പേജുകള്‍‌

2010, ഡിസംബർ 7, ചൊവ്വാഴ്ച

പുന്നയൂര്‍ കനോലി കനാലിലേക്കുള്ള ബണ്ട് തകര്‍ന്ന് ഉപ്പുവെള്ളം കയറി

ചാവക്കാട്: പുന്നയൂര്‍ പഞ്ചായത്തില്‍ കനോലി കനാലിലേക്കുള്ള വശങ്ങളിലെ ബണ്ട് തകര്‍ന്ന് ഉപ്പുവെള്ളം കയറി പുഞ്ചപ്പാടശേഖരം നശിക്കുന്നു. ശുദ്ധജലസ്രോതസ്സുകളെ മലിനമാക്കുമെന്ന ആശങ്കയും വ്യാപകമായി. 20-ാം വാര്‍ഡില്‍ അകലാട് മൂന്നയിനി മുതല്‍ ബദര്‍പള്ളിവരെയുള്ള ഭാഗത്ത് ബണ്ട് തകര്‍ന്നുണ്ടായ രണ്ടുകുഴികളിലൂടെയാണ് കനോലി കനാലില്‍ നിന്നു ഉപ്പുവെള്ളം കയറുന്നത്.
പുഞ്ചപ്പാടശേഖരത്തില്‍ കൃഷി നടന്നിരുന്ന കാലത്ത് കഴകള്‍ കര്‍ഷകര്‍ താല്‍ക്കാലികമായി ബണ്ടുണ്ടാക്കി അടയ്ക്കുകയും തുറക്കുകയും പതിവായിരുന്നു. രണ്ടു പതിറ്റാണ്ടായി കര്‍ഷകര്‍ പുഞ്ചപ്പാടത്ത് കൃഷിയിറക്കാറില്ല. കഴകളില്‍ രണ്ടിടത്തും ശാസ്ത്രീയമായി ചീര്‍പ്പ് നിര്‍മിക്കണമെന്ന ആവശ്യം അധികൃതര്‍ അവഗണിച്ചപ്പോഴാണ് പാടശേഖരത്തിലേക്ക് ഉപ്പുവെള്ളം കയറുന്നത് പതിവായത്. കനോലി കനാലിനും പുഞ്ചപ്പാടത്തിനും തൊട്ടടുത്തുള്ള കിണറുകളിലെ വെള്ളം ഉപ്പുകലര്‍ന്ന് കഴിഞ്ഞു. കനോലികനാലിന്റെ ബണ്ട് തകര്‍ന്ന് രണ്ടുകഴകളിലും ചീര്‍പ്പ് നിര്‍മിച്ചില്ലെങ്കില്‍ സമീപപ്രദേശങ്ങളിലെ കിണറുകളെല്ലാം മലിനമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. രണ്ടുഭാഗത്തും ഉടന്‍ ചീര്‍പ്പുകള്‍ നിര്‍മിക്കണമെന്നും പുഞ്ചപ്പാടശേഖരത്തില്‍ ഇത്തവണ പുഞ്ചകൃഷിയിറക്കാന്‍ ആവശ്യമായ സഹായം നല്‍കണമെന്നും ആവശ്യപ്പെട്ട് അകലാട് ഹരിതകലാ സാംസ്‌കാരികവേദി കണ്‍വീനര്‍ സലാം കോഞ്ചേടത്ത് പഞ്ചായത്തിനും ബ്ലോക്ക്പഞ്ചായത്തിനും ജില്ലാപഞ്ചായത്തിനും പരാതി നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.