2010 ഡിസംബർ 30, വ്യാഴാഴ്‌ച
വാടക പേയ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ തടഞ്ഞതിനെ ചൊല്ലി സംഘര്‍ഷാവസ്ഥ
ചാവക്കാട് പെരുമ ബീച്ച് ഫെസ്റ്റിവെലിന് തിരിതെളിഞ്ഞു
ഭര്‍തൃഗൃഹത്തില്‍ യുവതി തീ കൊളുത്തി മരിച്ചു
എയര്‍ ഇന്ത്യ എക്സ്പ്രസ് ആസ്ഥാനം മുംബൈയില്‍ നിന്നു കൊച്ചിയിലേക്കു മാറ്റി
ദേരാ മനാറില്‍ ‘‘സല്‍പാന്ഥാവ്’’
ഗോകുലത്തിന്റെ ചന്തമായ 'ചന്ദ്രു' ഇനി സന്തോഷിന് സ്വന്തം
11 കളിക്കാര്‍ , നൂറ് കോടി ഹൃദയമിടിപ്പുകള്‍ 'ക്കായി പത്തു നാളുകള്‍ മാത്രം
2010 ഡിസംബർ 29, ബുധനാഴ്‌ച
തീരത്തിന്റെ പെരുമവിളിച്ചോതി ചാവക്കാട് പെരുമ ബീച്ച് ഫെസ്റ്റിവെലിന് കൊടിയേറി
ബ്ളാങ്ങാട് ബീച്ചില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ എ കെ സതീ രത്നം കെടി ഉയര്‍ത്തി. വൈസ് ചെയര്‍മാന്‍ മാലിക്കുളം അബാസ്, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ഇഖ്ബാല്‍, എം ആര്‍ രാധാകൃഷ്ണന്‍, കെ കെ സുധീരന്‍, അബ്ദുള്‍കലാം, കെ എം അലി, കെ വി രവീന്ദ്രന്‍, സി മുസ്താക്ക് അലി, കെ വി അബ്ദുള്‍ ഹമീദ്, പി വി ഉമര്‍കുഞ്ഞി, വി പി മന്‍സൂര്‍അലി, ഹനീഫ് ചാവക്കാട്, വി വി ശരീഫ്, കെ എ മോഹന്‍ദാസ്, പി വി അഷറഫ്അലി, എ സി ഹനീഫ, എ കെ രത്നസാമി, കെ പുരുഷോത്തന്‍ സംബന്ധിച്ചു.
ഇന്ന് വൈകീട്ട് നാലിന് ചാവക്കാട് ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും സാംസ്ക്കാരിക ഘോഷയാത്ര ആരംഭിക്കും. ആറിന് ബ്ളാങ്ങാട് കടപ്പുറത്ത് നടക്കുന്ന സമ്മേളനത്തില്‍ ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഫെസ്റ്റിവെലിന്റെ ഔദ്യോഗിക ഉ്ഘാടനം നിര്‍വഹിക്കും.
ഏഴിന് കോഴിക്കോട് മാതാ കനകദാസും സംഘവും അവതരിപ്പിക്കുന്ന സംഗീത നൃത്ത ശില്‍പവും തുടര്‍ന്ന് കൊച്ചിന്‍ രസലയയുടെ നേതൃത്വത്തില്‍ ഹരിശ്രീ മാര്‍ട്ടിനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, മിമിക്സ്,സിനിമാനിറ്റിക് ഡാന്‍സ് എന്നിവയും അരങ്ങേറും.
