പേജുകള്‍‌

2011, ജനുവരി 2, ഞായറാഴ്‌ച

കാഴ്ചയുടെ വിരുന്നൊരുക്കി വെള്ളരി കൊക്കുകള്‍ വരവായി

കെ എം അക്ബര്‍
കൊക്കുകളെ പിടിക്കാന്‍ വേട്ടക്കാരും രംഗത്ത്
ചാവക്കാട്: തിരുവത്ര മുട്ടില്‍ മത്തിക്കായല്‍ കോള്‍പടവില്‍ കാഴ്ചയുടെ വിരൊന്നൊരുക്കി വെള്ളരി കൊക്കുകള്‍ വരവായി. മുണ്ടകന്‍ കൃഷിക്കൊരുക്കിയ പാടത്ത് തൂവെള്ള നിറം പരത്തിയ വെള്ളരി കെക്കുകളെ കാണാനും ചിത്രം പകര്‍ത്താനും നിരവധി പേരാണ് ഇവിടെയെത്തുന്നുണ്ട്. പെരുമുണ്ടി, ചെറുമുണ്ടി, ഇടമുണ്ടി ഇനങ്ങളില്‍പ്പെട്ട വെള്ളരി കൊക്കുകളാണ് ഇവയിലധികവും. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ വെള്ളരി കൊക്കുകള്‍ കോള്‍പടവിലെത്തിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ മാത്രം കണ്ടുവരുന്ന കാലിമുണ്ടി ഇനത്തില്‍പ്പെട്ട വെള്ളരി കൊക്കുകളും ഇവയിലുണ്ടെന്ന് ഗുരുവായൂരിലെ പക്ഷിനിരീക്ഷകനായ പി പി ശ്രീനിവാസന്‍ പറഞ്ഞു. അമിത മല്‍സ്യ സമ്പത്തുള്ള കേരളത്തിലെ കോള്‍പടവുകളില്‍ ഭക്ഷണത്തിന് വേണ്ടിയാണ് ഇവ ഇവിടെയെത്തുന്നതത്രേ. പകല്‍ നേരങ്ങളില്‍ പാടത്തെ പ്രാണികളെയും ചെറു മീനുകളെയും ഭക്ഷിച്ചു കഴിയുന്ന ഇവ രാത്രിയായാല്‍ സമീപപ്രദേശങ്ങളിലെ മരങ്ങളിലാണ് വസിക്കുക. കീട ബാധ ചെറുക്കാന്‍ നെല്‍ച്ചെടികളില്‍ തളിക്കുന്ന മരുന്നുകള്‍ കലര്‍ന്ന വെള്ളവും മൂലം കൊക്കുകളില്‍  പലതും ചത്തൊടുങ്ങുന്നുണ്ട്. കൂടാതെ കൂട്ടത്തോടെ കോള്‍പടങ്ങളിലിറങ്ങുന്ന വെള്ളരി കൊക്കുകളെ വെടിവെച്ച് പിടിക്കുന്നതും മേഖലയില്‍ വ്യാപകമാവുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.