പേജുകള്‍‌

2011, ജനുവരി 30, ഞായറാഴ്‌ച

സോക്കറൂസിനെ തകര്‍ത്ത് സാമുറായി ബ്ലൂ ഏഷ്യാ കപ്പ് ജേതാക്കള്‍


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: അല്‍ ഖലീഫാ സ്റ്റേഡിയത്തിൽ നടന്ന ഫൈനലില്‍ ആസ്ത്രേലിയയുടെ മെയ്കരുത്തിനെ തകര്‍ത്ത് ജപ്പാന്റെ ജേതാക്കളായി. ഇരുടീമുകളും ഉജ്ജ്വല പോരാട്ടമായിരുന്നു കളിക്കളത്തില്‍ കാഴ്‌ച്ചവെച്ചത്.
അധികസമയത്തിലേക്ക് നീങ്ങിയ കളിയുടെ 109 ആം മിനിറ്റില്‍ ജപ്പാന്റെ റ്റടനറി ലീ നേടിയ ഗോളിലായിരുന്നു ജപ്പാന്റെ വിജയം.സബ്സിറ്റ്യൂടായി കളിച്ച റ്റടനറി ലീക്ക് യൂടോ നഗാടോമോ നല്‍കിയ ഒരു ഉഗ്രന്‍ പാസ്സായിരുന്നു ഗോളില്‍ കലാശിച്ചത്.
ഏഷ്യന്‍ കപ്പില്‍ കഴിഞ്ഞതവണയാണ് ഇരുടീമുകളും ആദ്യമായി കണ്ടുമുട്ടുന്നത്. ഹാനോയിയില്‍ ക്വാര്‍ട്ടര്‍ ഫൈനലിൽ . അന്ന് 120 മിനിറ്റ് കളിച്ചിട്ടും 1-1 സമനില. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് ജയം ജപ്പാനൊപ്പം നിന്നു.ഇന്നും അതു തന്നെ ആവർത്തിച്ചു.
സെമിയിൽ കറുത്ത കുതിരകൾ എന്നറിയപ്പെടുന്ന ഉസ്ബക്കിസ്ഥാനെ മറുപടിയില്ലാത്ത ആറ് ഗോളുകൾക്ക് തോല്പിച്ചാണ്‌ ഏഷ്യൻ ഫുട്ബോളിലെ ഒന്നാം സ്ഥാനക്കാരായ ആസ്‌ത്രേലിയ ഫൈനലില്‍ കളിക്കുവാന്‍ യോഗ്യത നേടിയതെങ്കില്‍ ദക്ഷിണ കൊറിയെ ജപ്പാൻ ഷൂട്ടൌട്ടിൽ 5 -2 നു തോൽ‌പ്പിച്ചാണ്‌ ജപ്പാന്‍ ഫൈനലില്‍ എത്തിയത്.
ഇന്നത്തെ മത്സരത്തോടെ അൽ ഖലീഫാ സ്റ്റേഡിയം ഒരു റെക്കോഡിന്‌ സാക്ഷ്യം വഹിച്ചു.ഏറ്റവും കൂടുതല്‍ അന്താരാഷ്‌ട്ര മത്സരങ്ങൾ കളിച്ചെന്ന ബഹുമതിക്ക് ആസ്ത്രേലിയന്‍ ഗോള്‍ കീപ്പാര്‍ ഷ്വാര്‍സര്‍ അര്‍ഹനാവുന്ന റെക്കോര്‍ഡിനായിരുന്നു ഇത് . മുന്‍പ് ഈ റെക്കോര്‍ഡ് ആസ്ത്രേലിയയുടെ തന്നെ അലക്‌സ് ടോബിന്റെ പേരിലായിരുന്നു. 1988-98 ല്‍ നിറഞ്ഞുനിന്ന ടോബിന്‍ 87 മത്സരങ്ങളിലാണ് കളിച്ചിരുന്നത് കഴിഞ്ഞ ഫൈനല്‍ മത്സരത്തോടെ ഷ്വാര്‍സർ 88ആം മത്സരം പൂർത്തിയാക്കുകയുണ്ടായി.
ആസ്ത്രേലിയ ഇതാദ്യമായാണ് ഏഷ്യന്‍ കപ്പിന്റെ കലാശക്കളിക്കെത്തുന്നത്.ആറു വര്‍ഷം മുന്‍പ് മാത്രം ഏഷ്യന്‍ കോണ്‍ഫെഡറേഷനില്‍ ചേരപ്പെട്ട ഓസ്ട്രേലിയക്ക് കന്നി കിരീടം നേടാമെന്ന മോഹത്തെ തകര്‍ത്താണ്‌ ജപ്പാന്‍ തങ്ങളുടെ നാലാം കിരീടം നേടിയത്.നാല് ഏഷ്യൻ കപ്പ് ഒരു ടീം നേടുക എന്നതു തന്നെ ഏഷ്യൻ കപ്പിന്റെ ചരിത്രത്തിലാദ്യമായാണ്.
ഇനി അടുത്ത നാലു വര്‍ഷം കഴിഞ്ഞ് 2015 ല്‍ ആസ്ത്രേലിയയില്‍ വെച്ച് കാണാമെന്ന് ഉറപ്പോടെ ഇരുടീമുകളും ദോഹയോട് വിട പറഞ്ഞു.

2011, ജനുവരി 29, ശനിയാഴ്‌ച

ലോറി ഡിവൈഡറിലിടിച്ച് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്


കെ എം അക്ബര്‍
 ചാവക്കാട്: ദേശീയപാത 17ല്‍ നാഷനല്‍ പെര്‍മിറ്റ് ലോറി ഡിവൈഡറിലിടിച്ച് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്. ഡ്രൈവര്‍ എറണാകുളം സ്വദേശി അസീസ് (28), ക്ളീനര്‍ ശ്യാം (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
 ഇന്നലെ (വെള്ളിയാഴ്ച) രാത്രി 11 ഓടെ ഒരുമനയൂര്‍ ചേറ്റുവ ടോളിനടുത്താണ് അപകടം. എറണാകുളത്ത് നിന്നു ടൈല്‍സുമായി മാഹിയിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയുടെ മുന്‍ഭാഗത്തെ ടയറുകള്‍ ഊരിത്തെറിച്ച നിലയിലാണ്.

അപകട ഭീഷണിയുയര്‍ത്തി ചേറ്റുവ ഡിവൈഡര്‍
ഒരുമനയൂര്‍: ചേറ്റുവ ടോള്‍ ബൂത്തിനടുത്തെ ഡിവൈഡര്‍ അപകട ഭീഷണിയുയര്‍ത്തുന്നു. ഡിവൈഡറില്‍ റിഫ്ളക്ടര്‍ ലൈറ്റും റോഡരുകില്‍ വഴിവിളക്കുകളും സ്ഥാപിക്കാത്തതും മൂലം നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പ്പെടുന്നത്. ദിനം പ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന ദേശീയപാത 17ലെ ഈ ഡിവൈഡറിനരുകില്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്നാവശ്യം ശക്തമാണെങ്കിലും അധികൃതര്‍ യാതൊരു വിധനടപടികളും കൈകെണ്ടിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി ലോറി ഡിവൈഡറിലിടിച്ച് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു.

ആയിരങ്ങളെത്തി; മണത്തല ചന്ദനക്കുടം നേര്‍ച്ച സമാപിച്ചു

കെ എം അക്ബര്‍
 ചാവക്കാട്: പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേര്‍ച്ച സമാപിച്ചു. നേര്‍ച്ചയിലെ പ്രധാന കാഴ്ചകളിലൊന്നായ താബൂത്ത് കാഴ്ച ഇന്നലെ രാവിലെ ഏഴിന് തെക്കഞ്ചേരിയില്‍ നിന്നും ആരംഭിച്ച് 11.30ന്് ജാറം അങ്കണത്തിലെത്തി. അറബന മുട്ട്, ബാന്റ്വദ്യം, മുട്ടും വിളി തുടങ്ങിയവ കാഴ്ചക്ക് അകമ്പടിയായി. തുടര്‍ന്ന് ചാവക്കാട്, ബീച്ച്, കോട്ടപ്പുറം എന്നിവിടങ്ങളില്‍ നിന്നായി ആരംഭിച്ച കൊടികയറ്റ കാഴ്ച ഉച്ചക്ക് 12ന് ജാറം അങ്കണത്തിലെത്തി കൊടിയേറ്റി. പിന്നീട് വിവിധ ക്ളബുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ വിസ്മയ കാഴ്ച, മിറാക്കിള്‍സ് കാഴ്ച, സ്പാര്‍ക്ക് കാഴ്ച, എച്ച്.എം.സി കാഴ്ച, മൊഞ്ചേറും കാഴ്ച, മഹാകാഴ്ച, ഒമേഗ കാഴ്ച, താളവിസ്മയം, ലങ്കര്‍ കാഴ്ച എന്നിവ ജാറം അങ്കണത്തിലെത്തി. ഇന്ന് പുലര്‍ച്ചെ ജാറം അങ്കണത്തിലെത്തിയ സസ്പെന്‍സ് കാഴ്ചയോടെയാണ് മണത്തല ചന്ദനക്കുടത്തിന് പരിസമാപ്തിയായത്.


ഏഷ്യാ കപ്പ് : ദക്ഷിണ കൊറിയ മൂന്നാസ്ഥാനക്കാര്‍

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ : ഇന്ന് അൽ സദ്ദ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം സ്ഥാനക്കാരെ നിർണയിക്കാനുള്ള പോരാട്ടത്തിൽ ദക്ഷിണ കൊറിയ വിജയിച്ചു.അവര്‍ ഉസ്ബെക്കിസ്ഥാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ്‌ തോല്പ്പിച്ചത്.
ഉസ്ബെക്കിസ്ഥാന്‍ സെമിയില്‍ ആസ്ത്രേലിയയില്‍ നിന്ന് വളരെ ദയനീയമായ പരാജയമേറ്റുവാങ്ങിയിരുന്നു.ഗോൾ മഴ തീര്‍ത്താണ്‌ ആസ്ത്രേലിയ ഉസ്ബെക്കിനെ പരാജയപ്പെടുത്തിയത്.മറുപടിയില്ലാത്ത ആറ് ഗോളുകൾക്കാണ്‌ ഇവര്‍ പരാജയപ്പെട്ടത്.ഏഷ്യന്‍ കപ്പില്‍ ആദ്യമായായിരുന്നു ഉസ്ബെക്കിസ്ഥാനും ആസ്ത്രേലിയയും ഏറ്റുമുട്ടിയതെങ്കിലും ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ രണ്ട് തവണ മത്സരിക്കുകയുണ്ടായി ഇവർ അപ്പോഴൊക്കെ ആസ്‌ട്രേലിയക്കൊപ്പമായിരുന്നു ജയം.ഇതും അങ്ങിനെ തന്നെയായി.
എന്നാല്‍ ദക്ഷിണ കൊറിയ ഷൂട്ടൌട്ടിലാണ്‌ ജപ്പാനോട് തോറ്റത് .ഷൂട്ടൌട്ടിൽ 5 -2 നാ‍ണ് ജപ്പാൻ ജയിച്ചത്.പതിമൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ദോഹയിൽ വെച്ചായിരുന്നു ഇരുടീമുകളും ആദ്യമായി മുഖാമുഖം കണ്ടത്. അന്ന് എതിരില്ലാത്ത രണ്ടു ഗോളിന് കൊറിയ ജയിക്കുകയുണ്ടായി.കഴിഞ്ഞ കപ്പിൽ വീണ്ടും ഇവർ മുഖാമുഖം വരികയുണ്ടായി.മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള കളിയായിരുന്നു അത്. ഇന്തോനേഷ്യയിലായിരുന്നു അന്ന് ഇരു ടീമുകളും കണ്ടുമുട്ടിയത്. അന്നും ഒരു ഷൂട്ടൌട്ടായിരുന്നു വിധി നിർണയിച്ചത്.അന്ന് 120 മിനിറ്റ് കളിച്ചിട്ടും സമനില. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അഞ്ചിനെതിരെ ആറു ഗോളുകള്‍ക്ക് വീണ്ടും ജയം കൊറിയക്കൊപ്പം നിന്നു എന്നാല്‍ കഴിഞ്ഞ സെമിയില്‍ വിജയം ജപ്പാനൊപ്പം നില്‍ക്കുകയായിരുന്നു.
ഇന്നത്തെ കളിയിൽ ഇരു ടീമുകളും വീരുറ്റ പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്.കളിയുടെ 17 ആം മിനിറ്റിൽ ദക്ഷിണ കൊറിയയുടെ ജാ ഷോൾ കൂവായിരുന്നു ആദ്യ ഗോള്‍ നേടിയത്. 28 ,39 എന്നീ മിനിറ്റുകളില്‍ ദോങ്ഗ് വോണ്‍ ജി നേടിയ രണ്ടുഗോളുകള്‍ അടക്കം ആദ്യ പകുതിയുടെ അവസാനനിമിഷം വരെ ദക്ഷിണ കൊറിയ 3 -0 ക്ക് മുന്നിലായിരുന്നു.ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിയുള്ളപ്പോഴായിരുന്നു ഉസ്ബെക്കിസ്ഥാന്റെ അലക്സാണ്ടര്‍ ജിന്‍‌റിക്ക് നേടിയ പെനാല്‍ട്ടി ഗോള്‍ ആയിരുന്നു ഉസ്ബെക്കിസ്ഥാന്‌ തെല്ല് ആശ്വാസം നല്‍കിയത്.രണ്ടാം പകുതിയില്‍ ഉസ്ബെക്കിസ്ഥാന്‍ ശക്തമായ നിലയിലായിരുന്നു.ദക്ഷിണ കൊറിയയുടെ ശക്തമായ പല മുന്നേറ്റങ്ങളും അവര്‍ ശക്തമായി തന്നെ നേരിടുന്ന കാഴ്‌ച്ചയായിരുന്നു കണ്ടത്.53 ആം മിനിറ്റില്‍ അലക്സാണ്ടര്‍ ജിന്‍‌റിക്ക് തന്നെ നേടിയ മറ്റൊരു ഗോളായിരുന്നു ഉസ്ബെക്കിസ്ഥാന്റെ തോല്‍‌വിയുടെ ലീഡ് കുറച്ചത്.

മന്ത്രിയുടെ വാഗ്ദാനം പാഴ്വാക്കായി: കുണ്ടുവക്കടവ് പാലം അപ്രോച്ച് റോഡ് നിര്‍മാണം ഇനിയും ആരംഭിച്ചില്ല


.
 ചാവക്കാട്: ഒരുമനയൂര്‍ കുണ്ടുവകടവ് പാലം ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് നിര്‍മാണം ആരംഭിച്ചില്ല. 2010 ജൂലൈ പത്തിനാണ് പൊതുമരാമത്ത് മന്ത്രി ഡോ. തോമസ് ഐസക്ക് പാലം ഉദ്ഘാടനം ചെയ്തത്.
സപ്തംബറിനകം അപ്രോച്ച് റോഡിന്റെ നിര്‍മാണം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുമെന്ന് ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പ്രഖ്യാപിച്ചിരുന്നു.
അപ്രോച്ച് റോഡിന്റെ പണി പൂര്‍ത്തിയാക്കാതെ പാലം ഉദ്ഘാടനം ചെയ്യുന്നതിനെതിരേ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ  വാഗ്ദാനം.
എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് നിര്‍മാണം ആരംഭിക്കാതായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
കല്ലുകള്‍ നിറഞ്ഞ റോഡിലൂടെ അതിസാഹസികമായാണ് ഇരുചക്ര വാഹനങ്ങളിലൂടെ യാത്രക്കാര്‍ സഞ്ചരിക്കുന്നത്. ഏറെ മുറവിളികള്‍ക്കെടുവിലാണ് ഒരുമനയൂര്‍ പാവറട്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുണ്ടുവകടവ് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്.
പാവറട്ടി പഞ്ചായത്ത് പരിധിയില്‍ അപ്രോച്ച് റോഡ് നിര്‍മാണം പൂര്‍ത്തിയായെങ്കിലും ഒരുമനയൂര്‍ പഞ്ചായത്ത് പരിധിയിലാണ് അപ്രോച്ച് റോഡ് നിര്‍മാണം ആരംഭിക്കാതെ കിടക്കുന്നത്

2011, ജനുവരി 28, വെള്ളിയാഴ്‌ച

മണത്തല ചന്ദനക്കുടം നേര്‍ച്ചക്ക് തുടക്കമായി


കെ എം അക്ബര്‍
ചാവക്കാട്: പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേര്‍ച്ചക്ക് തുടക്കമായി. ഇന്ന് പുലര്‍ച്ചെ ചാവക്കാട് ടൌണില്‍ നിന്നും ആരംഭിച്ച പ്രജ്യോതിയുടെ കാഴ്ചയോടെയാണ് നേര്‍ച്ചക്ക് തുടക്കമായത്. പിന്നീട് വര്‍ണകാഴ്ച, മഹോല്‍സവ കാഴ്ച, മുഹബത്തിന്‍ കാഴ്ച, കാത്തിരുന്ന കാഴ്ച, റെയിന്‍ബോ കാഴ്ച, വോള്‍ഗ കാഴ്ച, നക്ഷത്ര സന്ധ്യ, വര്‍ണ മഹോല്‍സവം, അലയന്‍സ് കാഴ്ച, മത സൌഹാര്‍ദ കാഴ്ച, ജൂബിലി ദേശ കാഴ്ച, എച്ച്.എം.സി ഓട്ടോ ഡ്രൈവേഴ്സ് കാഴ്ച, ആലംബന കാഴ്ച, മതസ്ഹാര്‍ദ കാഴ്ച, നാട്ടുകാഴ്ച, വീട്ടു കാഴ്ച, തനിമ കാഴ്ച എന്നിവ ജാറം അങ്കണത്തിലെത്തി. നേര്‍ച്ചയിലെ പ്രധാന കാഴ്ചകളിലൊന്നായ താബൂത്ത് കാഴ്ച നാളെ രാവിലെ ഏഴിന് തെക്കഞ്ചേരിയില്‍ നിന്നും ആരംഭിച്ച് 11.30ന്് ജാറം അങ്കണത്തിലെത്തും. കൊടികയറ്റ കാഴ്ച ചാവക്കാട്, ബീച്ച്, കോട്ടപ്പുറം എന്നിവിടങ്ങളില്‍ നിന്നായി രാവിലെ 10ന് ആരംഭിച്ച് ഉച്ചക്ക് 12ന് 6ജാറം അങ്കണത്തിലെത്തി കൊടിയേറ്റും. തുടര്‍ന്ന് വിവിധ സംഘടനകളുടെയും ക്ളബുകളുടെയും നേതൃത്വത്തില്‍ പുലര്‍ച്ചെ വരെ കാഴ്ചകള്‍ തുടരും.