മൂന്നാമത് ചാവക്കാട് പെരുമ ബീച്ച് ഫെസ്ടിവേലിന് 29 ന് വൈകീട്ട് 5 ന് പതാക ഉയരും
വിദേശ രാജ്യത്ത് പോകുന്നവര്‍ക്കായി അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കും
അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ്
വിദേശ രാജ്യത്ത് പോകുന്നവര്‍ക്കായി അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കും. ഇതിനായി നിശ്ചിത ഫോമില്‍ തയ്യാറാക്കിയ അപേക്ഷകള്‍ സ്ഥലത്തെ ആര്‍.ടി.ഒ യ്ക്ക് നല്‍കണം. അപേക്ഷകര്‍ ഇന്ത്യന്‍ പൗരനും ഡ്രൈവിങ് ലൈസന്‍സ് ഉള്ള വ്യക്തിയുമാകണം. അപേക്ഷകന്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യങ്ങളും അവിടെ താമസിക്കുന്ന കാലയളവും അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കണം.
ആവശ്യമായ രേഖകള്‍:
1.പേക്ഷകന്റെ ഡ്രൈവിങ് ലൈസന്‍സ്.
2. ഡ്രൈവിങ് ലൈസന്‍സിന്റെ രണ്ടു പകര്‍പ്പുകള്‍.
3. മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍
4. പാസ്‌പോര്‍ട്ട്, വിസ, വിമാന ടിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍.
5. 700 രൂപ ഫീസ് അടച്ചതിന്റെ രസീത്.
ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍
ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞ് ഒരു മാസത്തിനകം ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ നല്‍കണം. കാലാവധി തീര്‍ന്ന് അഞ്ചുവര്‍ഷം കഴിഞ്ഞാന്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനാകില്ല. എല്ലാ കടമ്പകളും കടന്ന് പുതിയ ലൈസന്‍സ് എടുക്കുകയെ പിന്നെ വഴിയുള്ളൂ.
കാലാവധി തീരുന്നതിന് ഒരുമാസം മുന്‍പോ ഒരു മാസത്തിനു ശേഷമോ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കാം. ഈ സാഹചര്യത്തില്‍ കാലാവധി തീരുന്ന ദിവസം മുതല്‍ ലൈസന്‍സ് പുതുക്കി ലഭിക്കും. കാലാവധി തീര്‍ന്നശേഷം ഒരുമാസം കഴിഞ്ഞാല്‍ അപേക്ഷ ലഭിക്കുന്ന ദിവസംമുതല്‍ ലൈസന്‍സ് പുതുക്കി ലഭിക്കും.
ആവശ്യമായ രേഖകള്‍
1. ഡ്രൈവിങ് ലൈസന്‍സ്
2. അപേക്ഷാ ഫോം നമ്പര്‍ 9
3. ഫോം നമ്പര്‍ 1 ( ശാരീരിക ക്ഷമത സംബന്ധിച്ച സ്വന്തം സാക്ഷ്യപത്രം)
4. ഫോം നമ്പര്‍ 1 എ (ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്്)
5. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ- രണ്ടെണ്ണം
6. 250 രൂപ ഫീസും 50 രൂപ സര്‍വീസ് ചാര്‍ജ്ജും അടച്ചതിന്റെ രസീത്.
