പേജുകള്‍‌

2011, മേയ് 17, ചൊവ്വാഴ്ച

വീടു വിട്ടിറങ്ങിയ നവവധു കാമുകനൊപ്പം ട്രെയിനിനു മുന്നില്‍ ചാടി

പുന്നയൂര്‍ക്കുളം: വീടു വിട്ടിറങ്ങിയ നവവധു കാമുകനൊപ്പം ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. പൊന്നാനി കൊല്ലന്‍പടി കരിപ്പോട്ട് പ്രഭാകരന്റെ മകള്‍ പ്രസീന(22)യും പൊന്നാനി ബിയ്യം ചെറുവൈക്കര കോരന്‍വളപ്പില്‍ ഷിജുമോനു(24)മാണു കൊല്ലത്ത് ആത്മഹത്യക്കു ശ്രമിച്ചത്. പരുക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടര്‍ന്ന് ഇന്നലെ തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയ്ക്ക് പരുക്കേറ്റ ഷിജുമോന്റെ നില ഗുരുതരമാണ്.
ഞായറാഴ്ച രാത്രി 10.30 നു കൊല്ലം റയില്‍വേ സ്റ്റേഷനിലാണ് സംഭവം.   തിരുവനന്തപുരം - മംഗലാപുരം എക്സ്പ്രസ് സ്റ്റേഷനില്‍ നിര്‍ത്താറായപ്പോള്‍ എന്‍ജിനു മുന്നിലേക്ക് ഇരുവരും ചാടുകയായിരുന്നുവെന്നു റയില്‍വേ പൊലീസ് പറഞ്ഞു. ഷിജു ട്രാക്കില്‍ കുടുങ്ങിയെങ്കിലും ചക്രത്തിനടിയില്‍പ്പെടാതിരുന്നതിനാല്‍ രക്ഷപ്പെട്ടു. ഒരുമിച്ചു ജീവിക്കാന്‍ അനുവദിക്കാത്തതിനാല്‍ ഞങ്ങള്‍ ട്രെയിനിനു മുന്നില്‍ ചാടി മരിക്കുകയാണെന്നു സംഭവത്തിന് അല്‍പം മുന്‍പു ഷിജു വീട്ടിലേക്കു വിളിച്ചു പറഞ്ഞിരുന്നു. വീട്ടുകാര്‍ കൊല്ലം റയില്‍വേയില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തുമ്പോഴേക്കും അപകടം നടന്നിരുന്നു.  

കഴിഞ്ഞ മേയ് ഒന്നിനാണു പുന്നയൂര്‍ക്കുളം ചെറായി സ്വദേശിയായ യുവാവുമായി പ്രസീനയുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവിന്റെ കൊല്ലത്തുള്ള ബന്ധുവിന്റെ വീട്ടില്‍ വിരുന്നു പോയപ്പോഴാണു പ്രസീനയെ കാണാതായത്. ഇതു സംബന്ധിച്ചു വരന്റെ വീട്ടുകാര്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഷിജുവും പ്രസീനയും നേരത്തെ പ്രണയത്തിലായിരുന്നുവെന്നു പൊലീസ് പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.