എഫ്.സി.സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് യാത്രയയപ്പ്‌ നല്‍കി


മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: എഫ്.സി.സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ഹമീദ് വാണിയമ്പലത്തിനു എഫ്.സി.സി സഹയാത്രികര്‍ യാത്രയയപ്പ്‌ നല്‍കി. എഫ്.സി.സി ദോഹയിലെ പ്രവാസികളുടെ പൊതുഇടമാണെന്നും ഈ സ്ഥാപനത്തെ സര്‍ഗായത്മകമായി ശക്തിപ്പെടുത്താന്‍ എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
സുഹൈല്‍ ശാന്തപുരം അധ്യക്ഷത വഹിച്ചു. സി.ആര്‍ മനോജ് മുഖ്യപ്രഭാഷണം നടത്തി. എഫ്.സി.സി സഹയാത്രികര്‍ക്ക് വേണ്ടി സി.ആര്‍ മനോജും ഗവേണിംഗ് ബോഡിക്ക് വേണ്ടി എഫ്.സി.സി ചെയര്‍മാന്‍ കെ. സുബൈര്‍ അബ്ദുല്ലയും ഉപഹാരങ്ങള്‍ നല്‍കി. വി.ടി അബ്ദുല്ലക്കോയ, ആവണി വിജയകുമാര്‍ ‍, ശൈലേഷ്, ഖാലിദ് കല്ലൂര്‍ ‍, ഖാലിദ് അറയ്ക്കല്‍ ‍, ഫരീദ് തിക്കോടി, ശശി ആലപ്പുഴ, ഷഫീഖ് ക്യുടെക്, എ.വി.എം ഉണ്ണി, എന്‍.കെ.എം ഷുക്കൂര്‍ ‍, മോളി എബ്രഹാം, ശോഭാനായര്‍ ‍, വാസു വാണിമേല്‍ ‍, ലജിത്, എം.ടി നിലമ്പൂര്‍ , റഫീഖുദ്ദീന്‍, ശംസുദ്ദീന്‍ ഒളകര എന്നിവര്‍ ആശംസ നേര്‍ന്നു.
വി.കെ.എം കുട്ടി, ഗോപിനാഥ് കൈന്താര്‍ എന്നിവര്‍ കവിത ആലപിച്ചു. സോമന്‍ പൂക്കാട് സ്വാഗതം പറഞ്ഞു. റഫീഖ് മേച്ചേരി, അന്‍വര്‍ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

ബിനായക് സെന്‍: ഐ.വൈ.എ.ചർച്ച സംഘടിപ്പിച്ചു

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: 'ബിനായക് സെന്‍: അധികാരം നീതിയെ വേട്ടയാടുന്ന വിധം' എന്ന വിഷയത്തിൽ ഇസ്‌ലാമിക് യൂത്ത് അസോസിയേഷന്‍ (ഐ.വൈ.എ.) ചർച്ച സംഘടിപ്പിച്ചു. ദോഹയിലെ സാംസ്‌കാരിക, മാധ്യമ രംഗങ്ങളിലെ പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പി. ഹാരിസിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയില്‍ ഐ.വൈ.എ. പ്രസിഡന്റ് സമീര്‍ കാളികാവ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യഹ്‌യാ സാദിഖ് വിഷയം അവതരിപ്പിച്ചു.ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് സന്തോഷ് ചന്ദ്രന്‍, കെ.എം.സി.സി പ്രതിനിധി ആവളം ബഷീര്‍ ,യുവകലാ സാഹിതി പ്രതിനിധി ബെന്‍സി മോഹന്‍ ,സംസ്‌കൃതി ജനറല്‍ സെക്രട്ടറി പി.എന്‍ ബാബുരാജ് ,ഇന്ത്യന്‍ മീഡിയാ ഫോറം സെക്രട്ടറി സാദിഖ് ചെന്നാടന്‍ ,ഫലഖ് പ്രതിനിധി കോയ കൊണ്ടോട്ടി,ഐ.വൈ.എ. വൈസ് പ്രസിഡന്റ് കെ. മുഹമ്മദ് ശബീർ ,റഫീഖ് വടകര, അശ്‌റഫ് ഉളിയിൽ ‍, ജൗഹര്‍ അഹമ്മദ്, നിഹാസ് തുടങ്ങിയവർ പ്രസംഗിച്ചു.
നിസ്താര്‍ കവിത ആലപിച്ചു.പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഫിറോസ് എസ്.എ സ്വാഗതവും ഐ.വൈ.എ സാംസ്‌കാരിക വിഭാഗം തലവന്‍ അന്‍വര്‍ ബാബു സി.പി. നന്ദിയും പറഞ്ഞു.

ഭവന്‍സ് വിദ്യാഭ്യാസ സെമിനാര്‍ ശനിയാഴ്ച്ച മുതല്‍

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: വക്‌റയിലെ ഭവന്‍സ് പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ സെമിനാര്‍ നടത്താൻ തിരുമാനമായി. വിദ്യാഭ്യാസ മേഖലയിലെ നൂതന പ്രവണതകളെക്കുറിച്ച് വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും അധ്യാപകരിലും അവബോധം സൃഷ്ടിക്കുക എന്നതാണ് സെമിനാറുകളുടെ ലക്ഷ്യമെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
ഈ മാസം 29, ഫെബ്രുവരി 12, മാര്‍ച്ച് 19 എന്നീ തീയതികളില്‍ നടക്കുന്ന സെമിനാറില്‍ ഖത്തറിലെ ഏത് സ്കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ വഴി പങ്കെടുക്കാം.
29ന് ഇന്ത്യന്‍ അംബാസിഡര്‍ ദീപ ഗോപാലന്‍ വാധ്വ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സ്കൂള്‍ ചെയര്‍മാന്‍ അഡ്വ. പത്മശ്രീ സി.കെ. മേനോന്‍ അധ്യക്ഷനാവും. ഖത്തര്‍ സ്വകാര്യ വിദ്യാഭ്യാസ ഓഫീസര്‍ തുര്‍ഫ അല്‍ കുവാരിയും പങ്കെടുക്കും.
29ന് വിദ്യാഭ്യാസ വിചക്ഷണനും സ്കൂള്‍ പ്രിന്‍സിപ്പാളുമായ ഡോ. മനുലാല്‍ ‘വിദ്യാര്‍ഥികള്‍ക്കിടയിലെ പഠന നിലവാരത്തകര്‍ച്ച: കാരണങ്ങളും പ്രതിവിധിയും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
ഫിബ്രവരി 12ന് നടക്കുന്ന സെമിനാറില്‍ ‘പരീക്ഷാപേടി: കാരണങ്ങളും പ്രതിവിധിയും’ എന്ന വിഷയത്തിലും മാര്‍ച്ച് 19ന് “സമഗ്ര, തുടര്‍ മൂല്യനിര്‍ണയം: എന്ത്? എന്തുകൊണ്ട്? എങ്ങനെ’ എന്ന വിഷയത്തിലുമായിരിക്കും ചര്‍ച്ച ചെയ്യുക.
വാർത്താസമ്മേളനത്തില്‍ സ്കൂള്‍ ചെയര്‍മാന്‍ അഡ്വ. പത്മശ്രീ സി.കെ. മേനോന്‍, പ്രിന്‍സിപ്പല്‍ ഡോ. മനുലാൽ ‍, വൈസ് പ്രസിഡന്റ് മണികണ്ഠന്‍ എന്നിവർ പങ്കെടുത്തു.

2011, ജനുവരി 27, വ്യാഴാഴ്‌ച

മനുഷ്യ ജാലിക 29 ന്

കുവൈത്ത് സിറ്റി: എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തില്‍ റിപബ്ളിക് ദിനത്തില്‍ “രാഷ്ട്ര രക്ഷക്ക് സൌഹൃദത്തിന്റെ കരുതല്‍” എന്ന സന്ദേശവുമായി കേരളത്തിനകത്തും പുറത്തും ഗള്‍ഫ് രാജ്യങ്ങളിലും സംഘടിപ്പിക്കുന്ന മനുഷ്യ ജാലികക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്‍ട് കുവൈത്ത് ഇസ്ലാമിക് സെന്റര്‍ സെന്റട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യ ജാലിക സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു, 29 ന് ശനി രാവിലെ 10 മണിക്ക് അബ്ബാസിയ്യ ദാറുത്തര്‍ബിയ്യ മദ്റസ ഓഡിറ്റോറിയത്തില്‍ നടക്കുന്ന  ജാലിക പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും, പ്രസിഡണ്‍ട് സിദ്ധീഖ് ഫൈസി കണ്ണാടിപ്പറമ്പിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ജാലികയില്‍ ശംസുദ്ധീന്‍ ഫൈസി പ്രമേയ പ്രഭാഷണം നടത്തും, ജനറല്‍ സെക്രട്ടറി മുഹമ്മദലി പുതുപ്പറമ്പ് മനുഷ്യ ജാലിക പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. 

2011, ജനുവരി 26, ബുധനാഴ്‌ച

അഴിമതിക്കാരെ മാറ്റി നിറുത്തി ഭരണകൂടം മാതൃക കാണിക്കണം


ദോഹ: ഇന്ത്യാ രാജ്യത്ത് പ്രതി വര്‍ഷം അവതരിപ്പിക്കുന്ന ബഡ്ജറ്റിനോളം വരുന്ന കോടികള്‍ ഭരണ സിരാ കേന്ദ്രങ്ങളിലിരിക്കുന്നവരും ബ്യൂറോക്രസിക്കാരും അഴിമതിയിലൂടെ വിഹിതം വെച്ചു കൊണ്ടിരിക്കുന്ന അവസ്ഥാ വിശേഷം അതി ദയനീയവും നിര്‍ലജ്ജവുമാണെന്നും, നടന്നു കൊണ്ടിരിക്കുന്ന അഴിമതി കഥകള്‍ പാര്‍ട്ടി നേതൃത്വം അധാര്‍മ്മികമെന്ന് വിശേഷിപ്പിച്ചിട്ട് പോലും മാനസ്സാന്തരം സംഭവിക്കാത്ത ഭരണ കര്‍ത്താക്കള്‍ രാജ്യത്തിനും സമൂഹത്തിനും തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും, സ്വതന്ത്ര ഇന്ത്യയുടെ ഈ അവസ്ഥക്ക് മാറ്റം വരുത്താത്ത ഭരണ കൂടം ഭരണഘടനയുടെ നൂല്‍പഴുതുകള്‍ പിടിച്ചുകൊണ്ട് നടത്തുന്ന നിയമ പോരാട്ടങ്ങള്‍ക്ക് തടയിട്ട്; മാതൃകാപരമായ ശിക്ഷ വിധിക്കുന്നതിലൂടെ അഴിമതിക്കാരെ ജന പ്രതിനിധി സഭകളില്‍ നിന്നും മാറ്റി നിര്‍ത്തി മാതൃക സൃഷ്ടിക്കാന്‍ തയ്യാറാവണമെന്നും ഖത്തര്‍ ആര്‍ എസ് സി നാഷണല്‍ കൌണ്‍സില്‍ മീറ്റ് അഭിപ്രായപ്പെട്ടു.
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ എം സ്വാദിഖ് സഖാഫി യോഗം ഉത്ഘാടനം ചെയ്തു. ചുറ്റുപാടുകള്‍ മലീമസമാകുംമ്പോഴും ധര്‍മ്മഛ്യുതി സംഭവിക്കാത്ത ഒരു സമൂഹം ലോകത്തിന്റെ നില നില്‍പ്പിന്ന് അനിവാര്യമാണെന്നും ആത്മീയ ജ്ഞാനം കൊണ്ടാണ് ലേകത്ത് സമാധാനം നില നില്‍ക്കുന്നതെന്നും അതിന്റെ വാഹകരാവാന്‍ യുവ മനസ്സുകള്‍ തയ്യാറാവണമെന്നും സ്വാദിഖ് സഖാഫി പറഞ്ഞു. ആര്‍ എസ് സി ഗള്‍ഫ്  ചാപ്റ്റര്‍ പ്രതിനിധി ശരീഫ് കാരശ്ശേരി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 2011 - 2012 വര്‍ഷത്തേക്ക് സംഘടനയെ നയിക്കാന്‍ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കപ്പെട്ടു. ചെയര്‍മാന്‍ ഹാഫിള് ഉമറുല്‍ ഫാറൂഖ് സഖാഫി, വൈസ് ചെയര്‍മാന്‍മാരായി ശൌകത്ത് സഖാഫി പടിഞ്ഞാറ്റുമുറി, മഹ്ബൂബ് ഇബ്രാഹീം മാട്ടൂല്‍, ജമാല്‍ അസ്ഹരി കണ്ണപുരം എന്നിവരേയും ജനറല്‍ കണ്‍വീനറായി ഉമര്‍ കുണ്ടുതോട്, ജോയിന്റ് കണ്‍വീനര്‍മാരായി അശ്റഫ് സഖാഫി നടക്കാവ്, ജലീല്‍ ഇര്‍ഫാനി ചൊക്ളി, അബ്ദുല്‍ അസീസ് കൊടിയത്തൂര്‍ എന്നിവരേയും ട്രഷററായി നൌഷാദ് അതിരുമടയേയും രിസാല കോര്‍ഡിനേറ്ററായി സിദ്ധീഖ് കരിങ്കപ്പാറയേയും ഗള്‍ഫ് ചാപ്റ്റര്‍ പ്രതിനിതിയായി സത്താര്‍ ആലുവയേയും തെരഞ്ഞെടുത്തു. ഹാഫിള് ഉമറുല്‍ ഫാറൂഖ് സഖാഫി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യൂസുഫ് സഖാഫി, മുഹമ്മദ് സ്വാദിഖ് കാളാവ് എന്നിവര്‍ സംബന്ധിച്ചു. മഹ്ബൂബ് ഇബ്റാഹീം മാട്ടൂല്‍ സ്വാഗതവും ജലീല്‍ ഇര്‍ഫാനി ചൊക്ളി നന്ദിയും പറഞ്ഞു.

ഐ.പി.എല്ലിൽ നിന്ന് 70 ലക്ഷം രൂപ പോയിട്ട് 70 പൈസപോലും കിട്ടിയില്ല : ശശി തരൂര്‍


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ : ഐ.പി.എല്ലില്‍ നിന്ന് 70 ലക്ഷം രൂപ പോയിട്ട് 70 പൈസപോലും കിട്ടിയില്ലെന്ന് മുന്‍ വിദേശകാര്യ സഹമന്ത്രി ശശിതരൂര്‍ പറഞ്ഞു.ഹ്രസ്വസന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയതായിരുന്നു ഇദ്ദേഹം. കോണ്‍ഗ്രസ് സംഘടനയായ ഇന്‍കാസ് റമദാ ഹോട്ടലില്‍ ഏര്‍പ്പെടുത്തിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
സാധാരണക്കാർക്ക് ഗുണമുണ്ടാകുന്ന സാഹചര്യമാണ് യു.പി.എ സര്‍ക്കാര്‍ നടപ്പാക്കുന്നത് ഇത് ഒരിക്കലും വൻ‌കിടക്കാരെ സഹായിക്കലല്ല. തൊഴിലുറപ്പ് പദ്ധതി പ്രകാരം നൂറു ദിവസം ജോലി എന്ന പരിപാടിയുടെ ഭാഗമായി എത്രയോ പാവങ്ങൾ രക്ഷപ്പെട്ടത്. തൊണ്ണൂറു ലക്ഷത്തിലധികം അക്കൗണ്ടുകൾ അതു വഴി ബാങ്കുകളില്‍ ഉണ്ടാവുകയുണ്ടായി. കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴില്‍ രാജ്യത്തെ വികസനത്തിനുള്ള ധാരാളം ഫണ്ടുകളുണ്ട്. പക്ഷേ, അതൊന്നും നമ്മുടെ സംസ്ഥാനത്ത് ഉപയോഗിക്കാനുള്ള സാഹചര്യമില്ല ഇന്നുള്ളത്. അതിനായുള്ള സാഹചര്യങ്ങളൊരുക്കാനാണ് നാം ശ്രമിക്കേണ്ടതെന്നും അദ്ദേഹ കൂട്ടിച്ചേർത്തു.
ഇന്‍കാസ് പ്രസിഡന്റ് ജോപ്പച്ചന്‍ തെക്കെക്കൂറ്റ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ദീപ ഗോപാലന്‍ വാധ്വ, ഇന്‍കാസ് മുഖ്യരക്ഷാധികാരി പത്മശ്രീ അഡ്വ. സി.കെ മേനോന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദലി പൊന്നാനി സ്വാഗതവും സെക്രട്ടറി സോനു അഗസ്റ്റിന്‍ നന്ദിയും പറഞ്ഞു.

