പേജുകള്‍‌

2010, ഡിസംബർ 2, വ്യാഴാഴ്‌ച

മത്സ്യ-മാംസ മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി

പാവറട്ടി: മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം കണക്കിലെടുക്കാതെ മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി. അതോടെ വഴിയോര മത്സ്യ-മാംസ കച്ചവടം പാവറട്ടി ടൌണില്‍ നിരോധിച്ചു.  പാവറട്ടി-ചിറ്റാട്ടുകര റോഡിലെ വഴിയോര മത്സ്യമാംസ കച്ചവടം നിരോധിക്കുകയും കുണ്ടുവക്കടവ് റോഡിലെ പഞ്ചായത്തിന്റെ മത്സ്യമാംസ മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തത്. വഴിയോര മത്സ്യകച്ചവടക്കാരെ മുഴുവന്‍ പഞ്ചായത്തിന്റെ മാര്‍ക്കറ്റില്‍ ഉള്‍ക്കൊള്ളാത്തതിലും വെള്ളം, വൈദ്യുതി തുടങ്ങിയ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതിലുമാണ് മത്സ്യത്തൊഴിലാളികള്‍ക്കു പ്രതിഷേധം.
ഇന്നലെമുതല്‍ വഴിയോര കച്ചവടം നിരോധിച്ചതോടെ മത്സ്യമാര്‍ക്കറ്റിലെ അനധികൃത കച്ചവടം അനുവദിക്കില്ലെന്നും അത്തരക്കാര്‍ക്കെതിരേ നിയമന നടപടി സ്വീകരിക്കുമെന്നും കാണിച്ച് പഞ്ചായത്ത ്അധികൃതര്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പട്ടിണിക്കിടുന്ന പാവറട്ടി പഞ്ചായത്തിന്റെ നയം മാറ്റണമെന്നും മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും മാര്‍ക്കറ്റില്‍ കച്ചവടം ചെയ്യുന്നതിന് സൌകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി സ്വതന്ത്ര യൂണിയന്റെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി.
റോഡരുകിലെ മലിനീകരണം ഒഴിവാക്കുന്നതിനും ജനങ്ങളുട ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും മത്സ്യതൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനുമായി മാസങ്ങള്‍ക്കുമുമ്പ് പഞ്ചായത്ത് മത്സ്യമാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തിരുന്നുവെങ്കിലും തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല.
പുതിയ ഭരണസമിതി അധികാരമേറ്റശേഷം പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ റപ്പായിയും വാര്‍ഡ് മെമ്പര്‍ ബഷീര്‍ ജാഫ്്നയും മുന്‍കൈ എടുത്താണ് വഴിയോരകച്ചവടം നിരോധിച്ച് മത്സ്യമാര്‍ക്കറ്റ് തുറന്നത്. മത്സ്യത്തൊഴിലാളികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ വരും ദിവസങ്ങളില്‍ മാര്‍ക്കറ്റിലെ കച്ചവടം പ്രതിസന്ധിയിലാകാനാണ് സാധ്യത.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.