പേജുകള്‍‌

2011, ജനുവരി 17, തിങ്കളാഴ്‌ച

ആയിരത്തിലധികം കബനികളെ താഴ്ന്ന പട്ടികയിലേക്ക് തരം താഴ്ത്തി

നൂര്‍ മുഹമ്മദ് ഒരുമനയൂര്‍
അബുദാബി: തൊഴില്‍ മന്ത്രാലയത്തിന്‍റെ പുതിയ നിയമം നിലവില്‍ വന്നതോടെ യു.എ.ഇ.യിലെ ആയിരത്തിലധികം ചെറുകിട സ്ഥാപനങ്ങളെ മന്ത്രാലയം താഴ്ന്ന പട്ടികയില്‍ ഉള്‍പ്പെടുത്തും.
മൂന്നിലധികം ജീവനക്കാര്‍ ഇല്ലാത്ത സ്ഥാപനങ്ങളെയാണ്  ഇങ്ങനെ തരം തിരിക്കുന്നത് അടുത്ത ജൂലായ്‌ മുതല്‍ പുതിയ സ്ഥാപന പട്ടിക നിലവില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയ അധികൃതര്‍ അറിയിച്ചു. സ്ഥാപനങ്ങളുടെ പ്രവര്‍ത്തന രീതി, തൊഴിലാളികള്‍ക്ക് ശബളം കൊടുക്കുന്ന രീതി കൃത്യത, അവരുടെ താമസ സൗകര്യം സ്വദേശി വല്‍ക്കരണത്തിന് നല്‍കിയ പ്രാധാന്യം എന്നിവ പരിഗണിച്ചാണ് മന്ത്രാലയം സ്ഥാപനങ്ങളെ തരം തിരിക്കുന്നത്. വ്യവസ്ഥകള്‍ കണിശമായി പാലിക്കാന്‍ കഴിയാത്ത കുറഞ്ഞ ജീവനക്കാരുള്ള ചെറുകിട കബനികളെ മന്ത്രാലയം ബി പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒന്ന് മുതല്‍ മൂന്നു വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളെ ഒരേ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. ഈ സ്ഥാപനങ്ങള്‍ നിയമ ലംഘനത്തിന് പിടിക്കപെട്ടാല്‍ കൂടുതല്‍ താഴ്ന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി തരം താഴ്ത്തും. സ്ഥാപനഗ്ല്‍ ഉള്‍പ്പെടുന്ന പട്ടിക പരിശോധിച്ചാണ് മന്ത്രാലയം സ്ഥാപനങ്ങള്‍ മന്ത്രാലയത്തില്‍ അടക്കേണ്ട സുരക്ഷ തുക തിട്ടപെടുത്തുക. മെച്ച പെട്ട പട്ടികയില്‍ കബനികള്‍ സ്ഥാനം പിടിക്കുന്നതോടെ വിസ ഫീസിലും മന്ത്രാലയം ഇളവു നല്‍കും. സ്വദേശി വല്‍ക്കരണം പൂര്‍ണ്ണമായും നിയമം പാലിച്ച കബനികള്‍ക്ക് പുതിയ തൊഴിലാളികളെ കൊണ്ടു വരുന്നതിനു വിസ ലഭിക്കാന്‍ മുന്നൂറു  ദിര്‍ഹം അടച്ചാല്‍ മതി. നിയമ ലംഘനങ്ങള്‍ക്ക് ബ്ലാക്ക് മാര്‍ക്ക് കൂടി നിശ്ചയിച്ചതോടെ സ്വകാര്യ മേഖലയിലെ കബനികള്‍ കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കേണ്ടി വരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.