പേജുകള്‍‌

2010, ഡിസംബർ 6, തിങ്കളാഴ്‌ച

അവസരോചിത ഇടപെടലുകളുടെ അഭാവം ഭാവിതലമുറയില്‍ ദുരന്തങ്ങള്‍ക്ക് വഴിവെക്കും

ദുബായ്: മുന്‍തലമുറ അനുഭവിച്ച ജീവിത ചുററുപാടുകളില്‍ ഇന്നത്തെ കുട്ടികളെ വിലയിരുത്തരുതെന്നും അവരോടുള്ള നമ്മുടെ കാഴ്ചപ്പാടുകളില്‍ മാററം വരുത്താന്‍ സമയം അതിക്രമിച്ചുവെന്നും എം.എസ്.എം. സംസ്ഥാനപ്രസിഡന്റ് സാബിര്‍ നവാസ് അഭിപ്രായപ്പെട്ടു. നമ്മുടെ ശ്രദ്ധ മററു കാര്യങ്ങളിലേതുപോലെ   മക്കളുടെ കാര്യത്തിലുംനല്‍കുക. . അവസരോചിതമായ ഇടപെടലുകളുടെ അഭാവം വന്‍ദുരന്തങ്ങള്‍ക്കായിരിക്കും വഴിവെക്കുകയെന്ന് ഉദാഹരണങ്ങള്‍ സഹിതം അദ്ദേഹം പറഞ്ഞു. ജനുവരിയില്‍ കോട്ടക്കലില്‍ വെച്ച് നടക്കുന്ന കേരള സ്റുഡന്‍സ് കോണ്‍ഫ്രന്‍സിന്റെ പ്രചരണാര്‍ഥം യു.എ.ഇ.യില്‍ ദുബായ് സോണിലെ വിവിധ വേദികളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അറിവെന്നത് അനുഗ്രഹിക്കപ്പെട്ട ഒന്നാണ്. അതിനെ നാം കൈകാര്യചെയ്യുന്നതില്‍ സൂക്ഷമത കാണിച്ചേ തീരൂ. തലമുറകള്‍ കൈമാറി ഏല്‍പ്പിക്കേണ്‍ടതാണത്. അതിന് കോട്ടം തട്ടാതെ സൂക്ഷിക്കേണ്‍ത് അതത് കാലത്തുള്ളവരുടെ ദൌത്യമാണ്. നിഷ്ക്കളങ്കരാണ് നമ്മുടെ മക്കള്‍. അവരുടെ മനസ്സില്‍ നന്‍മയുടെ തിരിനാളമാണ് കത്തേണ്‍ടത്. അതണയാതെ സൂക്ഷിക്കുകയും വേണം. അതിനിടയില്‍ കടന്ന് വരുന്ന ഈയ്യാംപാററകളെ നാം മുന്‍കൂട്ടി കാണുകതന്നെ വേണം. സദാ ജാഗ്രതായാണാവശ്യം.
ഏററവും വലിയ വിജ്ഞാനം തന്നെ സ്യഷ്ടിച്ചവനെകുറിച്ച് അറിയുക എന്നതാണ്. അതിനെ നല്ല ഫലമാകട്ടെ വിനയവും. വിനയമുള്ളവര്‍ക്കേ ശാശ്വതവിജയമുള്ളൂ. പക്വതയും പാകതയും ഇത് മൂലം കൈവരിക്കും. അപക്വമതികളുടെ കയ്കളില്‍ വിജ്ഞാനമെത്തിയപ്പോഴാണ് ദുരന്തങ്ങള്‍ക്ക് വഴിമരുന്നിട്ടത്. അതിന്റെ വിപത്താണ് സൈബര്‍സെക്സും മൊബൈല്‍ദുരുപയോഗവും. വേണ്‍ടസമയത്ത് ദിശാബോധം നല്‍കാത്തതിന്റെ അനിവാര്യദുരന്തമാണിത്. നമ്മുടെ മക്കള്‍ പക്ഷെ ചുററുപാടുകളുടെ  കാന്തികവലയത്തില കപ്പെടുന്നുണ്‍ടോ എന്ന് സദാ ശ്രദ്ധിക്കേണ്‍ടിയിരിക്കുന്നു.

