പേജുകള്‍‌

2010, ഡിസംബർ 2, വ്യാഴാഴ്‌ച

2022 ലെ ലോകകപ്പ് ഖത്തറില്‍


മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തറിന്റെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സ്വപ്‌നമായ 2022ലെ ലോകകപ്പ് ഫുട്ബാളിന് ആതിഥ്യമരുളാനുള്ള ഖത്തറിന്റെ മാസങ്ങള്‍ നീണ്ട ശ്രമങ്ങള്‍ സാക്ഷാത്കാരം.

2018ലെ ലോകകപ്പ് റഷ്യയിലും 2022ലെ ലോകകപ്പ് ഖത്തറിലും നടക്കുമെന്ന് ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ പ്രഖ്യാപിച്ചു. 22 അംഗ ഫിഫ എക്‌സിക്യൂട്ടിവ് കമ്മിറ്റി വോട്ടെടുപ്പിലൂടെയാണ് ലോകകപ്പിന്റെ ആതിഥേയരെ തെരഞ്ഞെടുത്തത്.

എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ലോകത്തിന്റെ ഫുട്ബാള്‍ മാമാങ്കം തങ്ങളിലൂടെ ഇതാദ്യമായി പശ്ചിമേഷ്യന്‍ മണ്ണിലേക്ക് കൊണ്ടുവരാനായതിന്റെ സന്തോഷത്തിലാണ് ഖത്തര്‍ ‍.

2018 ലോകകപ്പിന്റെ വേദിക്കായി ബെല്‍ജിയം, നെതര്‍ലന്‍ന്റ്‌സ്, ഇംഗ്ലണ്ട്, റഷ്യ, പോര്‍ച്ചുഗല്‍ ‍, സ്‌പെയിന്‍ എന്നിവയാണ്‌ ഇതില്‍ പോര്‍ച്ചുഗല്‍ , സ്‌പെയിന്‍ എന്നീ രാജ്യങ്ങളും ബെല്‍ജിയം, നെതര്‍ലാന്റ്‌സ് എന്നിവയും സംയുക്തമായാണ് ബിഡ് സമര്‍പ്പിച്ചിരുന്നത്.

2022ലെ വേദിക്കായി ഖത്തറിന് പുറമെ ആസ്‌ത്രേലിയ, ജപ്പാന്‍ , ദക്ഷിണ കൊറിയ, അമേരിക്ക എന്നിവയുടെയും ബിഡുകളാണ് ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പരിഗണയിലുണ്ടായിരുന്നത്.

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ അറബ് രാജ്യമാണ് ഖത്തര്‍ . പുതിയ ഒമ്പത് സ്‌റ്റേഡിയങ്ങളുടെ നിര്‍മാണത്തിനും നിലവിലുള്ള മൂന്ന് സ്‌റ്റേഡിയങ്ങളുടെ നവീകരണത്തിനുമായി 400 കോടി ഡോളറിന്റെ പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്.

ലോകകപ്പ് നടക്കുന്ന ജൂണ്‍ , ജൂലൈ മാസങ്ങളിലെ ഉയര്‍ന്ന ചൂടാണ് ഖത്തര്‍ ഇക്കാര്യത്തില്‍ നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാല്‍ ‍, സ്‌റ്റേഡിയങ്ങളും ഗാലറികളും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ശീതീകരിക്കുന്നതിലൂടെ പ്രശ്‌നം പരിഹരിക്കാമെന്നതാണ് അധികാരികള്‍ പ്രതീക്ഷിക്കുന്നത്.

അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി,പത്‌നി ശൈഖ മൗസ ബിന്‍ത് നാസിര്‍ അല്‍മിസ്‌നദ്, പുത്രനും ഖത്തര്‍ ബിഡ് കമ്മിറ്റി ചെയര്‍മാനുമായ ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ആല്‍ഥാനി,പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ആല്‍ഥാനിയും ചടങ്ങിന് സാക്ഷിയായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.