പേജുകള്‍‌

2010, നവംബർ 10, ബുധനാഴ്‌ച

റേഷന്‍കടകളിലെ ക്രമക്കേടുകള്‍ പരിശോധിക്കാന്‍ ഇനി വരുന്നത് സ്ഥലത്തെ പഞ്ചായത്തംഗം

റേഷന്‍കടകളിലെ ക്രമക്കേടുകള്‍ പരിശോധിക്കാന്‍ ഇനി വരുന്നത് റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ മാത്രമായിരിക്കില്ല, സ്ഥലത്തെ പഞ്ചായത്തംഗത്തി നും അതിന് അധികാരം ലഭിച്ചുകഴിഞ്ഞു. സംസ്ഥാനതലത്തിലുള്ള ഭക്ഷ്യോപദേശക-പരിശോധനാസമിതിക്ക് പ്രാദേശികതലങ്ങളിലും ഘടകങ്ങള്‍ ആരംഭിക്കുന്നതോടെയാണ് പഞ്ചായത്തംഗങ്ങള്‍ക്ക് പൊതുവിതരണ സംവിധാനങ്ങളുടെ നടത്തിപ്പില്‍ ഇടപെടാന്‍ അവസരമൊരുങ്ങുന്നത്.
റേഷന്‍കടകള്‍ ഉള്‍പ്പെടെ പൊതുവിതരണ സമ്പ്രദായത്തിലെ സംവിധാനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനുമാണ് ഭക്ഷ്യോപദേശക-പരിശോധനാ സമിതി രൂപീകരിച്ചത്. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വാധ്വാ കമ്മീഷന്റെ നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് സമിതിക്കു രൂപം നല്‍കിയത്. സംസ്ഥാന, ജില്ലാ തലങ്ങളില്‍ സമിതിയുടെ പ്രവര്‍ത്തനം ഏതാനും മാസങ്ങള്‍ക്കു മുമ്പ് ആരംഭിച്ചെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പഞ്ചായത്തുതല സമിതികള്‍ രൂപീകരിക്കുന്നത് നീണ്ടുപോവുകയായിരുന്നു.
പഞ്ചായത്തു പ്രസിഡന്റാണ് പ്രാദേശിക സമിതിയുടെ ചെയര്‍മാന്‍. പഞ്ചായത്തംഗങ്ങളെക്കൂടാതെ നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ടീയപാര്‍ട്ടികളുടെ ഓരോ പ്രതിനിധിയും, റേഷനിംഗ് ഇന്‍സ്്പെക്ടര്‍, ലീഗല്‍ മെട്രോളജി, റവന്യൂ, ആരോഗ്യം, പഞ്ചായത്ത്, പോലീസ് വകുപ്പുകളില്‍ നിന്ന് ഓരോ പ്രതിനിധിയും സമിതിയില്‍ അംഗങ്ങളായിരിക്കും. താലൂക്ക് സപ്ളൈ ഓഫീസറാണ് സമിതിയുടെ കണ്‍വീനര്‍.
രണ്ടുമാസത്തിലൊരിക്കല്‍ കമ്മിറ്റി യോഗം നടത്തി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യണമെന്ന്് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരം, അളവുതൂക്കം എന്നിവ ഉറപ്പാക്കുകയും പൊതുവിതരണ സമ്പ്രദായത്തില്‍ സുതാര്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുകയുമാണ് സമിതിയുടെ പ്രധാന ഉത്തരവാദിത്വം. റേഷന്‍ കടകളില്‍ വിലവിവരപ്പട്ടിക, സ്റോക്കുവിവരങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നുണ്െടന്നും നിശ്ചിത സമയങ്ങളില്‍ കട തുറന്നു പ്രവര്‍ത്തിക്കുന്നുണ്െടന്ന് ഉറപ്പാക്കേണ്ടതും കമ്മിറ്റിയുടെ ചുമതലയാണ്. സമിതിയിലെ അംഗങ്ങള്‍ക്കു കടകളില്‍ പരിശോധന നടത്താനും ക്രമക്കേടോ അപര്യാപ്തതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉന്നതതലത്തില്‍ അറിയിച്ച് നടപടിയെടുക്കുന്നതിനും അധികാരമുണ്ട്. റേഷന്‍ കടകളുടെ പ്രവര്‍ത്തനങ്ങളില്‍ പരാതികള്‍ ഉയര്‍ന്നാല്‍ താലൂക്ക് സപ്ളൈ ഓഫീസര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.




.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.