പേജുകള്‍‌

2010, നവംബർ 19, വെള്ളിയാഴ്‌ച

ഒമാന്റെ നാല്‍പതാം ദേശീയദിനാഘോഷത്തിനു രാജകീയ തുടക്കം

മസ്കറ്റ്: വികസനപാതയില്‍ വിജയഭേരി മുഴക്കി ഒമാന്റെ നാല്‍പതാം ദേശീയദിനാഘോഷത്തിനു രാജകീയ തുടക്കം. രാജ്യത്തിന്റെ കരുത്തും കുതിപ്പും പ്രകടമാക്കി സൈനിക ബാന്‍ഡിന്റെ അകമ്പടിയോടെ നടന്ന പരേഡ് ആയിരങ്ങള്‍ക്ക് ആവേശമായി. രാഷ്ട്രനേതാക്കളും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഹിസ്ന്‍ അല്‍ ഷുമൂഖില്‍ നടന്ന പരേഡില്‍ പങ്കെടുത്തു. റോയല്‍ ആര്‍മി ഒാഫ് ഒമാന്‍, എയര്‍ഫോഴ്സ്, നേവി, റോയല്‍ ഗാര്‍ഡ് ഒാഫ് ഒമാന്‍ തുടങ്ങിയവയുടെ സംഗീത ട്രൂപ്പുകളും പരേഡില്‍ അണിനിരന്നു. പരേഡിന് അശ്വാരൂഢ സേന അകമ്പടി നല്‍കി. വിവിധ ദിവസങ്ങളിലായി നടക്കുന്ന കലാ-സാംസ്കാരിക പരിപാടികളില്‍ സാധാരണക്കാര്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെയുള്ളവര്‍ പങ്കെടുക്കും. കുട്ടികള്‍ ഒരുക്കുന്ന കലാപരിപാടികളും ഉണ്ടാകും. വര്‍ണാഭമായ കരിമരുന്നു പ്രയോഗമാണു മറ്റൊരു പ്രത്യേകത.
1970 ല്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദ് ഭരണസാരഥ്യം ഏറ്റെടുത്തശേഷം രാജ്യം കൈവരിച്ച നേട്ടങ്ങളുടെ സുവര്‍ണശോഭ എല്ലായിടത്തും പ്രകടം. വഴിയോരങ്ങളും ഷോപ്പിങ് മാളുകളും വീടുകളും സ്ഥാപനങ്ങളും അലങ്കാരദീപങ്ങളില്‍ കുളിച്ചുനില്‍ക്കുകയാണ്. അടുത്തമാസം പകുതിവരെ നീളുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ യുഎഇ അടക്കമുള്ള അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ബന്ധുക്കളും സുഹൃത്തുക്കളും എത്തിക്കഴിഞ്ഞു.
ഗള്‍ഫിലെ കേരളം എന്നറിയപ്പെടുന്ന സലാലയില്‍ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ദേശീയദിനം പ്രമാണിച്ചു സുല്‍ത്താന്‍ ഖാബൂസിനു ലോകനേതാക്കളുടെ അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്. വിവിധ ദിവസങ്ങളിലായി നടക്കുന്ന പരിപാടികളില്‍ വിദേശ രാഷ്ട്രത്തലവന്‍മാര്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.