ഷൂട്ടൌട്ടില്‍ ദക്ഷിണ കൊറിയ പുറത്ത് ജപ്പാന്‍ ഫൈനലില്‍


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: അല്‍ ഖറാഫാ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ സെമിയി ദക്ഷിണ കൊറിയയെ ജപ്പാന്‍ തോല്‍പ്പിച്ചു. ഷൂട്ടൌട്ടില്‍ 5-2 നാ‍ണ് ജപ്പാന്‍ ജയിച്ചത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ദോഹയില്‍ വെച്ചായിരുന്നു ഇരുടീമുകളും ആദ്യമായി മുഖാമുഖം കണ്ടത്. അന്ന് എതിരില്ലാത്ത രണ്ടു ഗോളിന് കൊറിയ ജയിക്കുകയുണ്ടായി. കഴിഞ്ഞ കപ്പില്‍ വീണ്ടും ഇവര്‍ മുഖാമുഖം വരികയുണ്ടായി. മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള കളിയായിരുന്നു അത്. ഇന്തോനേഷ്യയിലായിരുന്നു അന്ന് ഇരു ടീമുകളും കണ്ടുമുട്ടിയത്. അന്നും ഒരു ഷൂട്ടൌട്ടായിരുന്നു വിധി നിർണയിച്ചത്.അന്ന് 120 മിനിറ്റ് കളിച്ചിട്ടും സമനില. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അഞ്ചിനെതിരെ ആറു ഗോളുകള്‍ക്ക് വീണ്ടും ജയം കൊറിയക്കൊപ്പം.ആ രണ്ട് തോൽ‌വിക്കുമുള്ള മധുര പ്രതികാരം നൽകാനായ സന്തോഷത്തിലാണ് ജപ്പാൻ.ഇന്നത്തെ കളിയിൽ ഇരു ടീമുകളും വീരുറ്റ പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്.
കളിയുടെ 23 ആം മിനിറ്റിൽ സംഗ് ഗോഗ് കി എടുത്ത പെന്നാൽട്ടിയിലൂടെ ദക്ഷിണ കൊറിയയായിരുന്നു ആദ്യമായി മുന്നിലെത്തിയത്.എന്നാൽ ജപ്പാൻ 36 ആം മിനിറ്റിൽ രോയ്ച്ചി മാഇതയിലൂടെ അതിനു പകരം വീട്ടുകയുണ്ടായി.ഇരു ടീമുകളും തുല്യമായി മുന്നേറ്റങ്ങൾ കാഴ്ച്ചവെച്ചെങ്കിലും ആർക്കും ആ മുന്നേറ്റങ്ങളിലൂടെ മുന്നിലെത്താനായില്ല.
എക്ട്രാമിനിറ്റിലേക്ക് നീങ്ങിയ കളിയിൽ ആദ്യം ഗോളടിക്കാൻ ആവസരം ലഭിച്ചത് ജപ്പാനായിരുന്നു.ജപ്പാന്റെ സൂപ്പർ ഹീറോയായ കിസൂക്കി ഹോണ്ടക്ക് ലഭിച്ച ഒരു പെന്നാൽട്ടി അവർ പാഴാക്കുകയുണ്ടായി.എന്നാൽ അതേ നിമിഷത്തിൽ തന്നെ അവർ ഈ പാഴ്വേലക്ക് മറുപടി കൊടുത്തു.ഹജിമി ഹൊസോഗയി അടിച്ച ഗോളിലൂടെയായിരുന്നു ജപ്പാന്റെ മറുപടി.ഈ ഗോളോടെ ഏകദേശം ജപ്പാൻ ജയിച്ചു എന്നു തീരുമാനിച്ചിരിക്കുമ്പോഴാണ് അവസാന നിമിഷത്തിൽ ദക്ഷിണ കൊറിയയുടെ ജേ വോൺ വാങ്ഗ് അടിച്ച ഗോളിലൂടെ അവർ സമനില നേടിയത്.എക്ട്രാ സമയത്തിലും 2 -2 സമനിലയായ കളി ഷൂട്ടൌട്ടിലേക്ക് നീങ്ങുകയായിരുന്നു.
ഷൂട്ടൌട്ടിൽ ജപ്പാന്റെ ഷിങ്ജി ഒക്കാസാക്കിയായിരുന്നു ആദ്യത്തെ ഗോൾ നേടിയത്.ദക്ഷിണ കൊറിയയുടെ യോങ്ഗ് റയി ലി എടുത്ത കിക്ക് ജപ്പാൻ ഗോളി തടുത്തു.ജപ്പാന്റെ യുറ്റൊ നഗാറ്റൊമൊ എടുത്ത രണ്ടാം കിക്ക് പുറത്തേക്കായിരുന്നു.ദക്ഷിണ കൊറിയയുടെ രണ്ടാമത്തെ കിക്കും പുറത്തേക്കായിരുന്നു.ജാ ഷോൾ കൂവായിരുന്നു ഈ കിക്കെടുത്തത്.ജപ്പാന്റെ സൂപ്പർ ഹീറോയായ കിസൂക്കി ഹോണ്ടയായിരുന്നു ജപ്പാനു വേണ്ടി മൂന്നാമത്തെ കിക്കെടുത്തത്.അദ്ദേഹം ഇത് മനോഹരമാക്കി വലയിലാക്കുകയും ചെയ്തു.എക്ട്രാ സമയത്തിൽ ലഭിച്ച ഒരു പെന്നാൽട്ടി ഇദ്ദേഹം പാഴാക്കുകയുണ്ടായിരുന്നു. അതിനുള്ള മറുപടിയും കൂടിയായി ഈ കിക്ക്.ദക്ഷിണ കൊറിയയുടെ ജിയോങ് ഹോ ഹോങ്ഗ് എടുത്ത് മൂന്നാം കിക്ക് ജപ്പാൻ ഗോളി കൈപിടിയിലെതിക്കിയതോടെ ജപ്പാൻ ഈ വർഷത്തെ ഫൈനൽ പ്രവേശനം സാധ്യമാക്കുകയായിരുന്നു.

കറുത്ത കുതിരകളെ ഗോള്‍ മഴയില്‍ തകര്‍ത്ത് കങ്കാരുക്കള്‍ ഫൈനലില്‍

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ : ഖലീഫ ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയത്തിൽ നടന്ന രണ്ടാം സെമിയിൽ കറുത്ത കുതിരകൾ എന്നറിയപ്പെടുന്ന ഉസ്ബക്കിസ്ഥാനെ ഏഷ്യൻ ഫുഡ്ബോളിലെ ഒന്നാം സ്ഥാനക്കാരായ ആസ്‌ത്രേലിയ മറുപടിയില്ലാത്ത ആറ് ഗോളുകൾക്ക് തോല്പിച്ച് ഫൈനലിലെത്തി.
ആദ്യ സെമിയിൽ ദക്ഷിണ കൊറിയയെ ഷൂട്ടൌട്ടിൽ തോൽ‌പ്പിച്ച് ഫൈനലിലെത്തിയ ജപ്പാനാണ് ആസ്ത്രേലിയയുടെ ഫൈനൽ എതിരാളികൾ. അടുത്ത ശനിയാഴ്ച്ച (29 ആം തിയതി) അൽ ഖലീഫാ സ്റ്റേഡിയത്തിൽ ഖത്തർ സമയം വൈകീട്ട് ആറ് മണിക്കാണ് ഫൈനൽ.
ഏഷ്യന്‍ കപ്പില്‍ ആദ്യമായായിരുന്നു ഉസ്ബെക്കിസ്ഥാനും ആസ്ത്രേലിയയും ഏറ്റുമുട്ടിയതെങ്കിലും ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ രണ്ട് തവണ മത്സരിക്കുകയുണ്ടായി ഇവർ അപ്പോഴൊക്കെ ആസ്‌ട്രേലിയക്കൊപ്പമായിരുന്നു ജയം.ഇതും അങ്ങിനെ തന്നെയായി.
കളിയുടെ അഞ്ചാം മിനിറ്റിൽ ആസ്ത്രേലിയയുടെ ഹാരികെവെൽ നേടിയ ഗോളിലൂടെയായിരുന്നു ആദ്യമായി കങ്കാരുക്കൾ മുന്നിലെത്തിയത്.34 ആം മിനിറ്റിൽ സാസാ ഒഗ്നേനോവ്സ്ക്കിയുടെ ഗോളിൽ ലീഡുയർത്തി.ഡേവിഡ് കാർണി അടിച്ച 65 ആം മിനിറ്റിലെ ഗോളിലും 74 ആം മിനിറ്റിൽ ബ്രേറ്റ് എമർറ്റോണും 82 ആം മിനിറ്റിൽ കാരൽ വലേറിയും ആ ലീഡുകൾ ഉയർത്തി കൊണ്ടിരുന്നു.83 ആം മിനിറ്റിൽ റോബി ക്രൂസിന്റെ ഗോളോടെ ആ ഗോൾ മഴക്ക് പരിസമാപ്തി കുറിച്ചു.
ആസ്ത്രേലിയലുടെ മികച്ച മുന്നേറ്റങ്ങളിൽ മികച്ച കളി പുറത്തെടുത്ത ഉസ്ബെക്കിസ്ഥാൻ പിടിച്ചു നിൽക്കാൻ പാടുപെടുന്നത് പലപ്പോഴും കാണാമായിരുന്നു.ഏറ്റവും കൂടുതല്‍ അന്താരാഷ്‌ട്ര മത്സരങ്ങൾ കളിച്ച ആസ്ത്രേലിയയുടെ അലക്‌സ് ടോബിന്റെ പേരിലുള്ള റെക്കോര്‍ഡിനൊപ്പം ഷ്വാര്‍സര്‍ ഇന്നെത്തുകയൂണ്ടായി.1988-98 ല്‍ നിറഞ്ഞുനിന്ന ടോബിന്‍ 87 മത്സരങ്ങളിലാണ് കളിച്ചിരുന്നത് ഇന്നത്തെ മത്സരത്തോടെ ഷ്വാര്‍സർ 87ആം മത്സരം പൂർത്തിയാക്കുകയുണ്ടായി.കറുത്ത കുതിരകളുടെ എല്ലാ മുന്നേറ്റങ്ങളും പരിചയ സമ്പത്തിന്റെ മികവിൽ അസ്ത്രേലിയ തകർക്കുകയായിരുന്നു.
അടുത്ത വെള്ളിയാഴ്ച്ച (28 ആം തിയതി) അൽ സദ്ദ് സ്റ്റേഡിയത്തിൽ ഖത്തർ സമയം വൈകീട്ട് ആറ് മണിക്കാണ് മൂന്നാം സ്ഥാനക്കാരെ നിർണയിക്കാനുള്ള പോരാട്ടത്തിൽ ഉസ്ബെക്കിസ്ഥാനും ദക്ഷിണ കൊറിയയും ഏറ്റുമുട്ടും.

2011, ജനുവരി 24, തിങ്കളാഴ്‌ച

ശാന്തികേതന്‍ മദ്രസ ഫെസ്റ്റ് ശനിയാഴ്ച്ച

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ :  ശാന്തിനികേതന്‍ അല്‍ മദ്രസത്തുല്‍ ഇസ്‌ലാമിയ വിദ്യാര്‍ഥികള്‍ക്കായുള്ള മദ്രസ ഫെസ്റ്റ്  ജനവരി 29ന് ശനിയാഴ്ച നടക്കും.
മദ്രസ ഫെസ്റ്റില്‍ 22 ഇനങ്ങളില്‍ 300ഓളം വിദ്യാര്‍ഥികള്‍ മത്സരിക്കും.കിഡ്‌സ്, സബ്ജൂനിയര്‍ ‍, ജൂനിയര്‍ , സീനിയര്‍ വിഭാഗങ്ങളില്‍ ഖുര്‍ആന്‍ പാരായണം, ഹിഫ്ല, ബാങ്ക് വിളി, കളറിങ്, ആംഗ്യപ്പാട്ട്, ക്വിസ്, കൈയെഴുത്ത്, മെമ്മറിടെസ്റ്റ്, ഗാനം (മലയാളം, അറബിക്). പ്രസംഗം (മലയാളം, അറബിക്), പദനിര്‍മാണം, പദപ്പയറ്റ്, പദകേളി, നിഖണ്ഡുനിര്‍മാണം, വിവര്‍ത്തനം, ഒപ്പന, ഭാവാഭിനയം, ചിത്രീകരണം, ഗദ്യപാരായണം (അറബിക്), പ്രബന്ധം എന്നീ ഇനങ്ങളിലാണ് മത്സരംനടക്കുക.
കഴിഞ്ഞ ദിവസം മന്‍സൂറയിലെ ശാന്തിനികേതന്‍ ഇന്ത്യന്‍സ്‌കൂളില്‍ വെച്ച് മദ്രസ ഫെസ്റ്റ്നു മുന്നോടിയായി സ്വാഗതസംഘം രൂപവത്കരിക്കുകയുണ്ടായി.

ഖത്തറിലും പെട്രോളിനു വില കൂടി

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തറില്‍ പെട്രോളിന്റെയും പെട്രോള്‍ ഉല്‍പന്നങ്ങളുടെ വില വര്‍ധിച്ചു. 25 ശതമാനത്തിലേറെയാണു വില വര്‍ധന. ലീറ്ററിനു 0.80 ദിര്‍ഹമുണ്ടായിരുന്ന സൂപ്പര്‍ പെട്രോളിന് ഒരു റിയാലായി. ഇന്നലെ അര്‍ധരാത്രി മുതലാണു പുതിയ വില പ്രാബല്യത്തില്‍ വന്നത്.
സൂപ്പര്‍ പെട്രോള്‍ : ഒരു റിയാല്‍ പഴയ വില: 80 ദിര്‍ഹം,പ്രീമിയം പെട്രോള്‍  :0.85 റിയാല്‍ പഴയ വില: 70 ദിര്‍ഹം,ഡീസല്‍ : ഒരു റിയാല്‍ പഴയ വില: 70 ദിര്‍ഹം,മണ്ണെണ്ണ : 0.80 റിയാല്‍ പഴയ വില: 70 ദിര്‍ഹം എന്നിങ്ങനെയാണ്‌ പുതിയ നിരക്കുകള്‍
ഈ വര്‍ധന നിലവില്‍ വന്നാലും മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവിടത്തെ വില കുറവാണ്‌. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധന അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും ബസ്, ടാക്സി ചാര്‍ജ് വര്‍ധനയ്ക്കും കാരണമായേക്കാം.

2011, ജനുവരി 22, ശനിയാഴ്‌ച

ഗള്ഫില്‍ സുന്നി യുവജന സംഘം ഐ.സി.എഫിന്റെ ഭാഗമാകുന്നു

ടി.എ.എം ആലൂര്‍
 
ദുബായ്: പ്രവാസി ഇന്ത്യക്കാര്‍ക്കിടയിലെ സാമൂഹിക, സാംസ്‌കാരിക, ധാര്‍മിക പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും പൊതുവേദിയില്‍ കൊണ്ടുവരുന്നതിനുമായി രൂപം കൊടുത്ത ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണേ്ടഷന്‍ (.സി.എഫ്) പ്രഖ്യാപനവും യു...തല പ്രവര്‍ത്തനോദ്ഘാടനവും ദുബായ് മര്‍കസ് ഓഡിറ്റോറിയത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു.  ചിത്താരി കെ.പി.ഹംസ മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു.
എസ്.വൈ.എസ്.പ്രവര്‍ത്തനങ്ങള്‍ അഖിലേന്ത്യാ തലത്തില്‍ വ്യാപിച്ച ഘട്ടത്തിലാണ് വിവിധ സംസ്ഥാനക്കാര്‍ ഒരുമിച്ചു ജോലി ചെയ്യുകയും സാമൂഹിക, സാംസ്‌കാരിക, ധാര്‍മിക പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന ഗള്‍ഫ് നാടുകളില്‍ ഐ.സി.എഫ്.എന്ന പൊതുനാമത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. വിവിധ പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങളും ധാര്‍മിക, സാംസ്‌കാരിക പ്രചാരണങ്ങളും ഐ.സി.എഫ്. ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുമെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
    പ്രസിടന്റ്റ്  മുസ്തഫ ദാരിമി ആദ്യക്ഷം വഹിച്ചു.
(ഐസിഎഫിന്റെ) ആഭിമുഖ്യത്തില്‍ കാന്തപുരത്തെ ചടങ്ങില്‍ ആദരിച്ചു. എസ്.വൈ.എസ്.സംസ്ഥാന കമ്മിറ്റിയുടെ കീഴിലാണ് വിദേശ രാജ്യങ്ങളില്‍ ഐ.സി.എഫ്.പ്രവര്‍ത്തിക്കുക. എസ്.വൈ.എസ്. എന്ന പേരില്‍ യു... യില്‍ പ്രവര്‍ത്തിച്ചു വരുന്ന ഘടകങ്ങള്‍ ഇനി മുതല്‍ ഐ.സി.എഫിന്റെ ഭാഗമായി മാറും.  
.പി.അബ്ദുല്‍ഹകീം അസ്ഹരി, അബ്ദുസ്സമദ് അമാനി, നൌഷാദ് ആഹ്സനി, തുടങ്ങിയവര്‍ പ്രസംഗിച്ചു,  ശരീഫ് കാരശ്ശേരി നന്ദി പറഞ്ഞു.

