പേജുകള്‍‌

2010, ഡിസംബർ 6, തിങ്കളാഴ്‌ച

പാപങ്ങളുടെ അത്താണിയായി ആലൂര്‍ കുഞ്ഞി തങ്ങള്‍

കൊന്നാര് തങ്ങന്മാരുടെ ബ്രട്ടീഷ് അധിനിവേശ സമരത്തിന് 90 വയസ്സ് പൂര്ത്തി യാകുമ്പോള്‍ ആ പരമ്പരയിലെ കണ്ണി അസ്സയ്യിദ് മുഹമ്മദ്‌ കുഞ്ഞി തങ്ങളെ കുറിച്ച് കൊന്നാര ചോലക്കര വീട്ടില്‍ പോയി നേരില്‍ കണ്ടു നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത്ത ഭാഗമാണ് ലേഖകന്‍ ആലൂര്‍ ടി.എ.മഹമൂദ് ഹാജി ഇവിടെ കുറിക്കുന്നത്.
1921ല്‍ ബ്രട്ടീഷ് കോളനി വാഴ്ച്ചക്കെതിരെ നാടിന്റെ   പൊന്നോമന മക്കളുടെ രക്ത രൂഷിത പോരാട്ടങ്ങള്ക്കും  പടക്ക നീക്കങ്ങള്ക്കും  സാക്ഷ്യംവഹിച്ച വീരേതിഹാസങ്ങളുടെ ചരിത്ര ഭൂമിയാണ്‌ കൊന്നാര്.
  കൊന്നാര് തങ്ങന്മാരുടെ ബ്രട്ടീഷ് അധിനിവേശ സമരത്തിന് 90വയസ്സ് പൂര്ത്തി യാകുമ്പോള്‍ ആ സയ്യിദ് പരമ്പരയിലെ
അസ്സയ്യിദ് മുഹമ്മദ്‌ കുഞ്ഞി തങ്ങളെ കുറിച്ച് ഒരു ഹ്രസ്വ വിവരമാണിവിടെ.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട്‌ താജുല്‍ ഉലമാ സയ്യിദ് അബ്ദുല്റചഹിമാന്‍ കുഞ്ഞിക്കോയ തങ്ങളുടെ മൂത്ത സഹോദരിയുടെ മകന്‍ കൂടിയാണ് നമ്മുടെ കഥാപുരുഷന്‍ സയ്യിദ് മുഹമ്മദ്‌ തങ്ങള്‍.
  1977ല്‍ കേരള നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന കാലം. വാശിയേറിയ മല്സ‌രം.വാശിയേറാന്‍ കാരണവുമുണ്ട്. മുസ്ലിംലീഗില്‍ ഒന്നാമത്തെ പിളര്പ്പു ണ്ടായപ്പോള്‍ സി.എച്ച്.
മുഹമ്മദ്‌ കോയയുടെ നേത്രത്വത്തിലുള്ള കോയാ ലീഗും സികെപി മമ്മുക്കേയി  നേത്രത്വം  നല്കുമന്ന കേയീ ലീഗും (അഖിലേന്ത്യാ ലീഗും യൂണിയന്‍ ലീഗും) തമ്മില്‍ കാസര്കോ്ട്ട് മത്സരിക്കുന്നു.പരേതരായ ടി.എ.ഇബ്രാഹീം,ബി.എം. അബ്ദുല്റ‍ഹിമാന്‍ എന്നിവര്‍ സ്ഥാനാര്ഥി്കള്‍, അന്ന് എവിടെയും മുസ്ലിം രാഷ്ട്രീയ സംഘടനകള്‍ പള്ളി മദ്രസകളില്‍ പോലും ഉദ്ധ്യോഗസ്ഥരെ നിയമിക്കുന്നതില്‍ ഉസ്താദുമാരുടെ   രാഷ്ട്രീയ നിറം നോക്കുന്ന കാലം. ഇദ്ദേഹം വിമതനോ? അമതനോ ? ഇവര്‍ വായിക്കുന്ന പത്രം ചന്ദ്രികയോ?  ലീഗ്ടൈംസോ ?എന്ന് സൂക്ഷ്മ പരിശോധന നടത്തി മഹല്ല് മേനേജുമെന്റ്റുുകള്‍ നിയമനം.നല്കുിന്ന കാലം.