നോക്കിയ വാങ്ങൂ; ഖത്തര്‍ എയര്‍വെയ്സില്‍ സൗജന്യമായി യാത്ര ചെയ്യൂ
സംസ്‌കൃതിയുടെ കഥയരങ്ങ് ജനവരി ഏഴിന്
തെറ്റായ സൗന്ദര്യസങ്കല്പത്തിന്റെ കെണിയിലാണ് ഇന്നത്തെ യുവതികള്‍ : ഇ.സി. ആയിഷ
മസ്ക്കത്തില്‍ കനത്ത മഴ
ആന്റ് എയര്‍ നാവിഗേഷന്‍ അറിയിച്ചു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് തീരാ പ്രദേശത്ത് താമസിക്കുന്നവരും മത്സ്യ ബന്ധനത്തിന് പോകുന്നവരും വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും വിനോദ സഞ്ചാരികളും അതീവ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
യു.എ.ഇയില്‍ നിശ്ചിത വിസയില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍ മാറാം
ഈയിടെ പ്രവേശ നിരോധം ചുമത്തപ്പെട്ടവര്‍ക്ക് ജനുവരി മുതല്‍ തൊഴിലനുമതി നല്‍കുമെന്നും മന്ത്രാലയത്തിലെ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഹുമൈദ് ബിന്‍ ദീമാസ് പറഞ്ഞു. താല്‍പ്പര്യമില്ലാത്ത തൊഴിലാളികളെ തൊഴിലില്‍ തുടരുന്നതിന് നിര്‍ബന്ധിക്കാന്‍ സ്പോണ്‍സര്‍മാര്‍ക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടുവര്‍ഷം തികയുന്നതിന് മുമ്പാണ് തൊഴിലാളികള്‍ തങ്ങളുടെ തൊഴില്‍ വിടുന്നതെങ്കില്‍ അവര്‍ക്ക് തൊഴില്‍ കാര്‍ഡ് നല്‍കുന്നതല്ലെന്നും രണ്ടു വര്‍ഷം തൊഴിലെടുത്തിരിക്കണമെന്നത് നിര്‍ബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നഗരത്തിന്റെ മുഖം അപ്പാടെ മാറ്റുന്ന വികസന പദ്ധതിക്കായി ജനത്തിരക്കേറിയ സ്ട്രീറ്റുകള്‍ ഒഴിപ്പിക്കുന്നു
2010 ഡിസംബർ 28, ചൊവ്വാഴ്ച
ആര്‍ എസ് സി മദീന ഖലീഫ സോണിന് പുതിയ നേതൃത്വം
ഒരുമനയൂര്‍ മദ്യപിച്ചെത്തിയ യുവാവ് വീടിനു തീവെച്ചു
ഭാര്യയും കുട്ടികളും സ്ഥലത്തില്ലായിരുന്നു. വീട് പൂര്‍ണമായും കത്തിനശിച്ചു. തറവാട്ടു വീട്ടിലായിരുന്നു കര്‍ണന്‍ താമസിച്ചിരുന്നത്. സഹോദരന്‍ പുഷ്‌കരന്‍ സമീപത്തെ വീട്ടിലാണ് താമസിക്കുന്നത്. പുഷ്‌കരന്റെ വീടിനും തീവെക്കാന്‍ കര്‍ണന്‍ ശ്രമിച്ചെങ്കിലും ഭാര്യ രേഖയും മറ്റും ചേര്‍ന്ന് തടഞ്ഞു. ഇതിനിടെ കയ്യിലുണ്ടായിരുന്ന കത്തുന്ന ഓല വീടിന് മുകളിലേക്ക് എറിഞ്ഞു. എന്നാല്‍ തീപടര്‍ന്നു പിടിക്കുന്നതിന് മുമ്പ് കെടുത്താനായി. തീവെച്ച ശേഷം ഓടിപോയ കര്‍ണനെ പോലീസ് അന്വേഷിക്കുന്നു. സഹോദരങ്ങള്‍ തമ്മില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ ഇളയച്ഛന്‍ കുമാരനുമായി അടിപിടിയില്‍ കുമാരന് പരുക്കേറ്റ് ചാവക്കാട് താലൂക്ക് ആസ്പത്രിയില്‍ കഴിയുകയാണ്. വസ്ത്രങ്ങളും ഫര്‍ണീച്ചറുകളും വീട്ടിലെ മുഴുവന്‍ സാധനസാമഗ്രികളും കത്തിനശിച്ചു. അമ്പതിനായിരം രൂപയുടെ നാശനഷ്ടങ്ങളുണ്ടായി.
അന്നകര ചിറയ്ക്കലില്‍ ആന ഇടഞ്ഞോടി
തുടര്‍ന്ന് അന്നകര വഴി ഓടിയ ആന വാക കൈപകുളങ്ങര ക്ഷേത്രത്തിന് സമീപത്തെത്തിയപ്പോള്‍ പാപ്പാനെ ആക്രമിച്ചു. പരിക്കേറ്റ പാപ്പാനെ തൃശ്ശൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നും ഓടിയ ആന വാക സ്‌കൂളിന് സമീപം മാടത്തുംപടിക്കല്‍ പരമേശ്വരന്റെ വീട്ടിലെ കാലിത്തൊഴുത്ത് നശിപ്പിച്ചു.