2011, ജനുവരി 19, ബുധനാഴ്‌ച

ഇന്ത്യന്‍ സര്‍ക്കാര്‍ വരുമാന നികുതി കേന്ദ്രം അബുദാബിയില്‍ സ്ഥാപിക്കുന്നു

നൂര്‍ മുഹമദ് ഒരുമനയൂര്‍ 
അബുദാബി: ഇന്ത്യാ ഗവര്‍മെന്‍റ് അബുദാബിയില്‍ വരുമാന നികുതി കാര്യാലയ കേന്ദ്രം സ്ഥാപിക്കുന്നു. സബന്നരായ ഇന്ത്യക്കാരില്‍ നിന്നും വരുമാന നികുതി ഈടാക്കി ഇന്ത്യയിലേക്കുള്ള നിക്ഷേപം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് കേന്ദ്രം സ്ഥാപിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.  പ്രവാസി നികുതി വിഭാഗമാണ്‌ ഈ ആലോചനയുമായി മുന്നോട്ടു വന്നിരിക്കുന്നതെന്ന് ഇന്ത്യന്‍ സ്ഥാനപതി എം.കെ.ലോകേഷ് അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയനില്ലന്നും യു.എ.ഇ.അധികാരികളുടെ ഭാഗത്ത്‌ നിന്നും ആവശ്യമായ അംഗീകാരം കിട്ടിയ ശേഷമേ ഈക്കാര്യം പ്രവര്‍ത്തികമാക്കുകയുള്ളൂ   എന്നും അംബാസിഡര്‍ വ്യക്തമാകി, അതേ സമയം 2 മാസത്തിനകം അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി, നെതര്‍ലാന്‍ഡസ്, ജപ്പാന്‍, സൈപ്പ്രസ്, എന്നി രാജ്യങ്ങളില്‍, ഇന്‍കം ടാക്സ് കേന്ദ്രം സ്ഥാപിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നതായി ഒരു പ്രമുഖ ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൌറീഷസിലും, സിംഗപ്പൂരിലും നിലവില്‍ ഇത്തരം കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ മുഖേന ഇരട്ട നികുതി നല്‍കാന്‍ കഴിവുള്ളവരെയും  സ്ഥാപനങ്ങളെയും കണ്ടെത്താന്‍ കഴിയും അത് വഴി സാമ്പത്തീക  വിവരങ്ങള്‍ സര്‍ക്കാരിനു ലഭിക്കുകയും ചെയ്യും  പ്രമുഖ ബോളി വൂഡ് താരം ഷാരൂഖ്‌ ഖാനോട് ദുബായിലെ പാം ജുമൈരയിലെ വീടിനു വന്‍ തുക നികുതി അടക്കാന്‍ കേന്ത്ര ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നു.
ഒരു വര്‍ഷത്തില്‍ 60 ദിവസത്തില്‍ കൂടുതല്‍ വിദേശത്ത് തങ്ങുന്ന ഇന്ത്യയില്‍ താമസിക്കുന്ന പൌരമ്മാര്‍ വരുമാന നികുതി നല്‍കണമെന്ന് നിയമം നടപ്പിലാക്കിയിരുന്നു. നേരത്തെ ഇത് 182  ദിവസമായിരുന്നു. എന്നാല്‍ പുതിയ നിയമം അടുത്ത ഏപ്രിലോടെ പ്രാബല്യത്തില്‍ ആകുമെന്നാണ് സൂചന. ഈ നിയമം വന്നാല്‍ ഏറ്റവും  കൂടുതല്‍ ബുദ്ധിമുട്ടിലാകുക ഗള്‍ഫു മേഘലയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ അടക്കമുള്ള പ്രവാസികളെയാണ്. 2  അതിലധികമോ കൊല്ലം കൂടുമ്പോള്‍ കുടുംബത്തെ കാണാന്‍ പോകുന്ന സാധാരണക്കാരായ പ്രവാസികള്‍ അവര്‍ വീണ്ടും കേന്ത്ര സര്‍ക്കാരിന്‍റെ പിഴിച്ചലിനു വിധേയമാകുന്നു. കൃത്യമായി നാട്ടിലേക്ക് പണം അയക്കുന്ന  സാധാരക്കാരായ പ്രവാസികളാണ് എന്നും ഏത് സര്‍ക്കാരിന്‍റെയും വിദേശ നാണയം നേടിത്തരുന്ന കറവ പശു. സമസ്ത മേഖലയിലും വില കയറ്റം കൊണ്ടു നട്ടം തിരിയുന്ന ഈ സമയത്ത്  ഇങ്ങനെ ഒരു നിയമം കൂടി കേന്ത്ര സര്‍ക്കാരിന്‍റെ ഭാഗത്ത്‌ നിന്നുണ്ടായാല്‍ പ്രവാസികള്‍ എന്ത് ചിന്തിക്കുമെന്ന് കണ്ടറിയണം.

2011, ജനുവരി 18, ചൊവ്വാഴ്ച

തിരിച്ചറിയല്‍ കാര്‍ഡ് സര്‍ക്കാര്‍ ഓഫീസുകളുമായി എപ്രില്‍ലോടെ ബന്ധിപ്പിക്കും

നൂര്‍ മുഹമദ് ഒരുമനയൂര്‍ 
അബുദാബി: തിരിച്ചറിയല്‍ കാര്‍ഡ് വിസയുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം പൂര്‍ണ്ണമായും നടപ്പാകുന്നതോടെ രണ്ടിന്‍റെയും തുക തൊഴില്‍ ഉടമ നല്‍കേണ്ടി വരുമെന്ന് എമിറെറ്റ്സ് ഐഡികാര്‍ഡ് അതോറിറ്റി അറിയിച്ചു.
രാജ്യത്തെ മൊത്തം ജനസംഖ്യയുടെ വിശദമായ വിവരം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വര്‍ഷങ്ങള്‍ക്കു മു‍ബ് ആരംഭിച്ച പദ്ധതി പ്രകാരം എല്ലാവരും കാര്‍ഡ് സ്വന്തമാക്കാത്ത സാഹചര്യത്തിലാണ് വിസ പുതുക്കല്‍ അപേക്ഷകളുടെ കൂടെ നല്‍കണമെന്ന പ്രക്യാപനമുണ്ടായത്. പുതുതായി വിസക്ക് അപേക്ഷിക്കുന്നവര്‍ക്ക് അതോടപ്പം  തിരിച്ചറിയല്‍ കര്ടിനും അപേക്ഷ നല്‍കേണ്ടിവരും. ഇതിനുള്ള മുഴുവന്‍ ചെലവും കബനിയുടമ വഹിക്കേണ്ടി വരും. എന്ന് അതോറിറ്റി ഡയരക്ടെര്‍ ജനറല്‍ അലി അല്‍ ഖൂരി അറിയിച്ചു.
തിരിച്ചറിയല്‍ കാര്‍ഡ് ഗവര്‍മെന്റ് സേവനങ്ങളുമായി വരുന്ന ഏപ്രിലോടെ ബന്ധിപ്പിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. ആഭ്യന്തര, വിദ്യാഭ്യാസ, തൊഴില്‍,ആരോഗ്യ, നീതി ന്യായ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയങ്ങളുമായിട്ടാണ് പ്രധാനമായും ബന്ധിപ്പിക്കുന്നത്. യു.എ.ഇ യിലെ സ്വദേശി, വിദേശി വിത്യാസമില്ലാതെ എല്ലാവരുടെയും അടിസ്ഥാന രേഖയായി തിരിച്ചറിയല്‍ കാര്‍ഡ് മാറ്റുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.
ലേബര്‍ കാര്‍ഡ്, ഹെല്‍ത്ത് കാര്‍ഡ്, തുടങ്ങിയവയുടെ ഉപയോഗം തിരിച്ചറിയല്‍ കാര്‍ഡിലൂടെ നടത്താവുന്നതും പരിഗണനയിലാണ്, ഇതിന്‍റെ ആദ്യ പടിയായി ഏകീകൃത ഫോം അടുത്ത മാര്‍ച്ചോടെ ഉമ്മു അല്‍ ഖുവൈന്‍  എമിറെറ്റില്‍ നിലവില്‍ വരും. മറ്റിടങ്ങളില്‍ ഘട്ടം ഘട്ടം ആയി ഏര്‍പ്പെടുത്താനാണ് നീക്കം. രാജ്യത്ത് അടുത്ത വര്‍ഷത്തോടെ തിരിച്ചറിയല്‍ കാര്‍ഡ് മാത്രമാക്കുന്ന അന്തിമ ഘട്ടത്തിലാണ്. ഇത് നടപ്പായാല്‍ ലേബര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള മറ്റു തിരിച്ചറിയല്‍ കാര്‍ഡുകള്‍ എടുത്തു കളയാന്‍ ആലോചനയിലാണ് അധികാരികള്.
കഴിഞ്ഞ 16 മാസത്തിനിടയില്‍ രാജ്യത്ത് തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കിയവര്‍ 18 ലക്ഷത്തിനു അടുത്താണ് എന്നാണ് കണക്കുകള്.‍ 2005 മുതല്‍ 2009 വരെ യുള്ള കാല ഘട്ടത്തില്‍ ഇത് 13 ലക്ഷം മാത്രമായിരുന്നു. 2010 ഡിസംബറില്‍ മാത്രം കാര്‍ഡിന് അപേക്ഷിച്ചവര്‍ 197,000 പേരാണ് തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിച്ചത്, എന്നാല്‍ കാര്‍ഡ് നല്‍കിയത് 260,000 കാര്‍ഡുകളും, പ്രതി ദിനം 20,000  കാര്‍ഡ് കള്‍ക്കുള്ള അപേക്ഷ സ്വീകരിക്കാനാണ്‌ നിലവില്‍ സംവിധാനമുള്ളത്. പുതിയ സംവിധാനം വരുന്നതോടെ ഒരാളുടെ അപേക്ഷ 5 മിനിറ്റ് എന്നത്  ഏഴു സെക്കണ്ട് ആയി മാറും, അബുദാബിയില്‍ പുതുതായി അല്‍ വാഹദ മാളില്‍ ഒരു ഓഫീസ് കൂടി ഇതിനു വേണ്ടി അധികൃതര്‍ തുറന്നിട്ടുണ്ട്. ദുബൈ അല്‍ ബര്‍ഷയില്‍ ഇപ്പോഴുള്ള ആറു ലൈനില്‍ നിന്നും ഇരുപത്തി അഞ്ചു ലൈനായി അടുത്ത മാസം  മുതല്‍ പ്രവര്‍ത്തനം  തുടങ്ങും.

ഒ ഐ സി സി സമ്മേളനത്തില്‍ പതിനഞ്ചോളം രാജ്യങ്ങളില്‍നിന്ന് മുന്നൂറോളംറോളം പ്രതിനിധികള്‍


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഇന്ത്യയ്ക്ക് പുറത്തുള്ള കോണ്‍ഗ്രസ് അനുഭാവ സംഘടനകളുടെ രണ്ടാമത് ആഗോള സംഗമം ഭവന്‍സ് പബ്ളിക് സ്കൂളില്‍ ഫെബ്രുവരി 18, 19 തീയതികളില്‍ നടക്കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.ഇന്‍‌കാസ് സംഘടിപ്പിച്ച യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ഇദ്ദേഹം.
രണ്ട് ദിവസത്തെ സമ്മേളനത്തില്‍ പാവപ്പെട്ട തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും അവതരിപ്പിക്കാനും വേദിയൊരുക്കുന്നതോടൊപ്പം വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതായിരിക്കും സമ്മേളനമെന്നും ചെന്നിത്തല വ്യക്തമാക്കി.
സി. കെ. മേനോന്‍ രക്ഷാധികാരിയായി സംഘാടക സമിതിക്ക് രൂപം നല്‍കി. കെ. കെ. ഉസ്മാന്‍ ചെയര്‍മാനും ജോപ്പച്ചന്‍ തെക്കെക്കുറ്റ് കണ്‍വീനറുമായിരിക്കും. പതിനഞ്ചോളം രാജ്യങ്ങളില്‍നിന്നുള്ള ഇരുന്നൂറോളം പ്രതിനിധികള്‍ക്കൊപ്പം ഇന്‍‌കാസില്‍ നിന്ന് നൂറോളം പേരും പങ്കെടുക്കും. ഖത്തറില്‍ ഒ ഐ സി സി യുടെ ഭാഗമായ ’ഇന്‍കാസ് ആയിരിക്കും ആതിഥേയ സംഘടന.
കേന്ദ്രമന്ത്രി വയലാര്‍ രവി സമ്മേളനം ഉദ്ഘാടനം ചെയ്യും. വിദേശകാര്യമന്ത്രി എസ്. എം. കൃഷ്ണ, നിയമകാര്യ മന്ത്രി വീരപ്പ മൊയ്ലി, എഐസിസി ജനറല്‍ സെക്രട്ടറി ഓസ്കര്‍ ഫെര്‍ണാണ്ടസ്, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി എന്നിവരെയും കേരളത്തിലെ കോണ്‍ഗ്രസ് എംപിമാരെയും സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.ഒപ്പം പത്മശ്രീ, പ്രവാസി ഭാരതീയ സമ്മാന്‍ ജേതാക്കളായ എം. എ. യൂസഫലി, സി. കെ. മേനോന്‍ , സണ്ണി വര്‍ക്കി, രവി പിള്ള, ഡോ. പി. മുഹമ്മദാലി, ഡോ. എം. അനിരുദ്ധന്‍ ‍, സോമന്‍ ബേബി, ഡോ. ആസാദ് മൂപ്പന്‍ തുടങ്ങിയവരെ സമ്മേളനത്തില്‍ ആദരിക്കും. കലാ-സാംസ്കാരിക പരിപാടികളുമുണ്ടാകും.
’ഇന്‍കാസ് പോലെയുള്ള സംഘടനകള്‍ ഒ ഐ സി സി യുമായി അഫിലിയേറ്റ് ചെയ്താകും പ്രവര്‍ത്തിക്കുക. പേരുമാറ്റം എംബസികളുമായി ബന്ധപ്പെട്ട റജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെ ബാധിക്കുമെന്നതിനാലാണിത്. കാലക്രമേണ എല്ലാ സംഘടനകളും ഒ ഐ സി സി യുടെ കീഴിലാക്കുമെന്നു രമേശ് ചെന്നിത്തല പറഞ്ഞു.
രണ്ടാമത് ആഗോള സംഗമത്തിന്റെ വെബ് സൈറ്റും (www.oiccqatar.org) ചെന്നിത്തല ഉത്ഘാടനം ചെയ്തു.ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സിന്റെ ആദ്യ മെമ്പര്‍ഷിപ്പ് ഫോം ഇന്‍‌കാസ് രക്ഷാധികാരി സി. കെ. മേനോനു നല്‍കി മെമ്പര്‍ഷിപ്പിന്റെ ഉത്ഘാടനവും അദ്ദേഹം നടത്തി.
പ്രവാസി സംഘടനകളുടെ ചുമതലയുള്ള കെപിസിസി സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇവിടെയുണ്ടാകും. ഇദ്ദേഹത്തിനു പുറമെ സംഘാടക സമിതി രക്ഷാധികാരി സി. കെ. മേനോന്‍ ‍, ചെയര്‍മാന്‍ കെ. കെ. ഉസ്മാന്‍ ‍, ജനറല്‍ കണ്‍വീനര്‍ ജോപ്പച്ചന്‍ തെക്കെക്കുറ്റ്, ഇന്‍കാസ് ജനറല്‍ സെക്രട്ടറി മുഹമ്മദലി പൊന്നാനി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

2011, ജനുവരി 17, തിങ്കളാഴ്‌ച

ആയിരത്തിലധികം കബനികളെ താഴ്ന്ന പട്ടികയിലേക്ക് തരം താഴ്ത്തി

നൂര്‍ മുഹമ്മദ് ഒരുമനയൂര്‍
അബുദാബി: തൊഴില്‍ മന്ത്രാലയത്തിന്‍റെ പുതിയ നിയമം നിലവില്‍ വന്നതോടെ യു.എ.ഇ.യിലെ ആയിരത്തിലധികം ചെറുകിട സ്ഥാപനങ്ങളെ മന്ത്രാലയം താഴ്ന്ന പട്ടികയില്‍ ഉള്‍പ്പെടുത്തും.
മൂന്നിലധികം ജീവനക്കാര്‍ ഇല്ലാത്ത സ്ഥാപനങ്ങളെയാണ്  ഇങ്ങനെ തരം തിരിക്കുന്നത് അടുത്ത ജൂലായ്‌ മുതല്‍ പുതിയ സ്ഥാപന പട്ടിക നിലവില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയ അധികൃതര്‍ അറിയിച്ചു. സ്ഥാപനങ്ങളുടെ പ്രവര്‍ത്തന രീതി, തൊഴിലാളികള്‍ക്ക് ശബളം കൊടുക്കുന്ന രീതി കൃത്യത, അവരുടെ താമസ സൗകര്യം സ്വദേശി വല്‍ക്കരണത്തിന് നല്‍കിയ പ്രാധാന്യം എന്നിവ പരിഗണിച്ചാണ് മന്ത്രാലയം സ്ഥാപനങ്ങളെ തരം തിരിക്കുന്നത്. വ്യവസ്ഥകള്‍ കണിശമായി പാലിക്കാന്‍ കഴിയാത്ത കുറഞ്ഞ ജീവനക്കാരുള്ള ചെറുകിട കബനികളെ മന്ത്രാലയം ബി പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒന്ന് മുതല്‍ മൂന്നു വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളെ ഒരേ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. ഈ സ്ഥാപനങ്ങള്‍ നിയമ ലംഘനത്തിന് പിടിക്കപെട്ടാല്‍ കൂടുതല്‍ താഴ്ന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി തരം താഴ്ത്തും. സ്ഥാപനഗ്ല്‍ ഉള്‍പ്പെടുന്ന പട്ടിക പരിശോധിച്ചാണ് മന്ത്രാലയം സ്ഥാപനങ്ങള്‍ മന്ത്രാലയത്തില്‍ അടക്കേണ്ട സുരക്ഷ തുക തിട്ടപെടുത്തുക. മെച്ച പെട്ട പട്ടികയില്‍ കബനികള്‍ സ്ഥാനം പിടിക്കുന്നതോടെ വിസ ഫീസിലും മന്ത്രാലയം ഇളവു നല്‍കും. സ്വദേശി വല്‍ക്കരണം പൂര്‍ണ്ണമായും നിയമം പാലിച്ച കബനികള്‍ക്ക് പുതിയ തൊഴിലാളികളെ കൊണ്ടു വരുന്നതിനു വിസ ലഭിക്കാന്‍ മുന്നൂറു  ദിര്‍ഹം അടച്ചാല്‍ മതി. നിയമ ലംഘനങ്ങള്‍ക്ക് ബ്ലാക്ക് മാര്‍ക്ക് കൂടി നിശ്ചയിച്ചതോടെ സ്വകാര്യ മേഖലയിലെ കബനികള്‍ കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കേണ്ടി വരും

