പേജുകള്‍‌

LULU HYPERMARKAT എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
LULU HYPERMARKAT എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 മാർച്ച് 1, ചൊവ്വാഴ്ച

പൊതുമുതലുകളും സ്വകാര്യസ്വത്തുക്കളും സംരക്ഷിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങി

സൊഹാര്‍: പൊതുമുതലുകളും സ്വകാര്യസ്വത്തുക്കളും സംരക്ഷിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങി. സൊഹാര്‍ വിലായത്തിലെ വനിതാ സംഘടനാ പ്രവര്‍ത്തകരടക്കം ഇതിനായി മുന്നിട്ടിറങ്ങിയിട്ടുണ്ടെന്നും ഒൌദ്യോഗിക വാര്‍ത്താ ഏജന്‍സി ഒമാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
വിദേശികളടക്കം നൂറുകണക്കിന് പേര്‍ അണിനിരന്ന ബഹുജന റാലിയും സൊഹാറില്‍ നടത്തി. എന്റെ മതവും എന്റെ ദേശവും പറയുന്നു; പൊതുമുതല്‍ നശിപ്പിക്കരുത് എന്ന പ്ളക്കാര്‍ഡേന്തിയായിരുന്നു റാലി. സൊഹാറിനെ സ്നേഹിക്കുന്നവര്‍ അക്രമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിയണമെന്ന് അഭ്യര്‍ഥിച്ചു.
ഇന്നലെ(ഞായര്‍) രാത്രി സൊഹാറില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കൊള്ളയടിക്കുകയും തീ വെച്ച് നശിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ജനങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഒരു ആരോഗ്യ കേന്ദ്രം കത്തിക്കാനുള്ള ശ്രമവും നടന്നിരുന്നു.
അടിസ്ഥാന സൌകര്യങ്ങള്‍ നശിപ്പിക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്തിരിയണമെന്നും സമാധാനപരമായി ആവശ്യങ്ങള്‍ ഉന്നയിക്കണമെന്നും പറഞ്ഞ് സംഘങ്ങള്‍ ചേര്‍ന്ന് പ്രോക്ഷോഭകാരികളെ സമീപിച്ചു തുടങ്ങിയിട്ടുണ്ട്.

സൊഹാറില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് കൊള്ളയടിച്ച് കത്തിച്ചു


സൊഹാര്‍: ഒമാനിലെ സൊഹാറില്‍ പ്രക്ഷോഭകാരികള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കൊള്ളയടിച്ച ശേഷം കത്തിച്ചു. ആളപായമില്ല; വന്‍ നാശനഷ്ടം.ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. മസ്കറ്റില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സൊഹാറിലെ വ്യവസായ മേഖലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി തൊഴിലാളികള്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ നടത്തി വരികയാണ്.

സൊഹാറിലെ എര്‍ത്ത് റൌണ്ടെബൌട്ടിലാണ് പ്രക്ഷോഭകാരികള്‍ തമ്പടിച്ചിരിക്കുന്നത്. ഇതിനു സമീപമുള്ള ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റാണ് തീവച്ചത്. അതേസമയം കടയിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ലുലു അറിയിച്ചു. കടയിലുണ്ടായിരുന്ന വസ്തുക്കളെല്ലാം കൊള്ളയടിച്ച ശേഷമാണ് കെട്ടിടത്തിനു തീവെച്ചത്.

സലാലയില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി



സലാല: ഗള്‍ഫിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ലുലു സലാലയിലും പ്രവര്‍ത്തനമാരംഭിച്ചു. ദോഫാര്‍ മേഖലയുടെ ഗവര്‍ണര്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ മര്‍ഹൂന്‍ അല്‍ മഅമ്രി ഉദ്ഘാടനം നിര്‍വഹിച്ചു. ലുലു ഗ്രൂപ്പിന്റെ എണ്‍പത്തിയേഴാമതു ശാഖയാണിത്. സലാല വിമാനത്താവളത്തിനു സമീപം 350,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍, മൂന്നു നിലകളിലായാണു ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത്. ഫുഡ് കോര്‍ട്ട്, അമ്യൂസ്മെന്റ് ആര്‍ക്കേഡ് എന്നിവയ്ക്കു പുറമെ ലോകപ്രശസ്ത ബ്രാന്‍ഡുകളുടെ സാന്നിധ്യവും പണമിടപാടുകള്‍ക്കായി എക്സ്ചേഞ്ച് ഹൌസുമുണ്ട്. വിവിധ റൈഡുകളും വിഡിയോ ഗെയിമുകളുമുണ്ടാകും അമ്യൂസ്മെന്റ് പാര്‍ക്കില്‍.
ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറും സൂപ്പര്‍മാര്‍ക്കറ്റും മാത്രമായി 250,000 ചതുരശ്രയടി വരും. പഴം, പച്ചക്കറി, പാല്‍, മല്‍സ്യ, മാംസ ഉല്‍പന്നങ്ങളെല്ലാം ഇവിടെ ലഭ്യമാണ്. ഇലക്ട്രോണിക്സ്, ഐടി, ഗൃഹോപകരണ, സ്പോര്‍ട്സ്, സ്റ്റേഷനറി, ഫര്‍ണിച്ചര്‍ എന്നിവയുടെ വിപുലമായ ശേഖരമാണുള്ളത്. ഫാഷന്‍ ബ്രാന്‍ഡുകളുമടങ്ങിയ സ്റ്റോറില്‍ 40 കാഷ് കൌണ്ടറുകളുണ്ടാകും. 1500 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൌകര്യമുണ്ട്.
ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനെ സലാലക്കാരുടെ ഷോപ്പിങ് ലക്ഷ്യകേന്ദ്രമായി മാറ്റുകയാണു ലക്ഷ്യമെന്നു മാനേജിങ് ഡയറക്ടര്‍ എം. എ. യൂസഫലി പറഞ്ഞു. ന്യായവിലയ്ക്കു ഗുണമേന്മയുള്ള  ഉല്‍പന്നങ്ങള്‍ എന്നതാണു ലുലുവിന്റെ പ്രത്യേകത. ഒമാനിലെ എല്ലാ വിലായത്തുകളിലും സാന്നിധ്യം ഉറപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്. 2500 സ്വദേശികള്‍ക്കാണ് ഇതിനകം ജോലി നല്‍കിയത്. ബുറൈമ, നിസ്വ, ഖസബ് എന്നിവിടങ്ങളില്‍ നിര്‍മാണം പൂരോഗമിക്കുകയാണ്. നൂറു ശാഖകളെന്ന ലക്ഷ്യം ഈ വര്‍ഷം പൂര്‍ത്തീകരിക്കുകയാണു ലക്ഷ്യമെന്നും യൂസഫലി അറിയിച്ചു.