  ഈ സന്ദര്ഭരത്തിലാണ് ആലൂര്‍ ജുമാമസ്ജിദില്‍ നിഷ്പക്ഷ മതിയായ ഒരു ഖത്തീബിനെ കൊണ്ടുവരാന്‍ ആലൂര്‍ ജമഅത്ത് കമ്മിറ്റി എന്നെ ചുമതലപ്പെടുത്തുന്നത്. അപ്പോഴാണ്‌ ജോലി ആവശ്യാര്ത്ഥം  മൊഗ്രാല്‍ കടപ്പുറം ജുമാമസ്ജിദില്‍ നമ്മുടെ.കുഞ്ഞിതങ്ങള്‍ എത്തിപ്പെടുന്നത്. ഞാനന്ന് മൊഗ്രാല്‍ കടപ്പുറത്തെ ജുമുഅത്ത് പള്ളിയില്‍  യു.എം. അബ്ദുല്റഞഹിമാന്‍ മുസ്ലിയാരുടെ ദര്സിുല്‍ പഠിക്കുന്നു. തങ്ങളുമായി ഞാന്‍ പരിചയപ്പെട്ടു.തങ്ങളെ കുറിച്ചെല്ലാം ഞാന്‍ വിശദമായി ചോദിച്ചറിഞ്ഞു.നേരെ തങ്ങളേയും കൂട്ടി ഞാന്‍ ആലൂരില്‍ വന്നു.നാട്ടുകാര്ക്ക്റ തങ്ങളെ പരിജയപ്പെടുത്തി.തങ്ങള്‍ ജുമുഅ ഖുതുബ നിര്വചഹിച്ചു. ഖുതുബയും നിസ്കാരവും ഖുര്ആ്ന്‍ പാരായണവും ഗംഭീരമായിരുന്നു . സര്വ്വിര്ക്കും  സുസമ്മതം. ജുമുആനന്തരം ആലൂരില്‍ ഖത്തീബായി തങ്ങള്‍ ചുമതലയേറ്റു.
    തെങ്ങിന് രോഗമുണ്ടായപ്പോള്‍  വെള്ളം മന്ത്രിച്ചു നല്കിള നല്ല ഫലവും അവര്ക്ക്വ ലഭിച്ചു തുടങ്ങി  ഇതു മിഖേനയാണ് തങ്ങളുടെ ദുആ  ഫലവും  അപാരമായ പാണ്ടിത്വവും കഴിവും നാട്ടുകാര്‍ മനസ്സിലാക്കുന്നതും തങ്ങളുടെ ദുആയുടെയും മന്ത്രത്തിന്റെയും ഫലങ്ങള്‍ അനുഭവിച്ചറിയുകയും തദ്വാരാ വിദൂരങ്ങളില്‍ നിന്ന് പോലും തങ്ങളെ തേടി ജാതി  മത
ഭേത മന്യേ ജനങ്ങള്‍ ആലൂരിലേക്ക് പ്രവഹിക്കാനും തുടങ്ങിയത്. ഇങ്ങിനെയാണ്‌  കുഞ്ഞി തങ്ങള്‍ ആലൂര്‍ തങ്ങള്‍ എന്ന അപര നാമത്തില്‍ പ്രശസ്തനായത്. ആലൂര്‍ തങ്ങളെ കുറിച്ച് അറിയാത്തവര്‍  കാസറഗോഡ് ജില്ലയില്‍ വിരളമായിരിക്കും.
. തങ്ങള്‍ ആലൂര്‍ കാരനല്ല ,  കോഴിക്കോട് മാവൂര്‍ എളമരം കൊന്നാര് ചോലക്കര സ്വദേശിയുമാണ് കൊന്നാര് ബുഖാരിയ കുടുംബത്തിലെ അംഗവുമാണ്. എളമരം കടവ് കടന്നു പോയാല്‍ ചോലക്കരയിലെ തങ്ങളുടെ വീട്ടില്‍ എത്താം.
    കാസറഗോഡ് ബോവിക്കാനത്തിനടുത്തുള്ള ആലൂര്‍ പ്രദേശത്തെ പരാമര്ശിബക്കുന്നവര്ക്കൊതക്കെ ആലൂര്‍ തങ്ങളെ കുറിച്ചായിരിക്കും ആദ്യം പറയാനുണ്ടാവുക. മുളിയാര്‍ പഞ്ചായത്തിലും സമീപ പ്രദേശ വാസികള്ക്കെമല്ലാം ആലൂര്‍ തങ്ങള്‍ ഒരു അത്താണി തന്നെയായിരുന്നു. വിവാഹ നിക്ഷയം, കുട്ടിയടിക്കല്‍ , തറക്കല്ലിടല്, ഗ്രഹപ്രവേശനം, വിദേശയാത്ര, ആഗ്രഹ സഫലീകരണം, എന്നിവക്കെല്ലാം എത്തുന്നവരില്‍. പണക്കാരനും പണിക്കാരനും അശരണരും അഗധികളും അന്യ മതസ്ഥരും എല്ലാവരും ഉള്പ്പെകടുന്നു. അവരൊക്കെ തങ്ങളുടെ മുമ്പില്‍ സമന്നരാണ്. എല്ലാ പ്രശ്നത്തിനും തങ്ങളുടെ സാന്ത്വന വാക്കുകളും പ്രാര്ഥംനയും, അതാണ്‌ അവര്ക്കെ ല്ലാം വേണ്ടതും, സാമ്പത്തിക വിഷമം പറഞ്ഞു വരുന്നവര്ക്കൊ ക്കെ തങ്ങള്‍ ദുആ ചെയ്യുന്നതോടൊപ്പം കീശയില്‍ ഉണ്ടാകുന്ന പണവും നല്കു്ന്നത് തങ്ങളുടെ പതിവാണ്.  രോഗ ശമാനത്തിനെത്തിയവര്ക്കുംം വിഷവാദ ഏറ്റവര്ക്കും  തങ്ങള്‍ മന്ത്രിച്ചു നല്കുാന്ന വെള്ളം കിട്ടണം അതിന്നു വേണ്ടി തങ്ങളുടെ മുമ്പിലെ നീണ്ട നിരയില്‍ എത്ര നേരം കാത്തു നില്ക്കാ നും അവര്‍ തയ്യാര്‍.
