പേജുകള്‍‌

2010, ഡിസംബർ 11, ശനിയാഴ്‌ച

ജോലിക്കായി വ്യാജ മലയാളി നഴ്‌സുമാര്‍ : ഖത്തര്‍ മന്ത്രാലയം കടുത്ത നടപടിക്ക്

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: കേരളത്തിലെ ചില ആശുപത്രികളില്‍ നിന്ന് പണംകൊടുത്ത് വ്യാജ തൊഴില്പടരിചയ സര്ട്ടികഫിക്കറ്റുമായി നഴ്‌സുമാര്‍ ഖത്തലെത്തുന്നത് സുപ്രീം ആരോഗ്യ കൗണ്സിില്‍ കണ്ടെത്തി.
ഇതേ തുടര്ന്ന്  ഇത്തരക്കാരെ തിരിച്ചയക്കപ്പെട്ടുവെന്നാലും.ഇത് ആവര്ത്തി ച്ചു കൊണ്ടിരിക്കുന്നതിന്റെ പശ്ചാതലത്തില്‍ ഇത്തരം വ്യാജ തൊഴില്പ രിചയ സര്ട്ടി ഫിക്കറ്റ് നല്കി യ കേരളത്തിലെ നാല് ആശുപത്രികളെ ഖത്തര്‍ കരിമ്പട്ടികയില്പ്പെരടുത്തി. ആലപ്പുഴ ചേര്ത്തിലയിലെ ശ്രീവെങ്കിടേശ്വര, കോട്ടയം ചിങ്ങവനത്തെ എലൈറ്റ്, കോട്ടയം രാമപുരം ബസാറിലെ സെന്റ് അഗസ്റ്റിന്‍ , എറണാകുളം തൃപ്പൂണിത്തുറയിലെ ജനത എന്നീ ആശുപത്രികളെയാണ് എസ്.സി.എച്ചിലെ മെഡിക്കല്‍ ലൈസന്സിം ഗ് വിഭാഗം കരിമ്പട്ടികയില്പ്പെസടുത്തിയിരിക്കുന്നത്. ഈ ആശുപത്രികളില്‍ നിന്ന് നല്കുേന്ന സര്ട്ടിതഫിക്കറ്റുകള്‍ സ്വീകരിക്കുന്ന സ്ഥാപനങ്ങളെയും ഡോക്ടര്മാലരെയും കരിമ്പട്ടികയില്പ്പെ്ടുത്തുമെന്നും മുന്നറിയിപ്പ് നല്കിറയിട്ടുണ്ട്.
ഖത്തറില്‍ ജോലി ചെയ്യുന്നതിന് ലൈസന്സ്വ നേടാന്‍ കൗണ്സി്ലിന് സമര്പ്പിെക്കേണ്ട മൂന്നുവര്ഷസത്തെ തൊഴില്‍ പരിചയ സര്ട്ടിലഫിക്കറ്റിലെ വിവരങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടര്ന്നാ യിരുന്നു നടപടി. ലൈസന്സ്ങ എടുക്കുന്നതിന് മുന്നോടിയായി നഴ്‌സുമാര്‍ ഹാജരാക്കുന്ന സര്ട്ടി ഫിക്കറ്റുള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കണം. സിംഗപ്പൂര്‍ ആസ്ഥാനമായ ഏജന്സി്യുടെ ദുബൈയിലുള്ള ഓഫീസിനെയാണ് കൗണ്സി ല്‍ ഇതിനായി ചുമതലപ്പെുടുത്തിയിരിക്കുന്നത്. ആശുപത്രി അധികൃതര്‍ ഈ ഏജന്സി ക്കാണ് സര്ട്ടി ഫിക്കറ്റുകള്‍ അയച്ചുകൊടുക്കുക. സര്ട്ടിറഫിക്കറ്റുകളില്‍ പറയുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഏജന്സിി അന്വേഷണം നടത്തും. അന്വേഷണത്തില്‍ തൊഴില്‍ പരിചയ സര്ട്ടി ഫിക്കറ്റ് കൃത്രിമമാണെന്ന് കണ്ടെത്തിയതിനെത്തുടര്ന്ന്  ഏജന്സില നല്കിതയ റിപ്പോര്ട്ടി ന്റെ അടിസ്ഥാനത്തിലാണ് കൗണ്സി്ല്‍ ഇപ്പോള്‍ ഈ ആശുപത്രികളെ കരിമ്പട്ടികയില്പ്പെകടുത്തിയത്.
ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളില്ലാതെ നാട്ടിന്പു്റങ്ങളില്‍ പ്രവര്ത്തിറക്കുന്ന ഡിസ്‌പെന്സസറികളാണ് പലപ്പോഴും ഇങ്ങനെ വന്തുലക കോഴവാങ്ങി വ്യാജ സര്ട്ടിിഫിക്കറ്റുകള്‍ നല്കുമന്നത്. 250 ബെഡുകളുള്ള ആശുപത്രിയുടെ മെഡിക്കല്‍ ഐ.സി.യുവില്‍ ജോലിപരിചയമുണ്ടെന്ന തരത്തിലൊക്കെയാണ് സര്ട്ടി്ഫിക്കറ്റുകള്‍ നല്കുെന്നതെന്നും ഇത് ആരോഗ്യമേഖലക്ക് ഭീഷണിയാണ്‌ കൂടാതെ മലയാളി ഡോക്ടര്മാങരുടെയും നഴ്‌സുമാരുടെയും വിശ്വാസ്യത തകര്ക്കു ന്ന ഈ വിഷയം ഗൗരവമായി പരിഗണിക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐ.എം.എ) ഖത്തര്‍ ചാപ്റ്റര്‍ അറിയിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.