പേജുകള്‍‌

2012, ഫെബ്രുവരി 20, തിങ്കളാഴ്‌ച

കുന്നംകുളത്ത് ആന ഇടഞ്ഞ് വ്യാപകമായ അക്രമത്തിനിടെ ഒരാള്‍ മരിച്ചു

കുന്നംകുളം: കുന്നംകുളത്ത് ആന ഇടഞ്ഞ് വ്യാപകമായ അക്രമത്തിനിടെ ഒരാള്‍ മരിച്ചു പഴഞ്ഞി ചിറവരമ്പത്ത് കാവ് ഭഗവതിക്ഷേത്രത്തില്‍ ഉത്സവത്തിന് കൊണ്ടു വന്ന ഗ്രാങ്ങാട്ട് വിഷ്ണുപ്രസാദ് എന്ന ആനയണ് വിരണ്ടോടിയത്. പാറമ്പാടം കുരിശുപള്ളിക്കടുത്ത് നിന്ന് സംസ്ഥാന പാതയിലേക്ക് കയറിയ ആനയുടെ ആക്രമണത്തിനിരയായ കോലാടി സൈമണ്‍ (74) ആണ് മരിച്ചത്.

 വിരണ്ടോടുന്നതിനിടെ ഒരു ബൈക്ക് യാത്രക്കാരനെയും കുത്തിപരിക്കേല്‍പിച്ചിട്ടുണ്ട്. ചൊവ്വന്നൂര്‍ കുട്ടന്‍കുളങ്ങര വാസു (77) ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. പാപ്പാന്‍ തിരുവാങ്ങപുരം വെളുത്തേടത്ത് ശിവശങ്കരനും സാരമായി പരിക്കേറ്റിട്ടുണ്ട്.

 ഇതിനിടെ രാവിലെ 10.40-ഓടെ വെറ്ററിനറി സര്‍വകലാശാലയിലെ ഡോ. രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി മയക്ക്വെടി വെച്ച് ആനയെ തളച്ചു. ആന ഇപ്പോള്‍ ചിറമനേങ്ങാട്ടുള്ള റോയല്‍ എന്‍ജിനിയറിംഗ് കോളജിനടുത്ത വളപ്പില്‍ നില്‍ക്കുകയാണ്.

 പല വഴികളിലൂടെ 15 കിലോമീറ്ററിലധികം ഓടിയാണ് ആന ചിറമനേങ്ങാട്ടെത്തിയിത്. ഓട്ടത്തിനിടെ തുമ്പിക്കൈകൊണ്ട് അടിയേറ്റാണ് സൈമണ്‍ മരിച്ചത്.

 കണ്ണില്‍ കണ്ടതെല്ലാം നശിപ്പിച്ച് ഓടിയ ആന വഴിയരികിലെ വീടുകള്‍ക്കും സ്കൂളുകള്‍ക്കും നാശം വരുത്തി. ചിറാട്ട് അബ്ദുല്ലക്കുട്ടയുടെ വീടിന്റെ പിന്‍ ഭാഗം പൂര്‍ണമായും തകര്‍ത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.