2011, ജനുവരി 15, ശനിയാഴ്‌ച

കൌമാരമേളക്ക് കൊടിയിറങ്ങി; ഇരിങ്ങാലക്കുടയും കുന്നംകുളവും മികവു തെളിയിച്ചു

കെ.എം അക്ബര്‍
പാവറട്ടി: നാലു ദിനരാത്രങ്ങളിലായി പാവറട്ടിയുടെ ആത്മാവില്‍ പെയ്തിറങ്ങിയ തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ കലോല്‍സവത്തില്‍ ഇരിങ്ങാലക്കുടയും കുന്നംകുളവും മികവു തെളിയിച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും യു.പി വിഭാഗത്തിലും ഇരിങ്ങാലക്കുട യഥാക്രമം 639, 218 പോയന്റുകള്‍ നേടിയപ്പോള്‍ 532 പോയന്റ് നേടിയ കുന്നംകുളം ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാമരായി. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍                    
558 പോയന്റ് നേടി തൃശൂര്‍ ഈസ്റ്റ് രണ്ടും 526 പോയന്റ് നേടി തൃശൂര്‍ വെസ്റ്റ് മൂന്നും സ്ഥാനത്തെത്തി. ഹൈസ്കൂള്‍ വിഭാഗത്തില്‍ ഇരിങ്ങാലക്കുട 527 പോയന്റുകള്‍ നേടിയപ്പോള്‍ തൃശൂര്‍ വെസ്റ്റ് 450 പോയന്റ് നേടി. യു.പി വിഭാഗത്തില്‍ 206 പോയന്റേടെ തൃശൂര്‍ ഈസ്റ്റും 203 പോയന്റോടെ തൃശൂര്‍ വെസ്റ്റും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അറബിക് കലോല്‍സവം യു.പി വിഭാഗത്തില്‍ 118 പോയന്റ് നേടി വടക്കാഞ്ചേരി ഒന്നും 106 പോയന്റുകള്‍ വീതം കരസ്ഥമാക്കി കുന്നംകുളവും കൊടുങ്ങല്ലൂരും രണ്ടാം സ്ഥാനം പങ്കിട്ടു. ഹൈെസ്കൂള്‍ വിഭാഗത്തില്‍ വലപ്പാട് 159 പോയന്റ് നേടി ഒന്നും 145 പോയന്റ് നേടി ചാവക്കാട് രണ്ടും സ്ഥാനത്തെത്തി. കൊടുങ്ങല്ലൂരിനാണ് മൂന്നാം സ്ഥാനം. 141 പോയന്റ്. സംസ്കൃതോല്‍സവം യു.പി വിഭാഗത്തില്‍ ഇരിങ്ങാലക്കുട 162 പോയന്റ് നേടി ഒന്നാമതെത്തി. 156 പോയന്റ് നേടിയ തൃശൂര്‍ ഈസ്റ്റ് രണ്ടും 148 വീതം പോയന്റുകള്‍ നേടി ചാവക്കാട്, തൃശൂര്‍ വെസ്റ്റ് ഉപജില്ലകള്‍ മൂന്നാം സ്ഥാനം പങ്കിട്ടു. ഹൈസ്കൂള്‍ വിഭാഗത്തില്‍ 178 പോയന്റ് നേടി ഇരിങ്ങാലക്കുട ഒന്നും 162 പോയന്റ് നേടി ചേര്‍പ്പ് രണ്ടും 158 പോന്റ് നേടി തൃശൂര്‍ വെസ്റ്റ് മൂന്നും സ്ഥാനത്തെത്തി. സമാപന സമ്മേളനം തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ത്രേസ്യാമ റപ്പായി അധ്യക്ഷത വഹിച്ചു. വി കെ ഷാഹുഹാജി, ടി എല്‍ മത്തായി, കടവില്‍ ഉണ്ണി, അഭിനി ശശി, വി എം കരീം, ബേബി ഉഷ കിരണ്‍, സെബി പാലമറ്റം, സിസ്റ്റര്‍ ഹിമാ റോസ്, ലീല കുഞ്ഞപ്പന്‍ സംസാരിച്ചു.

അപ്പീലിന് മേല്‍ക്കൈ; കലാവൈഭവം തലകുനിച്ചു
പാവറട്ടി: തൃശൂര്‍ റവന്യൂ ജില്ലാ കലോത്സവം മൂന്ന് ദിനം പിന്നിട്ടപ്പോള്‍ അപ്പീലുകളുടെ പൂരം. വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലുമായി ഇതുവരെ 108 പരാതികളാണ് ലഭിച്ചിട്ടുള്ളത്. നാടോടിനൃത്ത മത്സര ഫലത്തെ ചൊല്ലിയാണ് അപ്പീലുകളിലധികവും. വിധിനിര്‍ണ്ണയത്തിന്റെ പാകപ്പിഴകളെപ്പറ്റി പരാതികള്‍ ഉയരുമ്പോള്‍ വിദഗ്ദസംഘത്തിന്റെ നേതൃത്വത്തില്‍ പരാതികള്‍ തീര്‍പ്പാക്കുമെന്നാണ് സ്്ംഘാടകരുടെ വാദം.

മൈക്ക് വില്ലനായി, മലയാളനാടകം കോടതി കയറുന്നു
പാവറട്ടി: മൈക്ക് വില്ലനായപ്പോള്‍ ഹയര്‍സെക്കന്ററി വിഭാഗം മലയാളം നാടകം കോടതി കയറുന്നു. മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ഒല്ലൂര്‍ സെന്റ് റാഫേല്‍സ് സി.ജി.എച്ച്.എസ്. സ്കൂള്‍ അധികൃതരാണ് ഫലനിര്‍ണ്ണയത്തിലെ പാകപ്പിഴ ചൂണ്ടിക്കാട്ടി കോടതി കയറാനൊരുങ്ങുന്നത്. രാവിലെ 11.30ന് തുടങ്ങുമെന്നറിയിച്ച നാടകമത്സരം വൈകീട്ട് 6.30നാണ് ആരംഭിച്ചത്. ഫലം വന്നതാകട്ടെ രാത്രി 12.30നും മത്സരത്തില്‍ ഒല്ലൂര്‍ സ്കൂള്‍ അരങ്ങിലെത്തിച്ച 'മുഖംമൂടികള്‍' എന്ന നാടകത്തിന് രണ്ടാം സ്ഥാനമാണ് ലഭിച്ചത്. സമയം ഏറെ വൈകിയതിനാല്‍ ടീം അംഗങ്ങള്‍വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ അപ്പീല്‍ നല്‍കാനെത്തിയപ്പോള്‍ ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അപ്പീല്‍ നല്‍കണമെന്നും ഇനി അതിനു കഴിയില്ലെന്നുമായിരുന്നു അധികൃതരുടെ വാദം.

ലൌലി മികച്ച നടി
പാവറട്ടി: കരുവാത്തി വേഷമിട്ട് അരങ്ങിലെത്തിയ ലൌലി ഹൈസ്കൂള്‍ വിഭാഗം മികച്ച നടിയായി അനീഷ് സംവിധാനം ചെയ്ത മുഖംമൂടികള്‍ എന്ന നാടകമാണ് ലൌലിക്ക് മികച്ച അഭിനേത്രിക്കുള്ള സ്ഥാനം നേടിക്കൊടുത്തത്. സമൂഹത്തിന്റെ വിവിധ തുറകളില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളാണ് നാടകത്തില്‍ മുഖ്യ ചര്‍ച്ചയായത്.

കമല സുരയ്യയെ സ്മരിച്ച് അറബിക് കവിതാലാപനം
പാവറട്ടി: മലയാളത്തിന്റെ പ്രിയ കഥാകാരി കമലാ സുരയ്യയുടെ വിലാപകാവ്യം പാടി ഹൈസ്കൂള്‍ വിഭാഗം അറബിക് കവിതാലാപനത്തില്‍ ജസീലിന് ഒന്നാം സ്ഥാനം. പന്നിത്തടം കോണ്‍കോഡ് ഇംഗ്ളീഷ് എച്ച്.എസ് സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ത്ഥിയായ ഈ പ്രതിഭ തികഞ്ഞ പ്രതീക്ഷയോടെ അക്ഷരനഗരിയിലേക്ക് യാത്രയാകുന്നത്.

പരിശീലകനില്ല; മിമിക്രിയില്‍ ജിറോഷിന് കൂട്ട് 'ഡൊണാള്‍ഡ് ഡക്ക്'
പാവറട്ടി: പരിശീലനകനില്ലാതെ കലോത്സവത്തിനെത്തിയ ജിറോഷിനെ മിമിക്രി മത്സരത്തില്‍ വിജയിയാക്കിയത് 'ഡൊണാള്‍ഡ് ഡക്ക്'. തൃശൂര്‍ ഡോണ്‍ ബോസ്കോ സ്കൂളിലെ വിദ്യാര്‍ത്ഥിയായ ജിറോഷ് പട്ടിക്കാട് പൊ•ണി ഷാനി - ബിജി ദമ്പതികളുടെ മകനാണ്. കാര്‍ട്ടൂണ്‍ ചാനലിലെ ഡൊണാള്‍ഡ് ഡക്കിന്റെ ത•യത്വത്തോടെ അവതരിപ്പിച്ച ജിറോഷ് ബൈക്ക് റേസിങ്ങ്, ടി വി ചാനല്‍ മാറുമ്പോഴുള്ള ശബ്ദവ്യത്യാസം എന്നിവയും മികവുറ്റതാക്കി.

ഖുര്‍ ആന്‍ പാരായണവും അറബിഗാനവും മുര്‍ഷിദിന് സ്വന്തം
പാവറട്ടി: യു.പി. വിഭാഗം ഖുര്‍ആന്‍ പാരായണത്ിതലും അറബിഗാനത്തിലും ഒന്നാം സ്ഥാനം നേടി മുര്‍ഷിദിന് ഡബിള്‍. മുള്ളൂര്‍ക്കര എ.എസ്.എം.എന്‍.എസ്.യു.പി സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിയായ മുര്‍ഷിദ് അറബിക് തര്‍ജമയില്‍ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്്.

കോല്‍ക്കളിയില്‍ കരുത്ത് കാട്ടി കോണ്‍കോഡ്
പാവറട്ടി: ചടുലമായ ചുവടുകള്‍ക്കൊപ്പം കോലുകള്‍ വീശിയടിച്ച് മത്സരാര്‍ഥികള്‍ വേദിയില്‍ അലയൊലകള്‍ തീര്‍ത്ത് കോല്‍ക്കളി മത്സരത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ പന്നിത്തടം കോണ്‍കോഡ് ഇംഗ്ളീഷ് സ്കൂളിന് കിരീടം. കോല്‍ക്കളിയുടെ വായ്ത്താരികള്‍ ദര്‍ശിക്കാനെത്തിയ സദസിനെ ആവേശം കൊള്ളിക്കുന്നതായിരുന്നു ഓരോ ടീമുകളുടെയും പ്രകടനം. കാണികളെ ആവേശക്കൊടുമുടിയിലെത്തിച്ച മത്സരത്തില്‍ മാഹിറും സംഘവും കോണ്‍കോഡിനെ വിജയപീഢത്തിലെത്തിക്കുകയായിരുന്നു. സംസ്ഥാന കലോത്സവത്തില്‍ തുടര്‍ച്ചയായി എടരിക്കോട് സ്കൂളിനെ കോല്‍ക്കളി മത്സരത്തില്‍ വിജയത്തിലെത്തിച്ച ആസിഫ് എടരിക്കോടാണ് കോണ്‍കോഡിന്റെ പരിശീലകന്‍. 

ആദ്യമായെത്തി; ആദ്യസ്ഥാനം നേടി ഹംദ
പാവറട്ടി: ആദ്യമായി മാപ്പിളപ്പാട്ട് മത്സരത്തില്‍ പങ്കെടുക്കാനെത്തിയ ഹംദ റവന്യൂകലോത്സവത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗം മാപ്പിളപ്പാട്ട് മത്സത്തില്‍ ആദ്യസ്ഥാനം നേടി. വടക്കേകാട് ഐ.സി.എ.ഇ.എച്ച്.എസ് സ്കൂളിലെ വിദ്യാര്‍ഥിനിയായ ഹംദ മോയിന്‍കുട്ടി വൈദ്യരുടെ എല്ലാവരും ഉറങ്ങിപ്പോയി എന്ന വരികള്‍ ആലപിച്ചാണ് മാപ്പിളപ്പാട്ടിലെ ജേത്രിയായത്. ഉറുദു പദ്യം ചൊല്ലലില്‍ ഏഴുതവണ റവന്യൂ ജില്ലയില്‍ ഒന്നാം സ്ഥാനക്കാരിയായ ഹംദക്ക് തന്നെ ഇത്തവണത്തേയും ഒന്നാം സ്ഥാനം.

ചേച്ചിയുടെ വഴിയെ ദുര്‍ഗാലക്ഷ്മി
പാവറട്ടി: കാപ്പിരി രാഗത്തില്‍ തന്ത്രികള്‍ മീട്ടിയ ദുര്‍ഗാലക്ഷ്മി ഹൈസ്കൂള്‍ വിഭാഗം വീണവായന മത്സരത്തില്‍ ഒന്നാമതെത്തി ആഥിഥേയരുടെ അഭിമാനമായി. പാവറട്ടി. സി.കെ.സി.ജി.എച്ച്.എസ് സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ത്ഥിനിയായ ഈ താരം കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ രണ്ടാസ്ഥാനം നേടിയിട്ടുണ്ട്. ദുര്‍ഗാലക്ഷ്മിയുടെ ചേച്ചി വിദ്യാലക്ഷ്മി സംസ്ഥാന കലോത്സവത്തില്‍ മൂന്നുതവണ വീണവായന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. ഇക്കഴിഞ്ഞ ഡി-സോണ്‍ കലോത്സവത്തില് വിദ്യാലക്ഷ്മിക്കായിരുന്നു വീണവായന മത്സരത്തില്‍ ഒന്നാം സ്ഥാനം

നാടോടിനൃത്തത്തില്‍ അമൃത
പാവറട്ടി: കഴിഞ്ഞ തവണത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കൈവിട്ടുപോയ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാന്‍ വേദിയിലെത്തിയ അമൃതയുടെ കണക്കുകൂട്ടല്‍ തെറ്റിയില്ല. വാശിയേറിയ നാടോടിനൃത്തത്തില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഒന്നാമതെത്തി അമൃത സംസ്ഥാന കലോത്സവം നടക്കാനിരിക്കുന്ന കോട്ടയത്തേക്ക് പോകാനൊരുങ്ങി. മമ്മിയൂര്‍ എല്‍.എഫ്.സി.ജി.എച്ച്.എസ് സ്കൂള്‍ വിദ്യാര്‍ഥിനിയായ അമൃത 2008ല്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ജേതാവാണ്.

കോടതി ഉത്തരവില്‍ മത്സരിക്കാനെത്തി: നാടോടി മത്സരത്തില്‍ ശരത് ശങ്കറിന് ഇരട്ടിമധുരം
പാവറട്ടി: കോടതി ഉത്തരവിലൂടെ മത്സരിക്കാനെത്തിയ ശരത് ശങ്കറിന് ഇത് ഇരട്ടിമധുരം. തൃശൂര്‍ വെസ്റ്റ് ഉപജില്ലാ ഹൈസ്കൂള്‍ വിഭാഗം നാടോടി മത്സരത്തില്‍ രണ്ടാം സ്ഥാനത്തായിരുന്ന ശരത് ശങ്കര്‍ കോടതി ഉത്തരവിലൂടെയാണ് റവന്യൂ കലോത്സവത്തിനായി പാവറട്ടിയിലെത്തിയത്. എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് സ്കൂളിലെ പത്താംക്ളാസ് വിദ്യാര്‍ഥിയായ ശരത് ശങ്കര്‍ ഉപജില്ലയില്‍ രണ്ടാം സ്ഥാനത്തെത്തിയതോടെ അപ്പീല്‍ നല്‍കിയെങ്കിലും അധികൃതര്‍ അപ്പീല്‍ തളളി. ഇതോടെ കോടതിയെ സമീപിക്കുകയായിരുന്നു.