എല്ലാം കാണുന്ന സ്രഷ്ടാവിനെ കുറിച്ചുള്ള അറിവ് നല്‍കുക എന്നത് മാത്രമാണ് നാമിന്നനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള ഏക പരിഹാരം. അവര്‍ക്കേ അറിവിനെ ശാശ്വതസമാധാനത്തിനായി വിനിയോഗിക്കുവാന്‍ സാധിക്കുകയുള്ളൂ.
രക്ഷിതാക്കളും മക്കളും തമ്മിലുള്ള സുതാര്യബന്ധത്തിന്റെ ഭൂമികയില്‍നിന്നായിരിക്കണം നമ്മുടെ ദൌത്യം തുടങ്ങേണ്‍ടത്. അതിനാശ്യം മാതൃകാ മാതാപിതാക്കളാവുക എന്നത് തന്നെ. നമ്മുടെ മക്കളുടെ ഏററവും നല്ല കൂട്ടുകാര്‍  സ്വന്തം മാതാപിതാക്കളാകാനുള്ള ശ്രമമാണിന്നാവശ്യം.
അറിവിന്റെ  ചക്രവാളങ്ങളിലെത്തുമ്പോഴും മാനവമൂല്യങ്ങളെ വിലമതിക്കുന്ന ഒരു തലമുറയെയാണ് ഭാവിലോകം ഉററുനോക്കുന്നതെന്നും മാതൃപിതൃസഹോദരബന്ധങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത സര്‍വ്വരാലും വെറുക്കപ്പെട്ട, മദ്യമയക്കുമരുന്നുകള്‍ക്കടിമപ്പെട്ട ഒരു തലമുറ ഭൂമിക്ക് തന്നെ ഭാരമാണെന്നും അദ്ദേഹം പറഞ്ഞു.
ദുബായ് സോണില്‍ അല്‍മനാര്‍ ഖുര്‍ആന്‍ സ്റഡി സെന്റര്‍, ദേര ഇസ്ളാഹി സെന്റര്‍, ഖുസൈസ് ഇസ്ളാഹി സെന്റര്‍, അല്‍ബറഹ അല്‍മനാര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ സാബിര്‍ നവാസ് പ്രസംഗിച്ചു. ദേര അല്‍ബറാഹയില്‍ നടന്ന പൊതുയോഗത്തില്‍ ദേര ഇന്ത്യന്‍ ഇസ്ളാഹി സെന്റര്‍ പ്രസിഡന്റ് അഷ്റഫ് വെല്‍കം അദ്ധ്യക്ഷത വഹിച്ചു. നിസാര്‍ എന്‍.വി, നസീര്‍ പി.എ., അഷ്റഫ് പി.കെ. സംസാരിച്ചു. ഖുസൈസ് ഇന്ത്യന്‍ ഇസ്ളാഹി സെന്റര്‍ ഓഡിറേറാറിയത്തില്‍ നടന്ന പ്രചരണ പരിപാടിയില്‍ സെന്റര്‍ പ്രസിഡന്റ് ഹുസൈന്‍ കക്കാട് അദ്ധ്യക്ഷത വഹിച്ചു. ബൈജു സയ്യദ്, ഉബൈദ് സി.പി, അബ്ദുനസ്സീര്‍ പെരുമ്പാവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അല്‍മനാര്‍ ഖുര്‍ആന്‍ സ്റഡി സെന്ററില്‍ നടന്ന സ്വീകരണപരിപാടിയിലും സാബിര്‍ നവാസ് പ്രസംഗിച്ചു. യു.എ.ഇ.ഇന്ത്യന്‍ ഇസ്ളാഹി സെന്റര്‍ പ്രസിഡന്റ് എ.പി.അബ്ദുസ്സമദ് സാബീല്‍, ജ:സെക്രട്ടറി സി.ടി.ബഷീര്‍, അബ്ദുറഹ്മാന്‍ പറവണ്ണൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.  യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളില്‍ എം.എസ്.എം. പ്രസിഡന്റ് സാബിര്‍ നവാസ് പ്രസംഗിക്കും. വിവിധ എമിറേററ്സുകളില്‍ നടക്കുന്ന സ്റുഡന്‍സ്മീററിലും സാബിര്‍ കുട്ടികളുമായി സംവദിക്കും. വെള്ളിയാഴ്ച ദുബായില്‍  ടീനേജ് കുട്ടികള്‍ക്ക് മാത്രമായി  നടക്കുന്ന നോളജ്ടെന്റിന്  സാബിറാണ് നേതൃത്വം നല്‍കുന്നത്. 
നോളജ്ടെന്റില്‍ സുബൈര്‍ പീടിയേക്കലും  (നിച്ച് ഓഫ് ട്രൂത്ത്) പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേരള സ്റുഡന്‍സ് കോണ്‍ഫ്രന്‍സിന്റെ സമ്മേളന പ്രചരണങ്ങള്‍ക്ക് യു.എ.ഇ.യില്‍ തുടക്കം കുറിച്ചത.്  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.