വാക കാക്കത്തുരുത്തി മണക്കടവിന് സമീപം കേച്ചേരി ആളൂര്‍ പുഴയിലിറങ്ങി നിലയുറപ്പിച്ചു. ഗുരുവായൂരില്‍ നിന്നെത്തിയ പാപ്പാന്മാരുടെ നേതൃത്വത്തില്‍ ആനയെ 12 മണിയോടെ തളച്ചു. പാവറട്ടി, പേരാമംഗലം സ്റ്റേഷനിലെ പോലീസുകാരും സ്ഥലത്തെത്തി. ഒന്നാംപാപ്പാനെ കാണാത്തതിനെത്തുടര്‍ന്നാണ് ആന ഇടഞ്ഞതെന്ന് പറയുന്നു. ആളുകള്‍ പിന്നാലെ കൂടി കല്ലെറിഞ്ഞതിനാല്‍ പ്രകോപിതനായ ആന ഓട്ടം തുടരുകയായിരുന്നു.
2010 ഡിസംബർ 27, തിങ്കളാഴ്‌ച
‘‘കളിച്ചങ്ങാടം’’ ശനിയാഴ്ച മദ്ഹാ പാര്‍ക്കില്‍
ഖോര്‍ഫുഖാന്‍ ഇസ്ളാഹി സെന്ററില്‍ ചേര്‍ന്ന സ്വാഗതസംഘരൂപീകരണയോഗത്തില്‍ മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. എ.എ.നൌഷാദ്, അബ്ദുല്‍ മജീദ്, ഉമര്‍, ഫായിസ്, ശരീഫ്, മൌലവി ഇസ്മായില്‍ അന്‍സാരി സംസാരിച്ചു.
എടക്കഴിയൂര്‍ ചന്ദനക്കുടം നേര്‍ച്ച ജനുവരി 12,13 തീയതികളില്‍
2010 ഡിസംബർ 26, ഞായറാഴ്‌ച
കെ. കരുണാകരന്‍ ഇനി ജനമനസ്സുകളിലെ ജ്വലിക്കുന്ന ഒാര്‍മ
തൃശൂര്‍: കേരളരാഷ്ട്രീയത്തിലെ ലീഡര്‍ കെ. കരുണാകരന്‍ ഇനി ജനമനസ്സുകളിലെ ജ്വലിക്കുന്ന ഒാര്‍മ. തൃശൂരിലെ മുരളീ മന്ദിരത്തില്‍ തന്റെ പ്രിയ പത്നി കല്യണിക്കുട്ടയമ്മ അന്ത്യവിശ്രമം കൊള്ളുന്ന സ്മൃതിമണ്ഡപത്തിന് തൊട്ടടുത്ത് കരുണാകരന്റെ ഭൌതികശരീരം പൂര്‍ണ ഒൌദ്യാഗിക ബഹുമതികളോടെ ഹൈന്ദവാചാരപ്രകാരം സംസ്കരിച്ചു. വൈകീട്ട് അഞ്ചുമണിയോടെ മകന്‍ കെ.മുളീധരന്‍ അച്ഛന്റെ ചിതയിലേക്ക് അഗ്നിപകര്‍ന്നു. ബന്ധുക്കള്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും മാത്രമായിരുന്നു പ്രവേശനമെങ്കിലും ആയിരങ്ങളാണ് പ്രിയ നേതാവിന്റെ സംസ്കാര ചടങ്ങുകള്‍ക്ക് സാക്ഷ്യംവഹിക്കാനായെത്തിയത്.ലോകത്തെ മികച്ച എയര്‍വേസിനുള്ള പുരസ്കാരം ഖത്തര്‍ എയര്‍വേസിനു ലഭിച്ചു
ആര്‍ എസ് സി ബിന്‍മഹ്മൂദ് യൂണിറ്റ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍
ബിന്‍ മഹ്മൂദില്‍ നടന്ന പ്രതിനിധി സമ്മേളനം പൊന്‍മള മുഹ്യിദ്ദീന്‍ സഖാഫി ഉല്‍ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍ എസ് സി ഖത്തര്‍ നാഷണല്‍ കമിറ്റി ഇലക്ഷന്‍ ചീഫ് അബ്ദുല്‍ സത്താര്‍ ആലുവ നേതൃത്വം നല്‍കി. 2011 2012 വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളായി അബ്ദുല്‍ റഷീദ് ഇര്‍ഫാനി (ചെയര്‍മാന്‍) മുജീബ് റഹ്മാന്‍ ചൊക്ളി, ഹുസൈന്‍ മുസ്ളിയാര്‍ (വൈസ് ചെയര്‍മാന്‍മാര്‍) നൌഫല്‍ അയിരൂര്‍ (ജനറല്‍ കണ്‍വീനര്‍) സാജിദ് പേരാമ്പ്ര, അബ്ദുല്‍ സത്താര്‍ പാരപ്രം (ജോയിന്റ് കണ്‍വീനര്‍മാര്‍) സുബൈര്‍ ഓമച്ചപ്പുഴ (ടഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
പുതിയ സാരഥികള്‍ക്ക് എസ് വൈ എസ് ദോഹ സെന്ററര്‍ വൈസ് ചെയര്‍മാന്‍ സൈതലവി സഖാഫി പടിഞ്ഞാറ്റുമുറി ആശംസകള്‍ നേര്‍ന്നു മുജീബ് റഹ്മാന്‍ ചൊക്ളി സ്വാഗതവും നൌഫല്‍ അയിരൂര്‍ നന്ദിയും പറഞ്ഞു
ലബനീസ് സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങള്‍ ഉപയോഗിക്കരുത് : ഖത്തര്‍ സുപ്രീം ആരോഗ്യ കൗണ്‍സില്‍
2010 ഡിസംബർ 25, ശനിയാഴ്‌ച
മലയാളികളടക്കമുള്ള പ്രവാസികളും ഇന്ന് ആഹ്ളാദത്തോടെ ക്രിസ്മസ് ആഘോഷിക്കുന്നു
ആഘോഷ ദിനത്തിന്റെ വരവറിയിച്ച് ക്രിസ്മസ് ആശംസകള്‍ കുറിച്ചിട്ട ഗ്രീറ്റിങ് കാര്‍ഡ് സ്വന്തമാക്കാനും വേണ്ടപ്പെട്ടവര്‍ക്ക് അയക്കുന്നതിനുമുള്ള തിരക്ക് ആഴ്ചകള്‍ക്ക് മുമ്പു തന്നെ ആരംഭിച്ചിരുന്നു. ഇ-മെയിലുകളിലൂടെയും വെബ്സൈറ്റുകളിലൂടെയും സൌജന്യമായി യഥേഷ്ടം ആശംസാ കാര്‍ഡുകള്‍ അയക്കാന്‍ അവസരം ലഭ്യമായത് ഗ്രീറ്റിങ് കാര്‍ഡ് വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ക്രിസ്മസ് വരവ് അറിയിച്ച് വിവിധ ഹോട്ടലുകളിലും ഷോപ്പിങ് മാളുകളിലും കൂറ്റന്‍ ക്രിസ്മസ് മരങ്ങള്‍ തന്നെ സ്ഥാപിച്ചിരുന്നു. ഇന്നു ക്രിസ്മസ് ദിനം പുലരുന്നതോടെ ആരാധനാ ചടങ്ങുകളിലേക്ക് പ്രവേശിക്കുന്ന വിശ്വാസികള്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചും മധുരപലഹാരങ്ങള്‍ കൈമാറിയും ആഘോഷ ദിനത്തെ ആഹ്ളാദകരമാക്കും.



















