പേജുകള്‍‌

2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച

വ്യാജ മണല്‍പാസ് നിര്‍മിച്ച് മണല്‍കടത്ത്: മൂന്ന് പേര്‍ പിടിയില്‍

വ്യാജ സീലുകളും കംമ്പ്യൂട്ടറും കണ്ടെടുത്തു
കെ എം അക്ബര്‍
ചാവക്കാട്: വ്യാജ മണല്‍പാസ് നിര്‍മിച്ച് മണല്‍കടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. കുന്നംകുളം കാട്ടകാമ്പാല്‍ മാരാത്ത് വീട്ടില്‍ സതീശന്‍ (36), ചാലിശേരി വാവന്നൂര്‍ മുളക്കല്‍ വീട്ടില്‍ സലീം (28), ചാലിശേരി പുഴിക്കുന്നത്ത് വീട്ടില്‍ ജജീഷ് (25) എന്നിവരെയാണ് വടക്കേകാട് എസ്.ഐ സജിന്‍ ശശിയുടെ നേതൃത്വത്തില്‍ അഡീഷനല്‍ എസ്ഐ ലോറന്‍സ്, എ.എസ്.ഐ സുഭാഷ്, പോലിസുകാരായ അനില്‍, ജോഷി, ദിനേശന്‍, അബൂതാഹിര്‍, ബാബുജി, ബിനു എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. പാലക്കാട് ഒറ്റപ്പാലം താലൂക്ക് ഓഫിസിലേയും തഹസില്‍ദാറുടെയും പട്ടിക്കാട് ഗ്രാമപഞ്ചായത്തിന്റെയും വ്യാജ സീല്‍ നിര്‍മിച്ച് കമ്പ്യൂട്ടറില്‍ ഡിസൈന്‍ ചെയ്ത വ്യാജ പാസ് ഉപയോഗിച്ചാണ് സംഘം വന്‍ തോതില്‍ മണല്‍ കടത്തിയിരുന്നതെന്ന് പോലിസ് പറഞ്ഞു. സതീശന്റെ വീട്ടില്‍ നിന്ന് വ്യാജമായി നിര്‍മിച്ച താലൂക്ക് ഓഫീസ് സീല്‍, തഹസില്‍ദാറുടെ ഓഫീസ് സീല്‍ എന്നിവയും സലീമിന്റെ വീട്ടില്‍ നിന്ന് കംമ്പ്യൂട്ടറും പോലിസ് കണ്ടെടുത്തു. വടക്കേകാട് എസ്.ഐ സജിന്‍ ശശിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ക്വാളിസ് വാനില്‍ സഞ്ചരിക്കുകയായിരുന്ന സംഘത്തെ പിടികൂടാനായത്. ക്വാളിസ് വാനും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ് പോലിസ്. കോടതിയില്‍ ഹാജറാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.