പേജുകള്‍‌

2010, നവംബർ 12, വെള്ളിയാഴ്‌ച

മഴ: തീരദേശ മേഖലയില്‍ ഉണക്കമല്‍സ്യ കയറ്റുമതി രംഗത്ത് കാല്‍ കോടിയോളം രൂപയുടെ നഷ്ടം

കെ എം അക്ബര്‍
ചാവക്കാട്: മഴയെ തുടര്‍ന്ന് തീരദേശ മേഖലയിലെ ഉണക്കമല്‍സ്യ കയറ്റുമതി നിലച്ചു. ഇതേ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് കാല്‍ കോടിയോളം രൂപയുടെ നഷ്ടം നേരിട്ടു. തീരദേശ മേഖലയില്‍ എടക്കഴിയൂര്‍, പുത്തന്‍കടപ്പുറം, പഞ്ചവടി കടല്‍ തീരങ്ങളിലാണ് പ്രധാനമായും മല്‍സ്യം ഉണക്കി കയറ്റുമതി ചെയ്യുന്നത്. ഇതിനായി നൂറുകണക്കിന് അന്യ സംസ്ഥാന തൊഴിലാളികളാണ് മേഖലയില്‍ തമ്പടിച്ചിരിക്കുന്നത്. ഉണക്കമല്‍സ്യ കയറ്റുമതി നിലച്ചതോടെ ഇവര്‍ ദുരിതത്തിലാണ് കഴിയുന്നത്. ഇവര്‍ക്കു പുറമെ തദേശീയരായ സ്ത്രീകളടക്കമുള്ളവരും തൊഴിലെടുക്കുന്നുണ്ട്. ഒരാള്‍ക്ക് 350 മുതല്‍ 400 രൂപ വരെയാണ് കൂലി. തമിഴ്നാട്ടിലെ കോഴിഫാമുകളിലേക്കാണ് ഇവിടെ നിന്നും പ്രധാനമായും ഉണക്കമല്‍സ്യം കയറ്റുമതി ചെയ്യുന്നത്. മഴയെ തുടര്‍ന്ന് ഉണക്കമല്‍സ്യം നശിച്ചതോടെ കിലോക്ക് 15 മുതല്‍ 20 രൂപ വരെ ഉണ്ടായിരുന്ന ഉണക്കമല്‍സ്യത്തിന് ഇപ്പോള്‍ എട്ടു മുതല്‍ 12 വരെ വിലയിടിഞ്ഞിരിക്കുകയാണ്. 

കടലേറ്റം: ഫൈബര്‍ വള്ളങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി
ചാവക്കാട്: കടലേറ്റം ശക്തമായതിനെ തുടര്‍ന്ന് ബ്ളാങ്ങാട് കടല്‍തീരത്ത് കയറ്റി വെച്ചിരുന്ന നൂറു കണക്കിന് ഫൈബര്‍ വള്ളങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് ശക്തമായ കടലേറ്റത്തോടൊപ്പം കാറ്റും ആഞ്ഞു വീശിയത്. കാറ്റില്‍പ്പെട്ട് ആടിയുലഞ്ഞ വള്ളങ്ങള്‍ കൂട്ടിയിടിച്ച് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് കടലില്‍ തങ്ങല്‍പണിയലേര്‍പ്പെട്ടിരിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനം ഉപേക്ഷിച്ച് തിരിച്ചെത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.