പേജുകള്‍‌

2011, ജനുവരി 2, ഞായറാഴ്‌ച

കാണാതായ ഗൃഹനാഥനായുള്ള കുടുംബത്തിന്റെ കാത്തിരിപ്പിന് നാലര വര്‍ഷം

റാണാ പ്രതാപ്‌  
പുന്നയൂര്‍ക്കുളം: ചികില്‍സക്കായി ആശുപത്രിയിലേക്ക് പോയി കാണാതായ ഗൃഹനാഥനായി കുടുംബത്തിന്റെ കാത്തിരിപ്പിന് നാലര വര്‍ഷം. അകലാട് സ്കൂളിനടുത്ത് ചക്കിയാംപറമ്പില്‍ ലത്തീഫി(45)നെയാണ് 2006 ഫെബ്രുവരി 16 മുതല്‍ കാണാതായത്. ബൈക്ക് അപകടത്തില്‍പ്പെട്ട് വലതു കൈയുടെ സ്വാധീനം നഷ്ടപ്പെട്ട ലത്തീഫ് ചികില്‍സക്കായി മകന്‍ ഷംസുദീനുമൊപ്പം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ചികില്‍സക്ക് പോയതായിരുന്നു. ഡോക്ടറെ കണ്ട് മടങ്ങി വരും വഴി കോഴിക്കോട് പ്രൈവറ്റ് സ്റ്റാന്റില്‍ വെച്ചാണ് ലത്തീഫിനെ കാണാതായത്. തന്നെ ബസ് സ്റ്റാന്റില്‍ നിര്‍ത്തി ഉടന്‍ തിരികെ വരാമെന്ന് പറഞ്ഞ് പോയതായിരുന്നു പിതാവെന്ന് മകന്‍ ഷംസുദീന്‍ പറയുന്നു. കോഴിക്കോട് പോലീസില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയിരുന്നെങ്കിലും ഇതു വരെ ഒരു വിവരവും ലഭ്യമായിട്ടില്ല. 12 വര്‍ഷത്തോളം അല്‍ഐനില്‍ ജോലി ചെയ്തു വരികയായിരുന്ന ലത്തീഫ് 2000 ത്തിലാണ് നാട്ടിലെത്തിയത്. ലത്തീഫിന്റെ വരവും കാത്തിരിക്കുകയാണ് ഭാര്യയും അഞ്ചു മക്കളും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.