പേജുകള്‍‌

2011, ഫെബ്രുവരി 28, തിങ്കളാഴ്‌ച

പാവറട്ടിയില്‍ പാമ്പ് വേട്ട: പിടി കൂടിയത് ഉഗ്രവിഷമുള്ള മൂന്നു പുല്ലാനി മൂര്‍ഖനെ

ഇസഹാക്ക് അബ്ദുള്ള
പാവറട്ടി: മനപ്പടി - വെന്മേനാട് റോഡില്‍ ഏഴു മണിക്കൂര്‍ നീണ്ട പാമ്പ് വേട്ട നാട്ടുകാര്‍ക്ക് ഹരമായി. വിവരമറിഞ്ഞ് സമീപ പ്രദേശങ്ങളില്‍ നിന്ന് പോലും ജനക്കൂട്ടം ഒഴുകിയെതിയതോടെ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. ഒടുവില്‍ തിരക്ക് നിയന്ത്രിക്കുവാന്‍ പോലീസ് എത്തിയെങ്കിലും ഫലം കണ്ടില്ല.

കല്പക ഓയില്‍ മില്ലിന് സമീപം മതില്‍ പൊത്തില്‍ ഞായറാഴ്ച ഉച്ചയോടെയാണ് നാട്ടുകാര്‍ പത്തി വിടര്‍ത്തിയ പാമ്പിനെ കണ്ടെത്തിയത്. പാമ്പിന്റെ നീളവും ഫണവും കണ്ടു രാജ വെമ്ബലായാനെന്നാണ് ആദ്യ പ്രചാരണം . വിവരമറിഞ്ഞ് എത്തിയവരെല്ലാം പാമ്പിനു കാവല്‍ നിന്നു. നാലുമണിയോടെ പ്രദേശത്ത് വന്‍ ആള്‍ക്കൂട്ടമായി. എങ്ങിനെയെങ്കിലും പാമ്പിനെ പിടിക്കനമെന്നായി നാട്ടുകാര്‍ . കാരണം ഗ്രാമവാസികള്‍ക്ക്‌ പാവറട്ടിയിലോട്ടു പോകുന്ന മെയിന്‍ റോഡാണിത്. അവസാനം പാമ്പ് പിടുത്തത്തില്‍ വിദഗ്ദനായ സേവ്യര്‍ എല്തുരുത്തിനെ ഫോണില്‍ വിളിച്ചു. ആറരയോടെ സ്ഥലത്തെത്തിയ സേവ്യര്‍ നാട്ടുകാരുടെ സഹായത്തോടെ മതില്‍ കെട്ടു പൊളിച്ചു. ഒന്നിന് പുറകെ മറ്റൊന്നായി മൂന്ന് ഉഗ്രവിഷമുള്ള പാമ്പുകള്‍ സേവ്യറിന്റെ കയ്യിലെത്തിയ കാഴ്ച കണ്ടു നാട്ടുകാര്‍ അമ്പരന്നു. സേവ്യര്‍ പാമ്പുകളെ ഭദ്രമായി ചാക്കില്‍ കെട്ടിയതോടെ നാട്ടുകാര്‍ ആര്‍ത്തുവിളിച്ചു. ആറടിയിലേറെ നീളമുള്ള പാമ്പുകളെ പിടി കൂടിയതോടെ ഇനി ധൈര്യമായി ഇതിലൂടെ പോകാമല്ലോ എന്ന് ആശ്വസിച്ചു കൊണ്ട് രാത്രി എട്ടരയോടെ ജനങ്ങള്‍ അവിടെ നിന്നു മടങ്ങിപ്പോയി .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.