ദഫ്മുട്ട്: മുല്ലശേരിയുടെ കിരീടത്തിന് നിറം മങ്ങല്‍
പാവറട്ടി: ഹയര്‍സെക്കന്ററി ദഫ്മുട്ട് മത്സരത്തില്‍ മുല്ലശേരി ജി.എച്ച്.എസ്. സ്കൂളിന്റെ വിജയത്തിന് നിറം മങ്ങല്‍. ജഡ്ജ് ഒത്തുകളിച്ചായിരുന്നു മുല്ലശേരിക്ക് ഒന്നാംസ്ഥാനം നല്‍കിയതെന്ന രണ്ടാം സ്ഥാനക്കാരുടെ ആരോപണമാണ് ദഫ്മുട്ട് മത്സരത്തിന്റെ നിറം കെടുത്തിയത്. ജഡ്ജ് വേദിയിലേക്ക് കയറി മുല്ലശേരി ടീമുമായി സംസാരിച്ചുവെന്നാണ് ആരോപണം. എന്നാല്‍ നമ്പര്‍ ധരിക്കാതെ വേദിയില്‍ കയറിയത് ചൂണ്ടിക്കാട്ടാനായിരുന്നു ജഡ്ജ് വേദിയില്‍ കയറിയതെന്നാണ് ജേതാക്കളുടെ വാദം.

2011, ജനുവരി 11, ചൊവ്വാഴ്ച

കുവൈത്ത് കേരള ഇസ് ലാഹി സെന്റര് ഭാരവാഹികള്

കുവൈത്ത്: അബ്ബാസിയ. കുവൈത്ത് കേരള ഇസ് ലാഹി സെന്ററിന്റെ യൂനിറ്റുകളിലെ തിരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങള് പൂര്ത്തിയാതായി സെന്റര് പത്രക്കുറിപ്പില് അറിയിച്ചു. അബ്ബാസിയ ഈസ്റ്റ്, അബ്ബാസിയ വെസ്റ്റ്, അബൂഹലീഫ, കുവൈത്ത് സിറ്റി യൂനിറ്റുകളുടെ പുതിയ ഭാരവാഹികളായി താഴെപ്പറയുന്നവരെ തിരഞ്ഞെടുത്തു.
അബ്ബാസിയ ഈസ്റ്റ്. സൈനുദ്ദീന് തിരൂര് (പ്രസിഡന്റ്), അബ്ദുറസാഖ് കാപ്പാട് (ജനറല് സിക്രട്ടറി), അര്ഷദ് അഹ് മദ് പുളിക്കല് (വൈസ് പ്രസിഡന്റ്),  ഹാഫിദ് സാലിഹ് സുബൈര് ആലപ്പുഴ(ദഅവ), സുനില് ഹംസ എടക്കര (ഫിനാന്സ്), നിസാര് പൂനൂര് (വിദ്യാഭ്യാസം), ഇബ്രാഹിം അബ്ദുല് ഖാദര് (പബ്ലിക്കേഷന്), അബ്ദുസ്സലാം ആലക്കോട്ട് (ലൈബ്രറി), പി.എന്.എം. സുബൈര് കോഴിക്കോട് (ഓഡിയോ വിഷ്വല്), ഖലീല് റഹ് മാന് ടി.പി (ക്രിയേറ്റിവിറ്റി). കൂടാതെ കേന്ദ്രപ്രവര്ത്തക സമിതി അംഗങ്ങളായി പി.എന്.അബ്ദുല് ലത്തീഫ് മദനി, ടി.പി.മുഹമ്മദ് അബ്ദുല് അസീസ്, പി.ടി.അഷ്റഫ് പുത്തൂര് പള്ളിക്കല് എന്നിവരെ തിരഞ്ഞെടുത്തു. കേന്ദ്രപ്രതിനിധികളായ സാദത്തലി കണ്ണൂര്, സുനാഷ് ശുക്കൂര് എന്നിവര് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
അബ്ബാസിയ വെസ്റ്റ്. റഫീഖ് കണ്ണൂക്കര (പ്രസിഡന്റ്) അന് വര് പേരാന്പ്ര (ജനറല് സിക്രട്ടറി), എഞ്ചിനീയര്. സക്കീര് ഹുസൈന് (വൈസ്.പ്രസിഡന്റ്), മന്സൂര്.സി.പി (ദഅവ), ഹാറൂണ് അബ്ദുല് അസീസ് കാട്ടൂര് (ഫിനാന്സ്), കാദര് മാസ്റ്റര് (വിദ്യാഭ്യാസം), കെ.ടി.അമീറുദ്ധീന് ഫാറൂഖ് കോളേജ് (പബ്ലിക്കേഷന്) അബ്ദുല് മജീദ് കൊയിലാണ്ടി (ലൈബ്രറി) സി.പി. ഫസല് ഈരാറ്റുപേട്ട(ഓഡിയോ വിഷ്വല്) നൌഷാദ് പുളിക്കല് (ക്രിയേറ്റിവിറ്റി). കൂടാതെ കേന്ദ്രപ്രവര്ത്തക സമിതി അംഗങ്ങളായി അബ്ദുല് നാസര് കാലടി, എഞ്ചിനീയര് മുദാര് കണ്ണു, താഹിര് അമീന് കാക്കൂര്, അലി അസ്കര് മണ്ണൂര്, ഇഖ്ബാല് കൈപമംഗലം, അബ്ദുല് റസാഖ് പയ്യോളി, കുഞ്ഞു

മുഹമ്മദ് മരക്കാര് ചെമ്മണ്ണൂര്, അബ്ദുല് റഷീദ് തവനൂര് എന്നിവരെ തിരഞ്ഞെടുത്തു. കേന്ദ്ര പ്രതിനിധികളായ ടി.ടി.കാസിം കാട്ടിലപീടിക, ശബീര് നന്തി എന്നിവര് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
അബൂഹലീഫ. ഹുസൈന് മുഹമ്മദ് തടത്തില് (പ്രസിഡന്റ്), ബാബു ശിഹാബ് പറപ്പൂര് (ജനറല് സിക്രട്ടറി), മുഹമ്മദ് മുബാറക് എറണാകുളം (വൈസ് പ്രസിഡന്റ്), അബ്ദുസ്സമദ് പെരിന്തല്മണ്ണ (ദഅവ) ജാഫര് കൊയിലാണ്ടി(ഫിനാന്സ്), ഇബ്രാഹിം നന്തി (വിദ്യാഭ്യാസം), ശൌക്കത്ത്.എം.സി (പബ്ലിക്കേഷന്), സുനീര് കാപ്പാട് (ലൈബ്രറി), എം.സി.ശാനവാസ് (ഓഡിയോ വിഷ്വല്) സമീര് അടൂര് (ക്രിയേറ്റിവിറ്റി). കൂടാതെ കെ.സി.മുഹമ്മദ് നജീബ് എരമംഗലം, മുഹമ്മദ് അന് വര് കാളികാവ്, അബ്ദുല് ഹമീദ് കൊടുവള്ളി, സിദ്ദീഖ് ഫാറൂഖി എന്നിവരെ കേന്ദ്രപ്രവര്ത്തക സമിതി അംഗങ്ങളായി തിരഞ്ഞെടുത്തു. കേന്ദ്ര പ്രതിനിധിളായ മുഹമ്മദ് അസ് ലം കാപ്പാട്, നജീബ് പാടൂര്, കബീര് ബുസ്താനി എന്നിവര് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
കുവൈത്ത് സിറ്റി. കാസിം.ടി.ടി (പ്രസിഡന്റ്), അലാവുദ്ധീന് ചെറുവത്തൂര് (ജനറല് സിക്രട്ടറി) മുഹമ്മദ് സാജിദ് എടവണ്ണ (വൈസ് പ്രസിഡന്റ്), ഹാഷിം അടക്കാനി (ദഅവ), അശ്റഫ് കൊയിലാണ്ടി (ഫിനാന്സ്), അബ്ദുല് അസീസ് ചെണ്ടയാട് (വിദ്യാഭ്യാസം), അബ്ദുള്ള പാറക്കടവ് (പബ്ലിക്കേഷന്), അബ്ദുറഹീം അമരന്പലം (ലൈബ്രറി), ബാദുഷ ചാവക്കാട് (ഓഡിയോ വിഷ്വല്) ജിതിന് റഹ് മാന് കാരപ്പറന്പ് (ക്രിയേറ്റിവിറ്റി). കൂടാതെ കേന്ദ്ര പ്രവര്ത്തക സമിതി അംഗങ്ങളായി മുഹമ്മദ് അസ് ലം കാപ്പാട്, അബ്ദുല് റഹ് മാന്.പി.എന്, ശംസുദ്ദീന് കാട്ടിലപീടിക, അബ്ദുല് നാസര് മുണ്ടേങ്ങര എന്നിവരെ തിരഞ്ഞെടുത്തു. കേന്ദ്ര പ്രതിനിധികളായ എന്.കെ.അബ്ദുല് സലാം, മുഹമ്മദ് അബ്ദുള്ള കാഞ്ഞങ്ങാട് എന്നിവര് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

xxxxxxxxxxx

2011, ജനുവരി 8, ശനിയാഴ്‌ച

വെസ്റ്റ്‌ ഏഷ്യന്‍ ചാമ്പ്യന്‍മാര്‍ ഈസ്റ്റ് ഏഷ്യന്‍ ചാമ്പ്യന്‍മാര്‍ക്കു കീഴടക്കി

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഇന്ന് (ശനി) നടന്ന ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഏഷ്യന്‍ചാമ്പ്യന്മാരായ കുവൈത്ത്‌ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഈസ്റ്റ് ഏഷ്യന്‍ചാമ്പ്യന്മാരായ ചൈനയില്‍ നിന്ന് തോല്‌വി ഏറ്റുവാങ്ങി. അല്‍ ഖറാഫാ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കുവൈത്തിനു കാണികളുടെ പിന്തുണയുണ്ടായിരുന്നെങ്കിലും അതൊന്നും തുണയായില്ല.
രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. കളിയുടെ 58 ആം മിനിറ്റില്‍ ലിന്‍പെന്‍‌ഗാണ്‌ ആദ്യം വല കുലുക്കിയത്. 67 ആം മിനിറ്റില്‍ ഹുഹോസന്‍‌ഗ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.നാളെ രണ്ട് കളികളാണ്‌ നടക്കുന്നത്.
സൗദി, സിറിയ, ജോര്‍ദാന്‍ ‍, ജപ്പാന്‍ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് 'ബി'യിലെ ആദ്യ മത്സരങ്ങളാതിത്.ആദ്യ മത്സരത്തില്‍ ജപ്പാന്നും ജോര്‍ദാനുമേറ്റുമുട്ടുന്നു.രണ്ടാം മത്സരത്തില്‍ കഴിഞ്ഞ സീസണിലെ റണ്ണറപ്പായ സൗദിയും സിറിയയുമാണ്‌ ഏറ്റുമുട്ടുന്നത്.

കേരള സ്റ്റുഡന്‍സ് കോണ്‍ഫ്രന്‍സ് ള്‍ഫിലെങ്ങും സമ്മേളന പ്രതീതി

ദുബൈ: കേരള നദ് വത്തുല്‍ മുജാഹിദീന്റെ പോഷകസംഘടനയായ എം.എസ്.എമ്മിന്റെ.സംഘാടനത്തില്‍ വെള്ളിയാഴ്ച കോട്ടക്കലില്‍ (മലപ്പുറം) തുടങ്ങിയ കേരളസ്റ്റുഡന്‍സ് കോണ്‍ഫ്രന്‍സ് കാണാന്‍ ള്‍ഫിലുള്ള മിക്ക ഇസ്ലാഹിസെന്ററുകളിലും ബി•് സ്ക്രീനുകളാണു ഒരുക്കിയത്. യു.എ.ഇ.യില്‍ ഇസ്ലാഹി സെന്റര്‍ ഐ.ടി.സെക്രട്ടറി നസീര്‍ പി.എ.യുടെ നേത്യ്തത്തില്‍ യൂനിററുകളില്‍ ബി•് സ്ക്രീന്‍ ഒരുക്കി. അല്‍ഖൂസ്, ദേര ബര്‍ദുബൈ, ഖിസൈസ്, ഫുജൈറ, അബുദാബി തുടങ്ങിയ ഇന്ത്യന്‍ ഇസ്ലാഹി സെന്ററുകളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ നല്ല പ്രേക്ഷകരാണു സമ്മേളന തത്സമയ സം പ്രേക്ഷണം കാണാന്‍ എത്തിയത്.
സ ഊദി അറേബ്യയില്‍ ജുബൈല്‍, റിയാദ്, ദമാം, അല്‍കൊബാര്‍, ജിദ്ദ, യാംബു, മക്ക, മദീന, ഖഫ്ജി, ഖമീസ്, മുഷൈത്ത്, അല്‍ഖര്‍ജ്, ജീസാന്‍, ബുറാദ തുടങ്ങിയ ഇസ്ലാഹിസെന്ററുകളിലും സമ്മേളനം കാണാനുള്ള സൌകര്യങ്ങള്‍ ഒരുക്കിയിരുന്നു.
കുവൈറ്റില്‍ കേരള ഇസ്ലാഹി  സെന്റര്‍ പബ്ലിക് റിലേഷന്‍സ് സെക്രട്ടറി അസ്ലം കാപ്പാട് നേത്യത്വം നല്‍കി. ഫര്‍വാനിയî, ഫഹാഹീല്‍, അബ്ബാസിയî, ഹസാവിയî, സിറ്റി തുടങ്ങി സ്ഥലങ്ങളിലും സമ്മേളനം വീക്ഷിക്കുവാന്‍ സംവിധാനമൊരുക്കി. ഖത്വര്‍, ബഹറിന്‍, ഒമാന്‍ തുടങ്ങിയ •ള്‍ഫ് രാജ്യങ്ങളിലും സമ്മേളനം വീക്ഷിക്കുവാന്‍ നിരവധി പേര്‍ ഇസ്ലാഹി സെന്ററുകളില്‍ എത്തി.
ഒാണ്‍ലൈനില്‍ സമ്മേളനന•രിയില്‍ നിന്ന് ഓണ്‍ലൈന്‍ സംവിധാനമൊരുക്കാന്‍ എം.എസ്.എം. ഐ.ടി. വിഭാ•ത്തിന്റെ നേത്യ്ത്വത്തില്‍ പതിനഞ്ചോളം ഐ.ടി.എഞ്ചിനീയേര്‍മാര്‍ക്കാണു ചുമതലയുള്ളത്.
ഇന്നാണു (ഞായര്‍) സമാപനം. വൈകുന്നേരം നടക്കുന്ന സമാപനസമ്മേളനം കുവൈറ്റ് മതകാര്യവകുപ്പ് അണ്ടര്‍ സെക്രട്ടറി ശൈഖ് ഇബ്രാഹിം അഹമ്മദ് സ്വാലിഹ് ഉത്ഘാടനം ചെയîും. ദുബായ് •വണ്‍മന്റ് ഉപദേശകവിഭാ•ം ഡയരക്ടര്‍ ശൈഖ് മുഹമ്മദ് സുഹൈല്‍ അല്‍ മുഹൈരി മുഖ്യാതിഥിയായിരിക്കും.  ദുബൈ ഹോളിഖുര്‍ ആന്‍ സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ ശൈഖ് സ്വലാഹ് അബ്ദുറഹ്മാന്‍ അല്‍ മുഖയîിത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയില്‍ ഉന്നതവിജയനേടിയവര്‍ക്ക് അവാര്‍ഡ് വിതരണം ചെയîും. പാലോളി മുഹമ്മദ് കുട്ടി (തദ്ദേശ സ്വയം ഭരണമന്ത്രി), രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, അഡ്വ: പി.എം.എ.സലാം എം.എല്‍.എം, ടി.പി.അബ്ദുല്ലക്കൊയ മദനി, എം.മുഹമ്മദ് മദനി, സയîദ് മുഹമ്മദ് ശാക്കിര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.ഡോ. അലി അജ്മാന്‍, എ. പി. ശംസുദ്ദീന്‍,  വി.കെ. സകരിയî, സി. ടി. ബഷീര്‍ തുടങ്ങിവര്‍ പ്രസീഡിയം അലങ്കരിക്കും. കുഞ്ഞിമുഹമദ് പരപ്പൂര്‍, മായന്‍ കുട്ടി മേത്തര്‍, ഹുസൈന്‍ സലഫി, ടി. കെ. അഷ്റഫ് എന്നിവരാണു സമാപന പ്രഭാഷണങ്ങള്‍ നടത്തുന്നവര്‍.
എന്‍.ആര്‍. ഐ. പാരന്റ് കമ്മ്യകൂണ്‍,  എഡ്യക്കൂക്കെഷണല്‍ ട്രയ്നീ മീറ്റ്, പ്രവാചകനെ അറിയാന്‍, റിസര്‍ച്ച് സ്റ്റുഡന്‍സ് കൊണ്‍ക്ലേവ്, ഫോറിന്‍ സ്റ്റുഡന്‍സ് •ാതറിം•് എന്നീ സെഷനുകളും ചരിത്രസമ്മേളനവും ഇന്ന് നടക്കും.

