 262 ഇന്ത്യക്കാരാണ് മരിച്ചതെങ്കില്‍ 2010 ത്തില്‍ അത് 233  ആയി കുറഞ്ഞു.അതില്‍ 52 എണ്ണം അപകട മരണങ്ങളായിരുന്നു. ഇവയില്‍ 29 എണ്ണം റോഡപകടങ്ങളും 23 എണ്ണം തൊഴില്‍ സ്ഥലത്തുണ്ടായ അപകടങ്ങളുമാണ്.  2011  ല്‍ ഇതുവരെ 43 ഇന്ത്യക്കാര്‍ മരിച്ചിട്ടുണ്ട്.2010  ത്തില്‍  70,000ഓളം കോണ്‍സുലാര്‍ സേവനങ്ങള്‍ എംബസി നല്‍കി.അതില്‍ 33000 ത്തില്‍ അധികം അപേക്ഷകള്‍ പാസ്‌പോര്‍ട്ടുകള്‍ പുതുക്കി നല്‍കിയവയായിരുന്നെന്നും അതില്‍ 2000 ല്‍ അധികം പുതിയ കുട്ടികള്‍ക്കുള്ള പാസ്‌പോര്‍ട്ടുകളായിരുന്നെന്നും എംബസി അധികൃതര്‍ അറിയിച്ചു.
പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്നലെ നടന്ന ഈ മാസത്തെ ഓപ്പണ്‍ ഫോറത്തില്‍ മൊത്തം മൂന്ന് പരാതികളാണ് ലഭിച്ചതെന്ന് അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ അറിയിച്ചു. ഇവയില്‍ രണ്ട് പരാതികള്‍ സ്‌പോണ്‍സര്‍ എക്‌സിറ്റ് പെര്‍മിറ്റ് നല്‍കാത്തതുസംബന്ധിച്ചും ഒരെണ്ണം സ്‌പോണ്‍സര്‍ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചിരിക്കുന്നതു സംബന്ധിച്ചും ആയിരുന്നു. സ്‌പോണ്‍സര്‍മാരുമായി ബന്ധപ്പെട്ട് പരാതികളില്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് അംബാസഡര്‍ പറഞ്ഞു.
അംബാസിഡര്‍ ദീപാ ഗോപാലന്‍ വാധ്വക്കൊപ്പം എംബസി മിനിസ്റ്റര്‍ സഞ്ജീവ് കൊഹ്‌ലി, സെക്കന്റ് സെക്രട്ടറിമാരായ എം.ആര്‍ ഖുറൈശിക്കൊപ്പം അനില്‍ നൗട്യാല്‍ ,ഒ.പി.ത്യാഗി,ശിവേന്ദ്ര മീന തുടങ്ങിയ ഉദ്യോഗസ്ഥരും പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.