പേജുകള്‍‌

2011, ഫെബ്രുവരി 24, വ്യാഴാഴ്‌ച

ഒരുമനയൂര്‍-കടപ്പുറം പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തുന്നില്ല

ചാവക്കാട്: ഒരുമനയൂര്‍, കടപ്പുറം പഞ്ചായത്ത് നിവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന കാലം അതിവിദൂരത്തല്ല. ഏഴരലക്ഷം ലിറ്റര്‍ വെള്ളമാണ് കരുവന്നൂര്‍ പദ്ധതിയില്‍ നിന്ന് ലഭിച്ചിരുന്നത്. പിന്നീടത് രണ്ട് ലക്ഷം ലിറ്ററായി വെട്ടിച്ചുരുക്കി. എന്നാല്‍ ഇപ്പോള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. 2005 ലാണ് പദ്ധതി നിലവില്‍ വന്നത്. വ്യവസ്ഥ പ്രകാരം ഒരു ദിവസം ഒരുമനയൂരിനും അടുത്തദിവസം കടപ്പുറം പഞ്ചായത്തിലേക്കുമാണ് കുടിവെള്ളം നല്‍കിയിരുന്നത്. എല്ലാ വ്യവസ്ഥകളും കാറ്റില്‍ പറത്തിയ അവസ്ഥയാണ് ഇപ്പോള്‍.

ഒരുമനയൂര്‍, കടപ്പുറം പഞ്ചായത്തുകളിലേയ്ക്ക് കുടിവെള്ളം ലഭിക്കുന്നതിനുള്ള മറ്റൊരു സ്രോതസ്സ് ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ രണ്ട് കിണറുകളായിരുന്നു. കോട്ട കടപ്പുറത്തും പൊക്കുളങ്ങരയുമാണ് രണ്ട് കിണറുകള്‍. ഗുരുവായൂര്‍ വാട്ടര്‍ അതോറിറ്റിയാണ് കുടിവെള്ള വിതരണം ഈ മേഖലകളില്‍ നടത്തുന്നത്. കോട്ട കടപ്പുറത്തെ കിണറില്‍ നിന്ന്ം വെള്ളം പമ്പ് ചെയ്യുന്നത് ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പല കാരണങ്ങള്‍ പറഞ്ഞ് ഇതിനകം തന്നെ നിര്‍ത്തി. ചേറ്റുവ പാലം മുതല്‍ മുത്തന്‍മാവ് സെന്റര്‍ വരെയുള്ള ഏഴ്, എട്ട്, ഒമ്പത്, 10, 11 വാര്‍ഡുകളിലെ ആയിരത്തിലധികം വരുന്ന കുടുംബങ്ങളും വട്ടേക്കാട് മേഖലയിലെ നൂറുകണക്കിനുവരുന്ന കുടുംബങ്ങളും ഈ വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ്.

ഒരുമനയൂര്‍ പഞ്ചായത്തിലെ തെക്കഞ്ചേരി മുതല്‍ മുത്തന്‍മാവ് വരെയുള്ള എട്ട് വാര്‍ഡുകളിലേയ്ക്ക് വെള്ളം ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത് തൃത്താലയില്‍ നിന്നും പമ്പ് ചെയ്യുന്ന വെള്ളം ചാവക്കാട്ടെ ടാങ്കില്‍ സംഭരിച്ചാണ്. ഏഴ്, എട്ട്, 11, 12 വാര്‍ഡുകളിലെ ഭൂരിഭാഗം സ്ഥലത്തും വെള്ളം കിട്ടുന്നില്ല. 13, 12, മൂന്ന്, നാല് വാര്‍ഡുകളില്‍ ഭാഗികമായാണ് വെള്ളമെത്തുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.