പേജുകള്‍‌

2010, ഡിസംബർ 3, വെള്ളിയാഴ്‌ച

സ്മാര്‍ട്സിറ്റി: എം എ യൂസഫലി മധ്യസ്ഥന്‍


സ്മാര്‍ട്സിറ്റി വിഷയത്തില്‍ ഒടുവില്‍ പ്രമുഖ വ്യവസായിയായ എം എ യൂസഫലി മധ്യസ്ഥന്‍. ടീകോമുമായുള്ള ചര്‍ച്ചയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ യൂസഫലിയെ ചുമതലപ്പെടുത്തി. മുമ്പൊരിക്കല്‍ മധ്യസ്ഥനാകാന്‍ സ്വയം മുമ്പോട്ടുവന യൂസഫലി ഒടുവില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍‌വാങ്ങിയിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ ഈ ചുമതല അദ്ദേഹത്തെ ഏല്‍പ്പിച്ചത് കാലത്തിന്‍റെ കാവ്യനീതി.

എന്നാല്‍ ടീകോമിനും സര്‍ക്കാരിനുമിടയില്‍ സ്വതന്ത്രമായൊരു നിലപാടെടുക്കാന്‍ യൂസഫലിക്ക് കഴിയില്ല. സര്‍ക്കാരും ടീകോമും തമ്മില്‍ ഏര്‍പ്പെട്ടിട്ടുള്ള ഫ്രെയിം‌വര്‍ക്ക് എഗ്രിമെന്‍റിന്‍റെ ചട്ടക്കൂടിനുള്ളിലായിരിക്കണം ചര്‍ച്ച. ഏറ്റവും പ്രധാനമായ തര്‍ക്കവിഷയമായ 246 ഏക്കറിന്‍റെ കാര്യത്തിലായിരിക്കും യൂസഫലി മുഖ്യമായ ചര്‍ച്ച നടത്തുക.

സ്മാര്‍ട്സിറ്റി പദ്ധതി ഒരു അനിശ്ചിതാവസ്ഥയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് യൂസഫലിയെ മധ്യസ്ഥനായി ക്ഷണിച്ചിരിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും സ്വാധീനമുള്ള മലയാളി, നോര്‍ക്കയുടെ വൈസ് ചെയര്‍മാന്‍, അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെ ചെയര്‍മാന്‍ എന്നീ നിലകളില്‍ യൂസഫലിക്ക് കേരളത്തിനനുകൂലമായ രീതിയിലുള്ള ചര്‍ച്ച നടത്താനും ടീകോമിനെ വരുതിയിലെത്തിക്കാനും കഴിയുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.