പേജുകള്‍‌

2011, മാർച്ച് 1, ചൊവ്വാഴ്ച

പൊതുമുതലുകളും സ്വകാര്യസ്വത്തുക്കളും സംരക്ഷിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങി

സൊഹാര്‍: പൊതുമുതലുകളും സ്വകാര്യസ്വത്തുക്കളും സംരക്ഷിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങി. സൊഹാര്‍ വിലായത്തിലെ വനിതാ സംഘടനാ പ്രവര്‍ത്തകരടക്കം ഇതിനായി മുന്നിട്ടിറങ്ങിയിട്ടുണ്ടെന്നും ഒൌദ്യോഗിക വാര്‍ത്താ ഏജന്‍സി ഒമാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
വിദേശികളടക്കം നൂറുകണക്കിന് പേര്‍ അണിനിരന്ന ബഹുജന റാലിയും സൊഹാറില്‍ നടത്തി. എന്റെ മതവും എന്റെ ദേശവും പറയുന്നു; പൊതുമുതല്‍ നശിപ്പിക്കരുത് എന്ന പ്ളക്കാര്‍ഡേന്തിയായിരുന്നു റാലി. സൊഹാറിനെ സ്നേഹിക്കുന്നവര്‍ അക്രമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിയണമെന്ന് അഭ്യര്‍ഥിച്ചു.
ഇന്നലെ(ഞായര്‍) രാത്രി സൊഹാറില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കൊള്ളയടിക്കുകയും തീ വെച്ച് നശിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ജനങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഒരു ആരോഗ്യ കേന്ദ്രം കത്തിക്കാനുള്ള ശ്രമവും നടന്നിരുന്നു.
അടിസ്ഥാന സൌകര്യങ്ങള്‍ നശിപ്പിക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്തിരിയണമെന്നും സമാധാനപരമായി ആവശ്യങ്ങള്‍ ഉന്നയിക്കണമെന്നും പറഞ്ഞ് സംഘങ്ങള്‍ ചേര്‍ന്ന് പ്രോക്ഷോഭകാരികളെ സമീപിച്ചു തുടങ്ങിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.