  ഇനി തങ്ങളുടെ കുടുംബത്തെ കുറിച്ചുള്ള ഒരുഹ്രസ്വ വിവരണത്തിലേക്ക് കടക്കാം.
പേര്:സയ്യിദ് മുഹമ്മദ്‌ കെ.സി.കുഞ്ഞി തങ്ങള്‍,
പിതാവ്:നെല്ലാര് നെച്ചിക്കാട്ടില്‍ സയ്യിദ് അബ്ദുല്റ്ഹിമാന്‍ കുഞ്ഞിക്കോയ തങ്ങള്‍,
മാതാവ്: കരുവന്‍ തുരുത്തി സയ്യിദ ശരീഫ ആറ്റബീവി
(താജുല്‍ ഉലമാ ഉള്ളാള്‍ സയ്യിദ് അബ്ദുല്റിഹിമാന്‍ കുഞ്ഞിക്കോയ തങ്ങളുടെ മൂത്ത സഹോദരി)
ഭാര്യ: വെള്ളാംപറമ്പത്ത് സയ്യിദ് ഹാമിദ് വലൂണ്ണി തങ്ങളുടെ മകള്‍ സയ്യിദ ഫാത്തിമ മുത്ത് ബീവി
ജനനം:1933 ആഗസ്റ്റ്‌ രണ്ട് ബുധന്‍ ഹിജ്റ1352റബീഉല്‍ ആഖിര്‍10
സഹോദരങ്ങള്‍:
1,വെളിമുക്ക് കൂമണ്ണ് ചെറുകോയ തങ്ങളുടെ ഭാര്യ സയ്യിദ കുഞ്ഞിബീവി,
2,കാസര്കോ്ട്ടെ  ആദൂര്‍  ഉമ്പു തങ്ങളുടെ ഭാര്യസയ്യിദ നബീസബീവി,
3,ഉള്ളാള്‍ മുദര്രിതസ് സയ്യിദ് ഹാമിദ് ചെറുകുഞ്ഞി തങ്ങള്‍,
4,നെല്ലാര കെ.സി.കെ.തങ്ങളുടെ ഭാര്യ സയ്യിദ ശരീഫ
ആറ്റബീവി,
പഠനവും ഉസ്താദുമാരും:
1,കൂമണ്ണ് മുദര്രിരസായിരുന്ന വെളിമുക്ക് മയമുട്ടി മുസ്ലിയാര്‍,
2,സമസ്ത പ്രസിടണ്ടായിരുന്ന കണ്ണിയത്ത് അഹമദ്മുസ്ലിയാരുടെ വാഴക്കാട് ദര്സിീല്‍(ഇവിടെ വെച്ചാണ് തങ്ങള്ക്ക്ാ വിലായത്തിന്റെ മര്ത്വവയുടെ തുടക്കമായി ജനങ്ങള്‍ കണക്കാക്കപ്പെടുന്ന  മാനസീക  അസ്വസ്ഥത (രോഗം) പിടിപെടുന്നത്)
3,അമ്മാവനായ ഉള്ളാള്‍ സയ്യിദ് അബ്ദുല്റപഹിമാന്‍ കുഞ്ഞിക്കോയ തങ്ങളുടെ ദര്സി്ല്‍ (ഉള്ളാളത്ത്) ഇഹ്യാ ഉലൂമുദ്ദീന്‍, മഹല്ലി, തഫ്സീര്‍ ജലാലൈനി, തുടങ്ങിയ കിത്താബുകളെല്ലാം ഓതി തീര്ത്തു . ഉപരി പഠനത്തിന്‌ ബെല്ലൂര്‍ ബാഖിയാത്തുസ്സാലിയാത്ത് കോളേജില്‍ പോകാന്‍ തീരുമാനിച്ചെങ്കിലും രോഗം മൂര്ച്ചി ച്ചത് കാരണം അതിന്ന്‌  സാധിച്ചില്ല.
