പേജുകള്‍‌

2011, ജനുവരി 8, ശനിയാഴ്‌ച

പുതിയ തൊഴില്‍ നിയമങ്ങള്‍ ഇന്ത്യക്കാര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണം

നൂറു മുഹമ്മദ്     ഒരുമനയൂര്‍
അബുദാബി: യു.എ.ഇ.യില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രക്യാപിച്ച പുതിയ തൊഴില്‍ നിയമങ്ങള്‍ പ്രവാസികളില്‍ സമ്മിശ്ര പ്രതികരണമാണ് സൃഷ്ട്ടിച്ചത്. തൊഴില്‍ രംഗത്തെ പുതിയ നിയമങ്ങള്‍ പൊതുവേ ആശ്വാസമാകുമ്പോള്‍  പഴയ തലമുറ മടക്കയാത്രക്കുള്ള തയ്യാറെടുപ്പിലാണ്. സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ലിമിറ്റഡ കബനികളിലെ നൂറുകണക്കിന് ഉദ്യോഗസ്ഥരാണ് പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്നത്. തൊഴില്‍ നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വന്നതും സ്വദേശി  വല്‍ക്കരണം എല്ലാ മേഖലകളിലും ശക്തമായതും പ്രവാസികളുടെ മടക്കത്തിനു ആക്കം കൂട്ടി. എന്നാല്‍ ചുരുക്കം ചില സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പുതിയ വര്‍ഷം വന്‍ ആനുകൂല്യങ്ങളാണ് നല്‍കിയത്.

പ്രായ പരിധി മൂലവും തൊഴില്‍ തസ്തികകള്‍ ഇല്ലാതാകുന്നത് മൂലവും നിശ്ചയിക്കപെട്ട ജോലിയില്‍ മികവു നല്‍കാത്ത നൂറുകണക്കിന് തൊഴിലാളികളെ പ്രമുഖ ടെലികോം കബനി വിവിധ എമിരേറ്റുകളില്‍ നിന്നായി ഈ മാസം പിരിച്ചു വിട്ടു. കബനിയുടെ മൊത്തം വാര്‍ഷീക വരുമാനത്തില്‍ വന്‍കുറവ് വന്നതിനാല്‍ കൊല്ലത്തില്‍ ഒന്ന് മുതല്‍ മൂന്നു തവണ വരെ ബോണസ് നല്‍കിയിരുന്ന കബനി കഴിഞ്ഞ ഒന്ന് രണ്ടു ബോനസ്സുകള്‍ നല്‍കുന്നത് നിര്‍ത്തി വച്ചിരിക്കയാണ്. ടെലകോം  കബനികളില്‍ നിന്നും ഒഴിവാക്കിയത്തില്‍ ഭൂരിഭാഗവും 55 വയസ്സിനു മുകളില്‍ ഉള്ളവരാണ്, മിക്ക സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇപ്പോള്‍ പ്രധാന തസ്തികള്‍ ഒഴികെ ബാക്കി എല്ലാ ജോലികളും ഇപ്പോള്‍ "മാന്‍ പവര്‍ സപ്ലെയ്സ്" എന്ന ചുരുക്കപേരില്‍ അറിയപെടുന്ന സ്വകാര്യ തൊഴില്‍ കബനികളെയാണ് ഏല്‍പ്പിക്കുന്നത് ഇവരാകട്ടെ ജോലി സ്ഥലത്ത് തൊഴിലാളികളെ പരമാവധി തൊഴില്‍ ചൂഷണത്തിന് ഇരയാക്കുകയും ശബളവും മറ്റു ആനുകൂല്യങ്ങളും വളരെ ചുരുക്കത്തിലാണ് കൊടുക്കുന്നത്. കബനികളില്‍ നിന്നും വന്‍തുക ഓരോ തൊഴിലാളികളുടെ പേരില്‍ മാന്‍പവര്‍ കബനികള്‍ വസ്സൂലാക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്നതാകട്ടെ തുച്ചമായ വേതനവും. അതിനിടെ പുതിയ ശബള വ്യവസ്ഥ കാരണം നാമമാത്രമായ ശബളം നല്‍കി തൊഴിലാളികളെ ചൂഷണം ചെയ്തിരുന്ന ചില കബനികള്‍ക്ക് ആവശ്യത്തിനു ജീവനക്കാരെ ലഭിക്കാത്തത് ഈ കബനികളെ പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്. 