ആര്‍ എസ് സി ഖത്തര്‍ ദോഹ സോണിന് പുതിയ നേതൃത്വം


ദോഹ: വഴി മാറി ചിന്തിക്കുന്ന യുവ ചേതനകളെ പൈതൃകത്തിന്റേയും നാഗരികതയുടേയും ഉള്‍ക്കരുത്തില്‍ നേര്‍ വിചാരത്തിലേക്ക് ചിന്തിപ്പിക്കുവാനും വഴി നടത്താനും വിദേശ നാടുകളില്‍ പ്രവര്‍ത്തിക്കുന്ന രിസാല സ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) എന്ന ധര്‍മ്മ ധ്വജ വാഹക സംഘം വളരെ ശക്തവും സ്തുത്യര്‍ഹവുമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രവാസി ജന മനസ്സുകളില്‍ ഇടം നേടി പാരമ്പര്യത്തിന്റെ കരുത്തുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
ഒറ്റപ്പെടുന്നവനെ ചെന്നായ പിടിക്കും, ധര്‍മ്മ പക്ഷത്ത് സംഘം ചേരുക എന്ന കാലിക പ്രസക്തമായ പ്രമേയവുമായി സംഘടന നടത്തുന്ന കാമ്പയിന്റ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തോടെ ആര്‍ എസ് സി ദോഹ സോണ്‍ ഘടകത്തിന്ന് പുതിയ നേതൃത്വം നിലവില്‍ വന്നു. കാലൂഷ്യം ഇരുള്‍ വിരിച്ച നാളെയുടെ ഇട വഴികളില്‍ കാലിടറാതെ രണ്ട് വര്‍ഷക്കാലം സംഘടനയെ നയിക്കാന്‍ പുതിയ നേതൃത്വം നിലവില്‍ വന്നു. മൂസ മിസ്ബാഹി പൊന്‍മള ചെയര്‍മാനായും വൈസ് ചെയര്‍മാന്‍മാരായി മുനീര്‍ മാട്ടൂല്‍, മുഹമ്മദ് മുസ്ലിയാര്‍ തിരുവള്ളൂര്‍ ജനറല്‍ കണ്‍വീനറായി ബഷീര്‍ വടക്കൂട്ട് ജോയിന്റ് കണ്‍വീനര്‍മാരായി ശഫീര്‍ പൊടിയാടി, ഹബീബുറഹ്മാന്‍ മാട്ടൂല്‍ ട്രഷററായി സൂപ്പി വാണിമേല്‍ എന്നിവരേയും തെരഞ്ഞെടുത്തു. ഐ സി എഫ് ദോഹ സെന്‍ട്രല്‍ സെക്രട്ടറി ഐ. പി ഹമീദ് യോഗം ഉത്ഘാടനം ചെയ്തു. ആര്‍ എസ് സി ഖത്തര്‍ നാഷണല്‍ ഇലക്ഷന്‍ ചീഫ് സത്താര്‍ ആലുവ പ്രഭാഷണം നടത്തി. ആര്‍ എസ് സി ഖത്തര്‍ നാഷണല്‍ പ്രതിനിധി നൌഷാദ് അതിരുമട തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ആത്മീയ കുടുംബം എന്ന വിഷയത്തില്‍ മജീദ് ബുഖാരി ക്ളാസ്സെടുത്തു. ആര്‍ എസ് സി ഗള്‍ഫ് ചാപ്റ്റര്‍ പ്രതിനിധി ശരീഫ് കാരശ്ശേരി, മുഹ്യദ്ധീന്‍ സഖാഫി പൊന്‍മള, സിദ്ധീഖ് കരിങ്കപ്പാറ, അബ്ദുല്‍ ജലീല്‍ ഇര്‍ഫാനി സംബന്ധിച്ചു. മൂസ മിസ്ബാഹി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജവാദ് സഖാഫി സ്വാഗതവും ബഷീര്‍ വടക്കൂട്ട് നന്ദിയും പറഞ്ഞു.

പുതിയ തൊഴില്‍ നിയമങ്ങള്‍ ഇന്ത്യക്കാര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണം

നൂറു മുഹമ്മദ്     ഒരുമനയൂര്‍
അബുദാബി: യു.എ.ഇ.യില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രക്യാപിച്ച പുതിയ തൊഴില്‍ നിയമങ്ങള്‍ പ്രവാസികളില്‍ സമ്മിശ്ര പ്രതികരണമാണ് സൃഷ്ട്ടിച്ചത്. തൊഴില്‍ രംഗത്തെ പുതിയ നിയമങ്ങള്‍ പൊതുവേ ആശ്വാസമാകുമ്പോള്‍  പഴയ തലമുറ മടക്കയാത്രക്കുള്ള തയ്യാറെടുപ്പിലാണ്. സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ലിമിറ്റഡ കബനികളിലെ നൂറുകണക്കിന് ഉദ്യോഗസ്ഥരാണ് പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്നത്. തൊഴില്‍ നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വന്നതും സ്വദേശി  വല്‍ക്കരണം എല്ലാ മേഖലകളിലും ശക്തമായതും പ്രവാസികളുടെ മടക്കത്തിനു ആക്കം കൂട്ടി. എന്നാല്‍ ചുരുക്കം ചില സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പുതിയ വര്‍ഷം വന്‍ ആനുകൂല്യങ്ങളാണ് നല്‍കിയത്.

പ്രായ പരിധി മൂലവും തൊഴില്‍ തസ്തികകള്‍ ഇല്ലാതാകുന്നത് മൂലവും നിശ്ചയിക്കപെട്ട ജോലിയില്‍ മികവു നല്‍കാത്ത നൂറുകണക്കിന് തൊഴിലാളികളെ പ്രമുഖ ടെലികോം കബനി വിവിധ എമിരേറ്റുകളില്‍ നിന്നായി ഈ മാസം പിരിച്ചു വിട്ടു. കബനിയുടെ മൊത്തം വാര്‍ഷീക വരുമാനത്തില്‍ വന്‍കുറവ് വന്നതിനാല്‍ കൊല്ലത്തില്‍ ഒന്ന് മുതല്‍ മൂന്നു തവണ വരെ ബോണസ് നല്‍കിയിരുന്ന കബനി കഴിഞ്ഞ ഒന്ന് രണ്ടു ബോനസ്സുകള്‍ നല്‍കുന്നത് നിര്‍ത്തി വച്ചിരിക്കയാണ്. ടെലകോം  കബനികളില്‍ നിന്നും ഒഴിവാക്കിയത്തില്‍ ഭൂരിഭാഗവും 55 വയസ്സിനു മുകളില്‍ ഉള്ളവരാണ്, മിക്ക സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇപ്പോള്‍ പ്രധാന തസ്തികള്‍ ഒഴികെ ബാക്കി എല്ലാ ജോലികളും ഇപ്പോള്‍ "മാന്‍ പവര്‍ സപ്ലെയ്സ്" എന്ന ചുരുക്കപേരില്‍ അറിയപെടുന്ന സ്വകാര്യ തൊഴില്‍ കബനികളെയാണ് ഏല്‍പ്പിക്കുന്നത് ഇവരാകട്ടെ ജോലി സ്ഥലത്ത് തൊഴിലാളികളെ പരമാവധി തൊഴില്‍ ചൂഷണത്തിന് ഇരയാക്കുകയും ശബളവും മറ്റു ആനുകൂല്യങ്ങളും വളരെ ചുരുക്കത്തിലാണ് കൊടുക്കുന്നത്. കബനികളില്‍ നിന്നും വന്‍തുക ഓരോ തൊഴിലാളികളുടെ പേരില്‍ മാന്‍പവര്‍ കബനികള്‍ വസ്സൂലാക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്നതാകട്ടെ തുച്ചമായ വേതനവും. അതിനിടെ പുതിയ ശബള വ്യവസ്ഥ കാരണം നാമമാത്രമായ ശബളം നല്‍കി തൊഴിലാളികളെ ചൂഷണം ചെയ്തിരുന്ന ചില കബനികള്‍ക്ക് ആവശ്യത്തിനു ജീവനക്കാരെ ലഭിക്കാത്തത് ഈ കബനികളെ പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്. 

ഇങ്ങനെ യുള്ള കബനികള്‍ക്ക്  സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്വകാര്യ ഓയില്‍ കബനികള്‍, എന്നിവയില്‍ ലഭിച്ചിരുന്ന കരാറുകള്‍ റദ്ദക്കപെടുകയോ നഷ്ടപെടുകയോ ചെയ്തിടുന്ദ്, ചില ഓയില്‍ കബനികളില്‍ കരാര്‍ കബനിക്ക് കൊടുക്കുന്ന തുകയില്‍ നിന്നും തൊഴിലാളികള്‍ക്ക് കിട്ടേണ്ട ശബളവും മറ്റു ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് നല്‍കിയിട്ടേ ബാക്കി തുക നല്‍കുകയുള്ളൂ ഇതും കബനികള്‍ക്ക് അടിയായിട്ടുന്ദ്. ജോലി സ്ഥിരതയുണ്ടായിരുന്ന തൊഴിലാളികളെ ഒഴിവാക്കി കരാര്‍ കബനികള്‍ക്ക് പുറം കരാര്‍ കൊടുത്ത കബനികളില്‍ കബനികളുടെ പ്രാമുഖ്യം അനുസരിച്ചുള്ള ജോലി വേഗത കിട്ടാതെ വന്നതും പുറം കരാറില്‍ എത്തുന്ന തൊഴിലാളികളികളെ കബനികള്‍ ദിവസം തോറും മാറ്റുന്നതും ചില കാറ്റഗറിയില്‍ തൊഴിലാളികള്‍ക്ക് സ്ഥിരത ഉറപ്പു വരുത്തുവാന്‍ സഹായിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ പ്രവാസികാര്യ മന്ത്രിയായി വന്ന വയലാര്‍ രവി കൊണ്ടു വന്ന ഇന്ത്യന്‍ തൊഴില്‍ കുടിയേറ്റ നിയമം മൂലം മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് തോഴിലന്യേഷകര്‍ക്കാണ് തൊഴില്‍ ചൂഷണത്തില്‍ നിന്നും മോചിതരായിട്ടുള്ളത്, തൊഴില്‍ കരാറുകളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ശബള പരിധിയും ലേബര്‍ കൊണ്ട്രക്ടുകളും പരിധി ലങ്ഘിക്കുന്നില്ല എന്നുള്ളതും സര്‍ക്കാരിന്‍റെ വന്‍ വിജയമാണ്. ഇതുകാരണം ഇന്ത്യന്‍ തൊഴിലാളികളെ ആവശ്യത്തിനു ലഭിക്കാത്തത് കരാര്‍ കബനികളെ പ്രതി സന്ധികളില്‍ അകപെടുതിയിട്ടുന്ദ്. ജോലികളില്‍ മികവു പ്രകടിപ്പിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളെ മാത്രം ആവശ്യപ്പെടുന്ന കബനികള്‍ ഇപ്പോള്‍ യു.എ.ഇ.യില്‍ കൂടിവരികയാണ്. പുതിയ വര്‍ഷത്തില്‍ സമൂലമായ മാറ്റം ദ്രിശ്യമല്ലങ്കിലും വരും നാളുകളില്‍ എന്ത് സംഭവിക്കുമെന്ന് വിദഗ്തര്‍ക്ക് ഏകാഭിപ്രായമില്ല

വളര്‍ത്തു മൃഗങ്ങളെ പൊതു സ്ഥലത്ത് കൊണ്ടുവരുന്നതിന് അബുദാബി നഗരസഭ നിരോധനം ഏര്‍പ്പെടുത്തി

നൂറു മുഹമ്മദ്     ഒരുമനയൂര്‍
 അബുദാബി: പൊതു ജനാരോഗ്യം മുന്‍ നിറുത്തി അബുദാബി നഗര സഭ  വളര്‍ത്തു മൃഗങ്ങളെ പൊതു സ്ഥലങ്ങളില്‍ കൂടെ കൊണ്ടു വരുന്നതിനു വിലക്ക് ഏര്‍പ്പെടുത്തി. പ്രധാനമായും വളര്‍ത്തു നായ്ക്കള്‍ക്കും പട്ടികള്‍ക്കുമാണ് നിരോധനം ബാധകമാകുന്നത്,   അബുദാബിയിലെ മാളുകളിലും പാര്‍ക്കുകളിലും സ്വിമ്മിംഗ് ബീച്ചുകള്‍, സ്വിമ്മിംഗ് പൂളുകള്‍, അടച്ചു കെട്ടുള്ളതോ  തുറസായതോ ആയ ഫാമിലി പാര്‍ക്കുകള്‍, ഷോപ്പിംഗ്‌ സെന്റെറുകള്‍, റെസ്റ്റോരറന്‍റെകള്‍ എന്നിവടങ്ങളിലാണ്  നിരോധനം ഏര്‍പ്പെടുത്തിയത്. കൂടാതെ റോഡു വക്കിലും ഗാര്‍ഡ്നുകളിലും  നടപ്പാതകളിലും വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളുടെ അവശിശ്ട്ടങ്ങള്‍ തള്ളുന്നതിനും നിരോധനനം കൊണ്ടു വന്നിട്ടുണ്ട്. ഇത് കണ്ടെത്തിയാല്‍ ഉടമസ്ഥന് കനത്ത പിഴയാണ് ലഭിക്കുക കൂടാതെ മൃഗങ്ങളെ പിടിച്ചെടുക്കാനും സാധ്യതയുണ്ട്, മൃഗങ്ങളെ വളര്‍ത്തുന്നവര്‍ വെറ്റിനറി അധികാരികളില്‍ നിന്നും സമ്മത പത്രം വാങ്ങിയിരിക്കണം യഥാ സമയങ്ങളില്‍ അവക്കുള്ള പ്രതിരോധ കുത്തി വെപ്പുകള്‍ എടുക്കണമെന്നും പബ്ലിക് ഹെല്‍ത്ത് ഡിപ്പര്ട്ടുമെന്റ്റ് ഡയറക്ടെര്‍ ഖലീഫ മുഹമ്മദ്‌ അല്‍ രുമൈതി അറിയിച്ചു

വിസ്‌മയമൊരുക്കി ഏഷ്യന്‍ കപ്പിനു തുടക്കമായി

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: വിസ്മയ കാഴ്‌ച്ചയൊരുക്കി ഏഷ്യന്‍ കപ്പ് ഫുട്ബോളിനു തുടക്കമായി. ദോഹയിലെ ഖലീഫ ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ ഫുട്ബാള്‍ മഹോത്സവത്തിന് ഇന്ന് വൈകീട്ട് തിരശീല ഉയര്‍ന്നു.വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകള്‍ക്കാണ്‌ ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.ഉദ്ഘാടനച്ചടങ്ങുകള്‍ ഖത്തറിന്റെ കായികചരിത്രത്തില്‍ അവിസ്മരണീയ സംഭവമാക്കാന്‍ സംഘാടകസമിതിക്ക് കഴിഞ്ഞു.
ആതിഥേയരാഷ്ട്രമായ ഖത്തര്‍ , കുവൈത്ത്, ചൈന, ഉസ്‌ബെക്കിസ്ഥാന്‍ , സൗദി അറേബ്യ, സിറിയ, ജോര്‍ദാന്‍ ‍, ജപ്പാന്‍ ‍, ദക്ഷിണകൊറിയ, ഇന്ത്യ, ബഹ്‌റൈന്‍ ‍, ആസ്‌ത്രേലിയ, ഇറാഖ്, ഉത്തരകൊറിയ, യു എ ഇ, ഇറാന്‍ എന്നിങ്ങനെ പതിനാറ് ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കുന്നത്.
നാല് ടീമുകള്‍ വീതം നാല് ഗ്രൂപ്പുകളിലായി പ്രാഥമികറൗണ്ട് മത്സരിക്കും. ഏഷ്യാ കപ്പ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ചാമ്പ്യന്‍ഷിപ്പായി മാറുമെന്ന് പ്രവചിക്കപ്പെട്ട ദോഹ എഡിഷനിലെ മത്സരങ്ങള്‍ അഞ്ച് സ്റ്റേഡിയങ്ങളിലായിട്ടാണ് നടക്കുന്നത്. ഉദ്ഘാടന, സമാപനച്ചടങ്ങുകള്‍ നടക്കുന്ന ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, അല്‍സാദ് സ്റ്റേഡിയം, അല്‍ ഖറാഫ സ്റ്റേഡിയം, അല്‍ റയാന്‍ സ്റ്റേഡിയം, ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നിവയാണ് കളികള്‍ നടക്കുന്ന സ്റ്റേഡിയങ്ങള്‍ .
ഗ്രൂപ്പില്‍ കളിക്കുന്ന ടീമുകള്‍ : -
ഗ്രൂപ്പ് എ: ഖത്തര്‍ ‍, കുവൈറ്റ്, ചൈന, ഉസ്‌ബെക്കിസ്ഥാന്‍
ഗ്രൂപ്പ് ബി: സൗദി, സിറിയ, ജോര്‍ദാന്‍ ‍, ജപ്പാന്‍
ഗ്രൂപ്പ് സി: ദക്ഷിണകൊറിയ, ഇന്ത്യ, ബഹ്‌റിന്‍ ‍, ഓസ്‌ട്രേലിയ
ഗ്രൂപ്പ് ഡി: ഇറാഖ്, ഉത്തരകൊറിയ, യുഎഇ, ഇറാന്‍
മത്സരക്രമങ്ങള്‍ :-
7. ഖത്തര്‍ ‍-ഉസ്‌ബെക്കിസ്ഥാന്‍
8. കുവൈറ്റ്-ചൈന
9. ജപ്പാന്‍ ‍-ജോര്‍ദാന്‍ , സൗദി-സിറിയ
10. ഇന്ത്യ-ഓസ്‌ട്രേലിയ, ദക്ഷിണകൊറിയ-ബഹ്‌റിന്‍
11. ഉത്തരകൊറിയ-യുഎഇ, ഇറാഖ്-ഇറാന്‍
12. ചൈന-ഖത്തര്‍ ‍, ഉസ്‌ബെക്കിസ്ഥാന്‍ ‍-കുവൈറ്റ്.
13. സിറിയ-ജപ്പാന്‍ , ജോര്‍ദാന്‍ ‍-സൗദി
14. ബഹ്‌റിന്‍ -ഇന്ത്യ, ഓസ്‌ട്രേലിയ-ദക്ഷിണകൊറിയ
15. ഇറാന്‍ ‍-ഉത്തരകൊറിയ, യുഎഇ-ഇറാഖ്
16. ഖത്തര്‍ ‍-കുവൈത്ത്, ചൈന- ഉസ്‌ബെക്കിസ്ഥാന്‍
17. ജോര്‍ദാന്‍ -സിറിയ, സൗദി-ജപ്പാന്‍
18. ഓസ്‌ട്രേലിയ-ബഹ്‌റിന്‍ ‍, ഉത്തരകൊറിയ-ഇന്ത്യ
19. യുഎഇ-ഇറാന്‍ ‍, ഇറാഖ്-ഉത്തരകൊറിയ.
ക്വാര്‍ട്ടര്‍ - 21, 22 സെമി - 25 ഫൈനല്‍ - 29

കങ്കാരുപടയോ? ആനപടയോ ?ആരു ജയിക്കും!

