പേജുകള്‍‌

2010, നവംബർ 23, ചൊവ്വാഴ്ച

കാറിടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു

വാടാനപ്പള്ളി: സൈക്കിള്‍ യാത്രക്കാരനായ ആശുപത്രി ജീവനക്കാരന്‍ ആശുപത്രിയിലേക്ക് വരുന്നതിനിടെ കാറിടിച്ച് മരിച്ചു. ഏങ്ങണ്ടിയൂര്‍ എം.ഐ. ആസ്​പത്രിയിലെ അറ്റന്‍ഡര്‍ ഏത്തായ് കിഴക്ക് കുരുതുകുളങ്ങര ഔസേപ്പ് (67) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 10ന് ദേശീയപാതയിലൂടെ ആശുപത്രിയിലേക്ക് ജോലിക്കായി സൈക്കിളില്‍ വരികയായിരുന്ന ഔസേപ്പിനെ ഗുരുവായൂര്‍ ഭാഗത്തുനിന്ന് വന്നിരുന്ന ഫോര്‍ഡ് ഐക്കണ്‍ കാറിടിക്കുകയായിരുന്നു. ഔസേപ്പ് ജോലിചെയ്യുന്ന എം.ഐ ആശുപത്രിക്ക് മുമ്പില്‍ വച്ചായിരുന്നു അപകടം. ശബ്ദംകേട്ട് ഓടിയെത്തിയ ആശുപത്രി സൂപ്രണ്ട് ഫാ. ഡോ. ആന്റണി ചെമ്പകശേരിയും കന്യാസ്ത്രീകളും നാട്ടുകാരും ചേര്‍ന്ന് രക്തത്തില്‍ ഔസേപ്പിനെ വാരിയെടുത്ത് എം.ഐ ആശുപത്രിയിലെത്തിക്കുകയും തുടര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: മാര്‍ഗലീത്ത. മക്കള്‍ : ടെസ്സി, ലിറ്റി, ബിനു, ജിന്‍േറാ. മരുമക്കള്‍ : പീറ്റര്‍, ലിയോ, ക്ലീറ്റസ്, ജിഷ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.