സന്താനങ്ങള്‍: കാസറഗോഡ് ബോവിക്കാനം മുതലപ്പാറ ബുഖാരിയ ഇസ്ലാമിക് കോംപ്ലക്സ് ചെയര്മാ്ന്‍ സയ്യിദ് അബ്ദുല്‍ ഖാദര്‍ കെ.സി.ആറ്റകോയ തങ്ങള്‍, സയ്യിദ് കെ.സി. സയ്യിതലവിക്കോയ  തങ്ങള്‍, കൊടുവള്ളി പൂക്കോയ തങ്ങളുടെ ഭാര്യ ശരീഫ ആറ്റബീവി, കൊടിയത്തൂര്‍ ഇസ്മായീല്‍ കോയ തങ്ങളുടെ ഭാര്യ സുഹ്റ ബീവി, മണ്ണാര്ക്കാറട് സൈനുദ്ദീന്‍ തങ്ങളുടെ ഭാര്യ സൗദാബീവി,
കൊന്നാര സയ്യിദ് ബുഖാരിയ കുടുംബത്തിലെ ഏറ്റവും പ്രായം ചെന്നവരും ബ്രിട്ടീഷകാരോട് പോരാടുകയും ബ്രിട്ടീഷ്കാരുടെ വെടിയുണ്ടകള്‍ ഏറ്റ പാട് ഇന്നും മങ്ങാതെ മായാതെ കിടക്കുന്ന കൊന്നാര ജുമാ മസ്ജിദില്‍ അന്ത്യവിശ്രമം കൊള്ളുന്ന  വിരവധി അമാനുഷിക ദിര്ഷ്ടാ ന്തം കാണിച്ചു പ്രസിദ്ധരായ കൊഞ്ഞുള്ള ഉപ്പാപ്പ അപര നാമത്തില്‍ അറിയപ്പെട്ടിരുന്ന സയ്യിദ് അഹമ്മദ് ജലാലുദ്ദീന്‍ ബുഖാരി, സയ്യിദ് മുഹമ്മദുല്‍ ബുഖാരി,സയ്യിദ്അബ്ദുല്റ ഹിമാന്‍ ബുഖാരി,സയ്യിദ് ഇസ്മായില്‍ ബുഖാരി, എന്നിവരുടെ സന്താന പരമ്പരയില്‍ പെട്ട കൊന്നാര സയ്യിദ് ബുഖാരിയ കുടുംബത്തിലെ അംഗവും
സൂഫീ വര്യനായ സയ്യിദ് ഫസല്‍ കൊയമ്മ തങ്ങള്‍ (കുറ  തങ്ങളുടെ) പിതാവിന്റെ മരുമകന്‍ കൂടിയാണ് നമ്മുടെ കഥാ പുരുഷന്‍ സയ്യിദ് മുഹമ്മദ്‌ കെ.സി.കുഞ്ഞി തങ്ങള്‍ അഥവാ ആലൂര്‍ തങ്ങള്‍.
.  ഇപ്പോള്‍ അനാരോഗ്യം കാരണം കൊന്നാര ചോലക്കര വീട്ടില്‍ തങ്ങള്‍ വിശ്രമിക്കുകയാണ്. ഇപ്പോള്‍ പിതാവിന്റെ സര്ഗര വൈഭവം രക്തത്തില്‍ കലര്ന്നയ മൂത്ത മകന്‍ സയ്യിദ് അബ്ദുല്‍ഖാദര്‍ ആറ്റക്കോയ തങ്ങള്‍ പിതാവിന്റെ ആശീര്‍ വാദത്തില്‍ ആലൂരിനടുത്ത മുതലപ്പാരയില്‍ പത്ത് വര്ഷം് മുമ്പ് ആരംഭിച്ച  “ബുഖാരിയ്യ ഇസ്ലാമിക് കോംപ്ലക്സ്‌” എന്ന ഇസ്ലാമിക കലാലയം നല്ലനിലയില്‍ അഭിവിര്ധിിയോടെ ഇന്ന് നടത്തിവരികയും പിതാവിന്റെ പാത പിന്തുടര്ന്ന്  ജനസേവനവും പൊതു പ്രവര്ത്തതനവും ആത്മീയ ചികിത്സയും ദിക്ര്ഹ്ല്ഖവയും നടത്തി വരികയും ചെയ്യുന്നു.

ആലൂര്‍ ടി.എ.മഹമൂദ് ഹാജി ദുബായ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.