പേജുകള്‍‌

2012, മാർച്ച് 3, ശനിയാഴ്‌ച

ഭക്തിലയം ദഫ് താളം; ആദ്യ സ്ഥാനം ഫാറൂഖിന്

അഖ്ബര്‍ ചാവക്കാട്
ഗുരുവായൂര്‍: ഭക്തി താള ലയം സമന്വയിച്ച ദഫ്മുട്ട് വേദി പ്രവാചക സ്നേഹത്തിലലിഞ്ഞ മദീനാ പട്ടണമായി. ശുഭവസ്ത്രവും തലപ്പാവും ധരിച്ചെത്തിയ പ്രതിഭകള്‍ ബൈത്തുകള്‍ ചൊല്ലി ദഫില്‍ താളമിട്ടപ്പോള്‍ 'തത്ത്വമസി'യില്‍ നിറഞ്ഞ സദസ്സ് പ്രവാചക സ്നേഹത്തേയും മദീനാ വാസികളുടെ സ്നേഹോഷ്മളമായ വരവേല്‍പ്പിനേയും അനുസ്മരിച്ചു. നാഥനായ ദൈവത്തിന് സ്തുതി പാടിയാണ് ഓരോ സംഘത്തിന്റെയും ദഫ്മുട്ട് മല്‍സരം ആരംഭിച്ചത്.
 അറബി ബൈത്തുകള്‍ ചൊല്ലി മൂന്നു മുട്ടി സംഘബോധത്തോടെയായിരുന്നു ഓരോ ടീമിന്റെയും പ്രകടനം. എന്നാല്‍ ചിലര്‍ ബൈത്ത് പൂര്‍ത്തിയാവുന്നതിനു മുമ്പേ താളമിടാന്‍ ധൃതി കൂട്ടിയത് അലോസരമുണ്ടാക്കി. പിന്നെ ശെയ്ഖിനെ പ്രകീര്‍ത്തിച്ച് ചടുലവേഗത്തില്‍ ദഫ് മുട്ടി അവസാനിപ്പിക്കുന്ന രംഗങ്ങള്‍ ആസ്വാദകരെ ആവേശത്തിലാക്കി. വീറും വാശിയും നിറഞ്ഞ ദഫ്മുട്ട് മല്‍സരം പതിഞ്ഞ താളത്തില്‍ തുടങ്ങി ദ്രുത താളത്തില്‍ അവസാനിപ്പിച്ചപ്പോള്‍ സദസ്സില്‍ നിന്നും കരഘോഷമുയര്‍ന്നു. ഒന്‍പത് ടീമുകള്‍ പങ്കെടുത്ത മല്‍സരത്തില്‍ മുഹമ്മദ് അനീഷിന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് ഫാറൂഖ് കോളജാണ് ഒന്നാമതെത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.