പേജുകള്‍‌

2011, ഫെബ്രുവരി 24, വ്യാഴാഴ്‌ച

കടകളുടെ വാടക നിയന്ത്രണ ഒരു വര്‍ഷത്തേക്ക് കൂടി


 മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: കടകളുടെ വാടക ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. കച്ചവടാവശ്യത്തിനുള്ള സ്ഥലസൗകര്യം ആവശ്യത്തിന് കിട്ടാതായതോടെ കഴിഞ്ഞ വര്‍ഷത്തിലാണ്‌ കടമുറികളുടെ വാടക ഉയര്‍ന്നത്. തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് കടകളുടെ വാടക ഉയര്‍ത്തുന്നത് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഈ മാസം 14ന് കാലാവധി കഴിയുന്നതിന്നാല്‍ വാടക വീണ്ടും കൂടുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് നിശ്ചിതപരിധിയില്‍ കൂടുതല്‍ വാടക ഈടാക്കുന്നത് നിരോധിച്ചുകൊണ്ട് ഒരു വര്‍ഷത്തേക്ക് കൂടി ഉത്തരവ് പുറപ്പെടുവിച്ചിരുക്കുന്നത്.
2005 ജനുവരി ഒന്നിന് മുമ്പ് ഒപ്പിട്ട വാടകക്കരാറുകള്‍ക്ക് അടുത്തവര്‍ഷം ഫെബ്രുവരി 14 വരെ കാലാവധി ഉണ്ടാകും. ഉടമകള്‍ക്ക് കൂട്ടാവുന്ന വാടകക്ക് നിശ്ചിത പരിധിയും നിര്‍ദേശിച്ചിട്ടുണ്ട്. മൂവായിരം റിയാലില്‍ താഴെ പ്രതിമാസ വാടകയുള്ള കടകള്‍ക്ക് പരമാവധി 20 ശതമാനവും മൂവായിരത്തിനും ആറായിരത്തിനും ഇടയില്‍ വാടകയുള്ളവക്ക് 15 ശതമാനവും ഉയര്‍ത്താനുമാണ് അനുമതി നല്‍കിയിരിക്കുന്നത്. ആറായിരത്തിനും പതിനായിരത്തിനും ഇടയിലുള്ള വാടകയില്‍ 10 ശതമാനവും പതിനായിരത്തിന് മുകളിലുള്ളവയില്‍ 5 ശതമാനവുമാണ്‌ വര്‍ധനവ്.
2005 ജനുവരി ഒന്നിന് മുമ്പ് ഒപ്പിട്ട കരാറുകളില്‍ വാടക നിരക്ക് ഉയര്‍ത്താന്‍ വ്യവസ്ഥയുണ്ടെങ്കില്‍ പോലും ഈ പരിധിക്കുള്ളിലേ ആകാവൂ എന്നും പറയുന്നുണ്ട്. കഴിഞ്ഞവര്‍ഷത്തെ നിയമത്തിന്റെ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് ഈ മാസം 14ന് ശേഷം ആരെങ്കിലും വാടക പരിധിയിലും ഉയര്‍ത്തിയിട്ടുണ്ടെങ്കില്‍ അതിന് നിയമസാധുത ഉണ്ടായിരിക്കില്ല. അമിതമായി വാടക ഉയര്‍ത്തുന്ന കെട്ടിട ഉടമകള്‍ക്കെതിരെ പരാതി നല്‍കാന്‍ വാടകക്കാരന് അവകാശമുണ്ട്.
വാടകനിയന്ത്രണം സംബന്ധിച്ച പുതിയ ഉത്തവ് അഭിഭാഷകര്‍ ‍, എഞ്ചിനീയര്‍മാര്‍ ‍, ഓഡിറ്റര്‍മാര്‍ ‍, അകൗണ്ടന്റുമാര്‍ ‍, കണ്‍സള്‍ട്ടന്‍സികള്‍ ‍എന്നിവര്‍ ഉപയോഗിക്കുന്ന ഓഫീസുകള്‍ക്ക് ബാധകമായിരിക്കില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.