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: ജനുവരി പത്താം തിയതി വൈകീട്ട് ഖത്തര്‍ സമയം 4.15 ന്‌ ഖത്തറിലെ അല്‍ സദ്ദ് സ്റ്റേഡിയത്തില്‍ ആനപടയും കങ്കാരുപടയും മുഖാമുഖം വരുമ്പോള്‍ ജയം ആര്‍ക്കായിരിക്കും?.നീണ്ട 26 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യ ഏഷ്യന്‍ കപ്പില്‍ കളിക്കാന്‍ യോഗ്യത നേടിയെത്തിയത് സിംഹക്കൂട്ടിലേക്കാണ്‌. ഓസീസും ദക്ഷിണ കൊറിയയും ബഹ്റൈനും ഉള്‍പ്പെടുന്ന ഗ്രൂപ്പിലും.
1964ലായിരുന്നു അരങ്ങേറ്റം കുറിച്ച ഇന്ത്യന്‍ ടീമിന്റെ മൂന്നാമൂഴമാണിത്.ആദ്യ അരങ്ങേറ്റത്തില്‍ റണ്ണര്‍ അപ്പായെങ്കിലും പിന്നീട് 84ല്‍ വീണ്ടും അവസരം ലഭിച്ചപ്പോള്‍ പ്രാഥമിക റൗണ്ട് പോലും കടക്കാതെ പുറത്തായി. ഇംഗീഷുകാരനായ കോച്ച് ബോബ് ഹൂട്ടന്റെ പരിശീലനത്തിന്റെ മികവിലാണ് ഇക്കുറി ഇവിടെയെത്തിയിരിക്കുന്നത്. അതിന്നാല്‍ തന്നെ ഏറെ പ്രതീക്ഷകളും അത്രക്ക് തന്നെ സമ്മര്‍ദങ്ങളോടെയുമാണ് ടീം ദോഹയിലെത്തിയിരിക്കുന്നത്.
ഖത്തര്‍ ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി 23 അംഗ ടീമിനെയാണ് ഇന്ത്യ അണിനിരത്തുന്നത്. ഏഷ്യന്‍ റാങ്കിങില്‍ ഒന്നാം നമ്പര്‍ ടീമായ ആസ്‌ട്രേലിയക്കും മൂന്നാം ടീമായ ദക്ഷിണ കൊറിയക്കും ഏഴാം ടീമായ ബഹ്‌റൈനുമൊപ്പം 'സി' ഗ്രൂപ്പിലാണ് 23 ആം നമ്പറായ ഇന്ത്യയെങ്കിലും ഇന്ത്യ പത്താം തിയതി ഓസ്ട്രേലിയയെ നേരിടും. 14ന് ബഹ്റൈനുമായും 18ന് ദക്ഷിണ കൊറിയയുമായുമാണ് ഇന്ത്യയുടെ മറ്റു മല്‍സരങ്ങള്‍ .
പരിശീലനത്തിന്റെ ഭാഗമായി യു.എ.ഇയില്‍ കളിച്ച ആറ് മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യന്‍ ടീമിന് ജയിക്കാനായത്. ഒന്നില്‍ സമനിലയും നേടി. ബാക്കിയെല്ലാറ്റിലും തോല്‍‌വി ഏറ്റുവാങ്ങി.പരിക്ക് മൂലം മികച്ച താരങ്ങള്‍ കളിക്കാനിറങ്ങാത്തതും ഇറങ്ങിയവര്‍ ഫോമിലെത്താഞ്ഞതുമാണ് പരാജയങ്ങള്‍ക്ക് കാരണമായത്. പരിശീലനത്തിന്റെ അവസാന നാളുകളില്‍ മികച്ച താരങ്ങളെല്ലാം പരിക്കില്‍ നിന്ന് മുക്തരായി ഫോമിലേക്ക് തിരികെയെത്തിയിട്ടുണ്ടെന്നും ഇത് ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും കോച്ച് ബോബ് ഹൂട്ടന്‍ പറഞ്ഞു.
2008ല്‍ ആതിഥേയത്വം വഹിച്ച എ.എഫ്.സി ചാലഞ്ച് കപ്പില്‍ ചാമ്പ്യന്മാരായത് വഴിയാണ് ഇന്ത്യക്ക് ഏഷ്യന്‍ കപ്പില്‍ കളിക്കാന്‍ യോഗ്യത നേടാനായത്. താജികിസ്താന്‍ ‍, തുര്‍ക്‌മെനിസ്താന്‍ ‍, അഫ്ഗാനിസ്താന്‍ എന്നീ ടീമുകളടങ്ങുന്ന ഗ്രൂപ്പില്‍നിന്ന് സെമിയില്‍ കടന്ന ഇന്ത്യ, 82ആം മിനിറ്റില്‍ സുനില്‍ ഛേത്രി നേടിയ ഏക ഗോളിന്റെ മികവില്‍ മ്യാന്‍മറിനെ പരാജയപ്പെടുത്തിയാണ് കലാശക്കളിക്ക് അര്‍ഹരായത്. പ്രാഥമിക റൗണ്ടില്‍ സമനിലയില്‍ തളച്ച താജികിസ്താനെ ദല്‍ഹി അംബേദ്കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് നിഷ്പ്രയാസം മറികടന്നാണ് എ.എഫ്.സി ചാലഞ്ച് കപ്പും അതുവഴി ഏഷ്യന്‍കപ്പ് യോഗ്യതയും ഇന്ത്യ നേടിയത്.
മലയാളി താരം എന്‍.പി. പ്രദീപ്, സ്റ്റീവന്‍ ഡയസ്, ക്ലൈമാക്‌സ് ലോറന്‍സ്, റെനഡി സിങ്, മെഹ്‌റാജുദ്ദീന്‍ വാദൂ, ക്ലിഫോര്‍ഡ് മിറാന്‍ഡ എന്നിവരാണ് മധ്യനിര തന്ത്രങ്ങള്‍ക്ക് കരുത്ത് പകരാനായുള്ളത്. സുര്‍കുമാര്‍ സിങ്, ഗൗര്‍മാംഗി സിങ്, അന്‍വന്‍ അലി, മഹേഷ് ഗാവ്‌ലി, സഈദ് റഹിം നബി, ദീപക് മൊണ്ഡല്‍, എന്‍.എസ്. മഞ്ജു, രാകേഷ് മാസിഗ്, ഗോവിസിങ് എന്നിവരാണ് പ്രതിരോധ നിരക്കാരുടെ ലിസ്റ്റിലുള്ളത്. ഇതില്‍ പരിചയ സമ്പന്നര്‍ക്കായിരിക്കും അന്തിമ ഇലവന്‍ നിര്‍ണയിക്കുന്നതില്‍ കോച്ച് ഹൂട്ടന്‍ മുന്‍തൂക്കം നല്‍കാന്‍ സാധ്യത.
അമേരിക്കന്‍ ക്ലബായ കന്‍സാസ് സിറ്റിയുടെ താരം സുനില്‍ ഛേത്രിയുടേയും ഗോള്‍ വലയത്തിന് മുന്നില്‍ പുണെ എഫ്.സി താരം സുബ്രതാ പാലിന്റെയും മികച്ച ഫോമാണ് ഇന്ത്യക്ക് നല്‍കുന്ന പ്രതീക്ഷ. ബൂട്ടിയക്കും ഛേത്രിക്കും പുറമെ മുന്നേറ്റ നിരക്കാരായി അഭിഷേക് യാദവും സുശീല്‍ കുമാര്‍ സിങ്ങും ടീമിനൊപ്പമുണ്ട്.ബൂട്ടിയ പരിക്കില്‍നിന്ന് പൂര്‍ണ മോചിതനായിട്ടില്ല. ഇരു വിങ്ങുകളിലൂടെയും ആക്രമിച്ച് കയറാന്‍ കഴിവുള്ള ആന്റണി പെരേര പരിക്കു കാരണം മടങ്ങിയതും ഇന്ത്യക്ക് തിരിച്ചടിയായി. ദേശീയ ഐ ലീഗ് ഫുട്ബാളിലെ കഴിഞ്ഞ വര്‍ഷത്തെ മികച്ച താരവും മലയാളിയുമായ മുഹമ്മദ് റാഫി 23 പേരടങ്ങുന്ന അന്തിമ ലിസ്റ്റില്‍ ഇല്ലെങ്കിലും ബൂട്ടിയക്ക് കളിക്കാനാവാതെ വന്നാല്‍ ടീമിനൊപ്പം തുടരുന്ന റാഫിക്ക് അവസാന നിമിഷം നറുക്ക് വീഴാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2011, ജനുവരി 7, വെള്ളിയാഴ്‌ച

നൂറ് കോടി ഹൃദയമിടിപ്പുകളുമായി അവരെത്തി

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഇന്നാരംഭിക്കുന്ന എ.എഫ്.സി ഏഷ്യന്‍ കപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമില്‍ ദോഹയിലെത്തി. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി ടീം ഇന്നലെ ഉച്ചക്കാണ്‌ ദുബൈയില്‍ നിന്ന് ഖത്തറിലെത്തിയത്.
ഖത്തര്‍ ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി 23 അംഗ ടീമിനെയാണ് ഇന്ത്യ അണിനിരത്തുന്നത്. ഇന്ത്യ ഗ്രൂപ്പ് സിയില്‍ പത്തിന് ഓസ്ട്രേലിയയെ നേരിടും. 14ന് ബഹ്റൈനുമായും 18ന് ദക്ഷിണ കൊറിയയുമായുമാണ് ഇന്ത്യയുടെ മറ്റു മല്‍സരങ്ങള്‍ .
പരിശീലനത്തിന്റെ ഭാഗമായി യു.എ.ഇയില്‍ കളിച്ച ആറ് മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യന്‍ ടീമിന് ജയിക്കാനായത്. ഒന്നില്‍ സമനിലയും നേടി. ബാക്കിയെല്ലാറ്റിലും തോല്‍‌വി ഏറ്റുവാങ്ങി.പരിക്ക് മൂലം മികച്ച താരങ്ങള്‍ കളിക്കാനിറങ്ങാത്തതും ഇറങ്ങിയവര്‍ ഫോമിലെത്താഞ്ഞതുമാണ് പരാജയങ്ങള്‍ക്ക് കാരണമായത്. പരിശീലനത്തിന്റെ അവസാന നാളുകളില്‍ മികച്ച താരങ്ങളെല്ലാം പരിക്കില്‍ നിന്ന് മുക്തരായി ഫോമിലേക്ക് തിരികെയെത്തിയിട്ടുണ്ടെന്നും ഇത് ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും കോച്ച് ബോബ് ഹൂട്ടന്‍ പറഞ്ഞു.
പൊതുവെ പരുക്കിന്റെ പിടിയിലാണ് ഇന്ത്യന്‍ ടീമിന്റെ നായകന്‍ ബൈച്ചുങ് ബൂട്ടിയതന്നെയാണ്‍. അദ്ദേഹവും പരുക്കില്‍നിന്നു പൂര്‍ണമായി മുക്തനായിട്ടില്ല. സ്പോര്‍ട്സ് മെഡിസിന്‍ വിദഗ്ധന്‍ കണ്ണന്‍ പുകഴേന്തി ടീം അംഗങ്ങളുടെ ചികില്‍സയ്ക്കായി ഇന്ത്യന്‍ ടീമിനോടൊപ്പമുണ്ട്.
ഏഷ്യന്‍ റാങ്കിങില്‍ ഒന്നാം നമ്പര്‍ ടീമായ ആസ്‌ട്രേലിയക്കും മൂന്നാം ടീമായ ദക്ഷിണ കൊറിയക്കും ഏഴാം ടീമായ ബഹ്‌റൈനുമൊപ്പം 'സി' ഗ്രൂപ്പിലാണ് 23 ആം നമ്പറായ ഇന്ത്യയെങ്കിലും ഇതില്‍ ഭയമല്ല, അഭിമാനമാണുള്ളതെന്ന് അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് പറഞ്ഞു.
25 വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യന്‍ കപ്പില്‍ യോഗ്യത നേടിയത് തന്നെ ഇന്ത്യന്‍ ടീമിന്റെ സമീപകാലത്തെ ഏറ്റവും വലിയ നേട്ടമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പത്തിന് ഏഷ്യയിലെ ഒന്നാം നമ്പര്‍ ടീമായ ആസ്‌ട്രേലിയയുമായുള്ള കളിക്ക് കാത്തിരിക്കുകയാണ് ടീമംഗങ്ങള്‍ എന്ന് മാനേജരും ഗള്‍ഫ് ഇന്റര്‍നാഷണല്‍ പ്രമോഷന്‍സ് മാനേജിങ് ഡയറക്ടറുമായ റൗള്‍ കാര്‍മോ ഫെര്‍ണാണ്ടസ് പറഞ്ഞു.
മലയാളിയായ മുഹമ്മദ് റാഫി ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ കളിക്കുമോ എന്ന് ഉറപ്പായിട്ടില്ല. പരുക്കുമൂലമുള്ള ഫോം നഷ്ടവുമാണ് ഗോവ ചര്‍ച്ചില്‍ ബ്രദേഴ്സ് താരമായ റാഫിയ്ക്ക് ടീമിനോടൊപ്പമുണ്ട്. കഴിഞ്ഞ സീസണിലെ മികച്ച ഇന്ത്യന്‍ ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ട റാഫിക്ക് ഒക്ടോബറിലാണ് പരുക്കേറ്റത്.
ടീമില്‍ അവശേഷിക്കുന്ന എക മലയാളിതാരം മൂലമറ്റംകാരനായ എന്‍.പി. പ്രദീപ് ആണ്‍. ഇന്ത്യയുടെ മധ്യനിരയിലെ ശക്തിയാണ്‌ ഇദ്ദേഹം.ഇന്ത്യ ആദ്യമായി നെഹ്റുകപ്പ് നേടിയപ്പോള്‍ ഫൈനലിലെ വിജയ ഗോള്‍ നേടിയതും പ്രദീപായിരുന്നു.
ടീം അംഗങ്ങള്‍ :
ഗോളികള്‍ ‍: സുബതാ പാല്‍ ‍, സുഭാഷീഷ് റോയ് ചൌധരി, ഗുര്‍പ്രീത് സിങ് സന്ധു.
ഡിഫന്‍ഡര്‍മാര്‍ ‍: സൂര്‍കുമാര്‍ സിങ്, ഗുര്‍മാംഗി സിങ്, അന്‍വര്‍ ‍, മഹേഷ് ഗാവ്ലി, സെയ്ദ് റഹിം നബി, ദീപക് മണ്ഡല്‍ ‍, എന്‍.എസ്. മഞ്ജു, രാകേഷ് മാസിഹ്, ഗോവിന്‍ സിങ്.
മധ്യ നിര: സ്റ്റീവന്‍ ഡയസ്, എന്‍ ‍.പി. പ്രദീപ്, ക്ളൈമാക്സ് ലോറന്‍സ്, ക്ളിഫോര്‍ഡ് മിറാന്‍ഡ, റെനഡി സിങ്, മെഹ്റാജുദ്ദീന്‍ വാഡു, ബല്‍ദീപ് സിങ്.
മുന്‍നിര: ബൈച്ചുങ് ബൂട്ടിയ(ക്യാപ്റ്റന്‍ ‍), സുനില്‍ ഛേത്രി, അഭിഷേക് യാദവ്, സുശീല്‍ കുമാര്‍ സിങ്. എന്നിവരാണ്‌

2011, ജനുവരി 6, വ്യാഴാഴ്‌ച

ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ : 100 റിയാല്‍ നല്‍കൂ ഖത്തറിലേക്ക് വരൂ

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: ജനുവരി ഏഴ് മുതല്‍ 29 വരെ ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിനോടനുമ്പദിച്ച് മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ റിസഡന്റ് പെര്‍മിറ്റ് ഉള്ള 188 പ്രഫഷനുകളില്‍ പെട്ട പ്രവാസികള്‍ക്ക് ദോഹ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയാല്‍ ഉടന്‍ വിസ നല്‍കാന്‍ ഖത്തര്‍ തീരുമാനിച്ചു.
188 പ്രൊഫഷനുകളുടെ പട്ടിക ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുറഞ്ഞത് ആറ് മാസം കാലാവധിയുള്ള ജി.സി.സി ഇഖാമ, ചുരുങ്ങിയത് ആറ് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട്, മടക്കയാത്രാ ടിക്കറ്റ് എന്നിവ ഹാജരാക്കുന്നവര്‍ക്ക് മാ്രതമേ ഇങ്ങനെ വിസ അനുവദിക്കൂ. 100 റിയാലാണ് ഇതിന് ഫീസ് ഈടാക്കുക.
ക്രെഡിറ്റ് കാര്‍ഡ് വഴിയാണ് പണമടക്കണ്ടത്. ഒരു മാസ കാലാവധിയുള്ള എന്‍ട്രി വിസയാണ് നല്‍കുക. പിന്നീട് ഈ വിസയുടെ കാലാവധി മൂന്നു മാസം വരെ നീട്ടാനാകും. ദീര്‍ഘിപ്പിക്കുന്ന ഓരോ മാസത്തിനും 100 റിയാലാണ് ഫീസ്. കാലാവധി കഴിഞ്ഞാല്‍ ഓരോ ദിവസത്തിനും 200 റിയാല്‍ വീതം പിഴ ഈടാക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നുണ്ട്.