പേജുകള്‍‌

2011, ജനുവരി 8, ശനിയാഴ്‌ച

വളര്‍ത്തു മൃഗങ്ങളെ പൊതു സ്ഥലത്ത് കൊണ്ടുവരുന്നതിന് അബുദാബി നഗരസഭ നിരോധനം ഏര്‍പ്പെടുത്തി

നൂറു മുഹമ്മദ്     ഒരുമനയൂര്‍
 അബുദാബി: പൊതു ജനാരോഗ്യം മുന്‍ നിറുത്തി അബുദാബി നഗര സഭ  വളര്‍ത്തു മൃഗങ്ങളെ പൊതു സ്ഥലങ്ങളില്‍ കൂടെ കൊണ്ടു വരുന്നതിനു വിലക്ക് ഏര്‍പ്പെടുത്തി. പ്രധാനമായും വളര്‍ത്തു നായ്ക്കള്‍ക്കും പട്ടികള്‍ക്കുമാണ് നിരോധനം ബാധകമാകുന്നത്,   അബുദാബിയിലെ മാളുകളിലും പാര്‍ക്കുകളിലും സ്വിമ്മിംഗ് ബീച്ചുകള്‍, സ്വിമ്മിംഗ് പൂളുകള്‍, അടച്ചു കെട്ടുള്ളതോ  തുറസായതോ ആയ ഫാമിലി പാര്‍ക്കുകള്‍, ഷോപ്പിംഗ്‌ സെന്റെറുകള്‍, റെസ്റ്റോരറന്‍റെകള്‍ എന്നിവടങ്ങളിലാണ്  നിരോധനം ഏര്‍പ്പെടുത്തിയത്. കൂടാതെ റോഡു വക്കിലും ഗാര്‍ഡ്നുകളിലും  നടപ്പാതകളിലും വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളുടെ അവശിശ്ട്ടങ്ങള്‍ തള്ളുന്നതിനും നിരോധനനം കൊണ്ടു വന്നിട്ടുണ്ട്. ഇത് കണ്ടെത്തിയാല്‍ ഉടമസ്ഥന് കനത്ത പിഴയാണ് ലഭിക്കുക കൂടാതെ മൃഗങ്ങളെ പിടിച്ചെടുക്കാനും സാധ്യതയുണ്ട്, മൃഗങ്ങളെ വളര്‍ത്തുന്നവര്‍ വെറ്റിനറി അധികാരികളില്‍ നിന്നും സമ്മത പത്രം വാങ്ങിയിരിക്കണം യഥാ സമയങ്ങളില്‍ അവക്കുള്ള പ്രതിരോധ കുത്തി വെപ്പുകള്‍ എടുക്കണമെന്നും പബ്ലിക് ഹെല്‍ത്ത് ഡിപ്പര്ട്ടുമെന്റ്റ് ഡയറക്ടെര്‍ ഖലീഫ മുഹമ്മദ്‌ അല്‍ രുമൈതി അറിയിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.