പേജുകള്‍‌

2011, ഫെബ്രുവരി 26, ശനിയാഴ്‌ച

ഗുരുവായൂരില്‍ സംസ്ഥാന ഹൈജമ്പ് ജേതാവിന് നേരെ ആക്രമണം


കെ എം അക്ബര്‍
ഗുരുവായൂര്‍: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയ ശ്രീനിത്ത് മോഹന് നേരെ ആക്രമണം. ഇന്നലെ വൈകീട്ട് സ്കൂളില്‍ പരിശീലനത്തിനായി ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്കൂളില്‍ എത്തിയ ശ്രിനിത്തിനെ പത്താം ക്ളാസിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. പരിക്കേറ്റ ശ്രിനിത്തിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് മൂന്നോടെയാണ് സംഭവം. പരിശീലനത്തിനായി സ്കൂളിലെത്തിയപ്പോള്‍ അക്രമികള്‍ മറ്റൊരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്നതു കണ്ട് തിരിച്ചു പോകാന്‍ ശ്രമിക്കുന്നതിനിടെ സംഘം തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ശ്രീനിത്ത് പറഞ്ഞു. ഹൈജമ്പിനായി ഉപയോഗിക്കുന്ന കിടക്കകളില്‍ മറ്റു വിദ്യാര്‍ത്ഥികള്‍ ചാടുന്നത് അദ്ധ്യാപകന്റെ നിര്‍ദ്ദേശ പ്രകാരം ആഴ്ചകള്‍ക്കു മുമ്പ് ശ്രീനിത്ത് തടഞ്ഞിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് അക്രമത്തിനു കാരണമെന്നറിയുന്നു. ഗുരുവായൂര്‍ ദേവസ്വത്തിലെ താല്‍ക്കാലിക ജീവനക്കാരനായ താമരയൂര്‍ തേക്കെ വീട്ടില്‍ മോഹനന്റെ മകനായ ശ്രീനിത്ത് മോഹന്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്ക്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ത്ഥിയാണ്. 16 വര്‍ഷം മുമ്പുണ്ടായിരുന്ന 1.9 മീറ്റര്‍ റെക്കോര്‍ഡ് മറികടന്ന് 1.98 മീറ്റര്‍ ചാടി സ്വര്‍ണ്ണം നേടിയ ശ്രീനിത്ത് ദേശീയ തലത്തിലുള്ളതടക്കം നിരവധി മല്‍സരത്തില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.