ഇങ്ങനെ യുള്ള കബനികള്‍ക്ക്  സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്വകാര്യ ഓയില്‍ കബനികള്‍, എന്നിവയില്‍ ലഭിച്ചിരുന്ന കരാറുകള്‍ റദ്ദക്കപെടുകയോ നഷ്ടപെടുകയോ ചെയ്തിടുന്ദ്, ചില ഓയില്‍ കബനികളില്‍ കരാര്‍ കബനിക്ക് കൊടുക്കുന്ന തുകയില്‍ നിന്നും തൊഴിലാളികള്‍ക്ക് കിട്ടേണ്ട ശബളവും മറ്റു ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് നല്‍കിയിട്ടേ ബാക്കി തുക നല്‍കുകയുള്ളൂ ഇതും കബനികള്‍ക്ക് അടിയായിട്ടുന്ദ്. ജോലി സ്ഥിരതയുണ്ടായിരുന്ന തൊഴിലാളികളെ ഒഴിവാക്കി കരാര്‍ കബനികള്‍ക്ക് പുറം കരാര്‍ കൊടുത്ത കബനികളില്‍ കബനികളുടെ പ്രാമുഖ്യം അനുസരിച്ചുള്ള ജോലി വേഗത കിട്ടാതെ വന്നതും പുറം കരാറില്‍ എത്തുന്ന തൊഴിലാളികളികളെ കബനികള്‍ ദിവസം തോറും മാറ്റുന്നതും ചില കാറ്റഗറിയില്‍ തൊഴിലാളികള്‍ക്ക് സ്ഥിരത ഉറപ്പു വരുത്തുവാന്‍ സഹായിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ പ്രവാസികാര്യ മന്ത്രിയായി വന്ന വയലാര്‍ രവി കൊണ്ടു വന്ന ഇന്ത്യന്‍ തൊഴില്‍ കുടിയേറ്റ നിയമം മൂലം മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് തോഴിലന്യേഷകര്‍ക്കാണ് തൊഴില്‍ ചൂഷണത്തില്‍ നിന്നും മോചിതരായിട്ടുള്ളത്, തൊഴില്‍ കരാറുകളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ശബള പരിധിയും ലേബര്‍ കൊണ്ട്രക്ടുകളും പരിധി ലങ്ഘിക്കുന്നില്ല എന്നുള്ളതും സര്‍ക്കാരിന്‍റെ വന്‍ വിജയമാണ്. ഇതുകാരണം ഇന്ത്യന്‍ തൊഴിലാളികളെ ആവശ്യത്തിനു ലഭിക്കാത്തത് കരാര്‍ കബനികളെ പ്രതി സന്ധികളില്‍ അകപെടുതിയിട്ടുന്ദ്. ജോലികളില്‍ മികവു പ്രകടിപ്പിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളെ മാത്രം ആവശ്യപ്പെടുന്ന കബനികള്‍ ഇപ്പോള്‍ യു.എ.ഇ.യില്‍ കൂടിവരികയാണ്. പുതിയ വര്‍ഷത്തില്‍ സമൂലമായ മാറ്റം ദ്രിശ്യമല്ലങ്കിലും വരും നാളുകളില്‍ എന്ത് സംഭവിക്കുമെന്ന് വിദഗ്തര്‍ക്ക് ഏകാഭിപ്രായമില്ല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.